അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു
കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജൻ്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിച്ച യുവാവിന് ഗുരുതര പരുക്ക്. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദ് (22) ആണ് അപകടത്തില്‍പ്പെട്ടത്.
ഇടത് കൈയിലെ രണ്ട് വിരലുകള്‍ അറ്റുപോയ സഹദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 3-1ന് തോല്‍പിച്ചാണ് അര്‍ജന്റീന സെമിഫൈനലിലേക്ക് മുന്നേറിയത്. അര്‍ജന്റീനയ്ക്കായി അലെക്‌സിസ് മാക് അലിസ്റ്റര്‍ (10), ഹൂലിയന്‍ അല്‍വാരസ് (112), ലൗട്ടാരോ മാര്‍ട്ടിനസ് (120+1) എന്നിവര്‍ ഗോള്‍ നേടി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഏക ഗോള്‍ 67ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയിയുടേതായിരുന്നു.
A 22-year-old man from Chakkumkadavu, Kozhikode, was seriously injured while bursting firecrackers to celebrate Argentina's victory in the Football World Cup quarterfinal. The injured youth has been identified as Mohammed Sahad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."