HOME
DETAILS

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

  
backup
October 01 2016 | 02:10 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b0%e0%b4%a3%e0%b5%8d

ഇന്ത്യ ഏഴു വിക്കറ്റിനു 239 റണ്‍സെന്ന നിലയില്‍
കൊല്‍ക്കത്ത: ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് ഒന്നാം ദിനത്തില്‍ ബാറ്റിങ് തകര്‍ച്ച. ന്യൂസിലന്‍ഡിനെതിരായ രണ്ടണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ  ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍ പതറുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനു പകരം കിവികളെ റോസ് ടെയ്‌ലറാണ് നയിക്കുന്നത്.  
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 46 റണ്‍സ്  എത്തുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ വീണ് ഇന്ത്യ തകര്‍ച്ചയെ നേരിട്ടപ്പോള്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര- അജിന്‍ക്യ രഹാനെ സഖ്യമാണ് ഇന്ത്യയെ വലിയ വീഴ്ചയില്‍ നിന്നു താങ്ങി നിര്‍ത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഇരുവരും 141 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.  പൂജാര 87ഉം  രഹാനെ  77ഉം റണ്‍സെടുത്തു പുറത്തായി.
ആദ്യം ബാറ്റു ചെയ്യാമെന്ന നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം തുടക്കത്തില്‍ തന്നെ പിഴച്ചു. കെ.എല്‍ രാഹുലിനു പകരം ശിഖര്‍ ധവാന്‍ ഓപണറായി എത്തിയിട്ടും കാര്യമുണ്ടായില്ല. ഇടവേളയ്ക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗംഭീറിനു പകരം ധവാനെ കളിപ്പിക്കാനുള്ള തീരുമാനം വന്‍ മണ്ടത്തരമായി മാറുന്നതായിരുന്നു ആദ്യ മണിക്കൂറിലെ കാഴ്ച. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ ഹെന്റിയുടെ പന്തില്‍ ധവാന്‍ ക്ലീന്‍ബൗള്‍ഡ്. പത്തു പന്തുകള്‍ നേരിട്ട് കേവലം ഒരു റണ്‍ മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം.
സ്‌കോര്‍ 28ല്‍ എത്തിയപ്പോള്‍  മറ്റൊരു ഓപണര്‍ മുരളി വിജയിയും(ഒന്‍പത്) പവലിയനിലെത്തി. നാലാമനായി എത്തിയ കോഹ്‌ലി ഒന്‍പത് റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു.
ഒടുവില്‍ നാലാം വിക്കറ്റില്‍ രഹാനെ- പൂജാര സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും പുറത്തായതിനു പിന്നാലെ രോഹിത് ശര്‍മ (രണ്ട്), ആര്‍ അശ്വിന്‍ (26) എന്നിവരും ചെറുക്കാന്‍ നില്‍ക്കാതെ മടങ്ങിയതോടെ മധ്യനിര തകര്‍ച്ച നേരിട്ടു. അതോടെ ഇന്ത്യയുടെ നില വീണ്ടണ്ടും പരുങ്ങലിലായി. കളി നിര്‍ത്തുമ്പോള്‍ 14 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും സ്‌കോര്‍ ബോര്‍ഡ് തുറക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
കിവീസിനു വേണ്ടണ്ടി മാറ്റ് ഹെന്റി മൂന്നും ജീതന്‍ പട്ടേല്‍ രണ്ടണ്ടു വിക്കറ്റുകളും നേടി. ബോള്‍ട്ട്, വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം; ശശി തരൂർ മുൻനിരയിൽ ?

National
  •  2 months ago
No Image

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി

Kerala
  •  2 months ago
No Image

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ

Kuwait
  •  2 months ago
No Image

ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ

National
  •  2 months ago
No Image

വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ

uae
  •  2 months ago
No Image

ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു

Cricket
  •  2 months ago
No Image

വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി

uae
  •  2 months ago
No Image

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്

National
  •  2 months ago
No Image

അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു

Cricket
  •  2 months ago
No Image

ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി

International
  •  2 months ago