HOME
DETAILS

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

  
Web Desk
July 17, 2026 | 10:26 AM

You do not even have the right to use the title Doctor Supreme Court slams hospitals that denied treatment to a four-year-old girl

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബലാത്സംഗത്തിനിരയായ നാല് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടിയായതിനാലാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതെന്ന ഗുരുതര നിരീക്ഷണമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നടത്തിയത്.

ചികിത്സ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നെങ്കില്‍ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റാനുള്ള സംവിധാനം ഒരുക്കേണ്ടത് ആശുപത്രികളുടെ ബാധ്യതയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 'രോഗിയോടുള്ള ചുമതല നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പേരിനൊപ്പം 'ഡോക്ടര്‍' എന്ന് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല' എന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

കഴിഞ്ഞ മാര്‍ച്ച് 16നാണ് ഗാസിയാബാദില്‍ നാല് വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായത്. ചോക്ലേറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അയല്‍വാസി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് രക്തത്തില്‍ കുളിച്ച അബോധാവസ്ഥയില്‍ മാതാപിതാക്കള്‍ കുട്ടിയെ കണ്ടെത്തി. രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

കുട്ടിയെ കണ്ടെത്തിയ ശേഷം ഏകദേശം രണ്ട് മണിക്കൂര്‍ ജീവനോടെയുണ്ടായിരുന്നുവെന്നും സമയബന്ധിതമായി ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ആശുപത്രികളുടെ ഗുരുതര അനാസ്ഥ റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിച്ചു.

കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട ആശുപത്രികളോട് സുപ്രിം കോടതി ഉത്തരവിട്ടു. ഉത്തരവ് പാലിക്കാത്ത പക്ഷം കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

സംഭവത്തില്‍ പൊലിസിന്റെ നടപടികളെയും കോടതി വിമര്‍ശിച്ചു. കുട്ടിക്കെതിരായ ആക്രമണ വിവരം ലഭിച്ചിട്ടും ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുപകരം കുടുംബത്തോട് മോശമായി പെരുമാറിയെന്ന ആരോപണം ഗൗരവമായി കാണണമെന്നും, ഇത്തരം കേസുകളില്‍ നിയമപാലകര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  an hour ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  an hour ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  2 hours ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  3 hours ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  3 hours ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  4 hours ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  4 hours ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago