HOME
DETAILS

വി.എസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായാല്‍ യു.ഡി.എഫ് സുധീരനെ കളത്തിലിറക്കും

  
backup
February 22, 2016 | 1:36 PM

%e0%b4%b5%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be
വി. അബ്ദുല്‍ മജീദ് തിരുവനന്തപുരം: ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തു വന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മത്സരരംഗത്തിറങ്ങുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന സ്ഥാനാര്‍ഥി എന്ന പരോക്ഷ സൂചന നല്‍കിക്കൊണ്ടായിരിക്കും സുധീരനെ കോണ്‍ഗ്രസ് കളത്തിലിറക്കുക. ഇതുവഴി 'വി.എസ് ഫാക്റ്ററി'ന് തടയിടാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴയും സോളാര്‍ തട്ടിപ്പുമായിരിക്കും ഇടതുമുന്നണി മുഖ്യ പ്രചാരണായുധങ്ങളാക്കുക എന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പ്രതിച്ഛായയുള്ള വി.എസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന അഭിപ്രായമാണ് ഇടതുമുന്നണിയില്‍ സി.പി.എം ഒഴികെയുള്ള ഘടകകക്ഷികള്‍ക്കെല്ലാമുള്ളത്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സോളാര്‍ കേസില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരായ പരാമര്‍ശങ്ങളോ മറ്റോ ഉണ്ടായാല്‍ വി.എസ് തന്നെയായിരിക്കും ഇടതുമുന്നണിയുടെ നായകസ്ഥാനത്തു വരുന്നത്. അങ്ങനെ സംഭവിച്ചാല്‍ വി.എസിന്റെ ജനസ്വാധീനത്തിനു പുറമെ ഈഴവ വോട്ടുകളും ഇടതുമുന്നണിക്ക് അനുകൂലമായി മാറിയേക്കുമെന്ന ആശങ്ക യു.ഡി.എഫ് നേതൃത്വത്തിനുണ്ട്. അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ മികച്ച പ്രതിച്ഛായയുള്ള സുധീരന്റെ സ്ഥാനാര്‍ഥിത്വം വഴി സാധിക്കുമെന്ന അഭിപ്രായം യു.ഡി.എഫില്‍ ശക്തമാണ്. സുധീരന്റെ പ്രതിച്ഛായ വഴി ലഭിക്കുന്ന ഗുണത്തിനു പുറമെ ഈഴവ വോട്ടുകളുടെ ഇടതുമുന്നണിയിലേക്കുള്ള ഒഴുക്കു തടയാനും അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും. നായകനായി പ്രഖ്യാപിക്കാതെ വി.എസിനെ ഇടതുമുന്നണി മത്സരിപ്പിക്കുകയാണെങ്കിലും സുധീരന്‍ മത്സരിക്കണമെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ ശക്തമാണ്. പാര്‍ട്ടി പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടെ ശക്തമായ പിന്തുണയും സുധീരനുണ്ട്. എന്നാല്‍ സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരസ്യമായി പ്രഖ്യാപിച്ചു രംഗത്തു വന്നാല്‍ സ്വന്തം പാളയത്തില്‍ നിന്നു തന്നെ തിരിച്ചടിയുണ്ടാകുമോ എന്ന് ആശങ്കയും കോണ്‍ഗ്രസില്‍ ശക്തമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ഈ തെരഞ്ഞെടുപ്പിലും നായകസ്ഥാനത്തു വരണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസിലുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നായകത്വം ആഗ്രഹിക്കുന്ന വിഭാഗവും ശക്തമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സുധീരനെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചാല്‍ പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാകാനും അതു തെരഞ്ഞെടുപ്പില്‍ ദോഷമുണ്ടാക്കാനുമുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് ആരു മുഖ്യമന്ത്രിയാകണമെന്ന കാര്യം തെരഞ്ഞടുപ്പിനു ശേഷം തീരുമാനിക്കുമെന്ന് ആന്റണി പറയുന്നത്. നായകനെ പ്രഖ്യാപിക്കാതെ മൂന്നു പേരും മത്സരരംഗത്തിറങ്ങുക എന്ന തന്ത്രമായിരിക്കും ഗുണകരമെന്നാണ് ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ആലപ്പുഴ ജില്ലയിലെയോ തൃശൂരിലെയോ ഏതെങ്കിലും മണ്ഡലത്തിലായിരിക്കും സുധീരന്‍ മത്സരിക്കുകയെന്നാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്. ഈ ജില്ലകളില്‍ സുധീരന് വ്യക്തിപരമായി തന്നെ സ്വാധീനമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഗമനം. ഇനി മത്സരത്തിനില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുസ്്‌ലിം ലീഗിന്റെ കൂടി അഭിപ്രായമാരാഞ്ഞ് നിലമ്പൂരില്‍ സുധീരനെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ലീഗ് നേതൃത്വം അനുകൂല നിലപാട് അറിയിച്ചതായാണ് വിവരം. എന്നാല്‍ നിലമ്പൂരില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആര്യാടന്റെയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെയും ആഗ്രഹമെന്ന് അറിയുന്നു. അവര്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സുധീരന്‍ അവിടെ മത്സരിക്കാനിടയില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  a month ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  a month ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  a month ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  a month ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  a month ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  a month ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  a month ago
No Image

ഹോർമുസ് തടസ്സപ്പെട്ടാൽ ലോകം ഇരുട്ടിലാകും: കളി മാറ്റാൻ ഗൾഫിന്റെ വമ്പൻ 'പ്ലാൻ ബി'; രക്ഷകനാകാൻ യുഎഇ

uae
  •  a month ago
No Image

'നല്ല രാഷ്ട്രീയം തിരയുന്ന ഒരു സാധാരണക്കാരന്‍'; ബിജെപി വിട്ടതിന് പിന്നാലെ എക്‌സ് ബയോ തിരുത്തി കെ അണ്ണാമലൈ 

National
  •  a month ago
No Image

കനത്ത മഴ; കോഴിക്കോട് വിലങ്ങാട് മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി, ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്

Kerala
  •  a month ago