HOME
DETAILS

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

  
backup
October 01, 2016 | 2:26 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b0%e0%b4%a3%e0%b5%8d

ഇന്ത്യ ഏഴു വിക്കറ്റിനു 239 റണ്‍സെന്ന നിലയില്‍
കൊല്‍ക്കത്ത: ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് ഒന്നാം ദിനത്തില്‍ ബാറ്റിങ് തകര്‍ച്ച. ന്യൂസിലന്‍ഡിനെതിരായ രണ്ടണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ  ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍ പതറുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനു പകരം കിവികളെ റോസ് ടെയ്‌ലറാണ് നയിക്കുന്നത്.  
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 46 റണ്‍സ്  എത്തുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ വീണ് ഇന്ത്യ തകര്‍ച്ചയെ നേരിട്ടപ്പോള്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര- അജിന്‍ക്യ രഹാനെ സഖ്യമാണ് ഇന്ത്യയെ വലിയ വീഴ്ചയില്‍ നിന്നു താങ്ങി നിര്‍ത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഇരുവരും 141 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.  പൂജാര 87ഉം  രഹാനെ  77ഉം റണ്‍സെടുത്തു പുറത്തായി.
ആദ്യം ബാറ്റു ചെയ്യാമെന്ന നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം തുടക്കത്തില്‍ തന്നെ പിഴച്ചു. കെ.എല്‍ രാഹുലിനു പകരം ശിഖര്‍ ധവാന്‍ ഓപണറായി എത്തിയിട്ടും കാര്യമുണ്ടായില്ല. ഇടവേളയ്ക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗംഭീറിനു പകരം ധവാനെ കളിപ്പിക്കാനുള്ള തീരുമാനം വന്‍ മണ്ടത്തരമായി മാറുന്നതായിരുന്നു ആദ്യ മണിക്കൂറിലെ കാഴ്ച. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ ഹെന്റിയുടെ പന്തില്‍ ധവാന്‍ ക്ലീന്‍ബൗള്‍ഡ്. പത്തു പന്തുകള്‍ നേരിട്ട് കേവലം ഒരു റണ്‍ മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം.
സ്‌കോര്‍ 28ല്‍ എത്തിയപ്പോള്‍  മറ്റൊരു ഓപണര്‍ മുരളി വിജയിയും(ഒന്‍പത്) പവലിയനിലെത്തി. നാലാമനായി എത്തിയ കോഹ്‌ലി ഒന്‍പത് റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു.
ഒടുവില്‍ നാലാം വിക്കറ്റില്‍ രഹാനെ- പൂജാര സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും പുറത്തായതിനു പിന്നാലെ രോഹിത് ശര്‍മ (രണ്ട്), ആര്‍ അശ്വിന്‍ (26) എന്നിവരും ചെറുക്കാന്‍ നില്‍ക്കാതെ മടങ്ങിയതോടെ മധ്യനിര തകര്‍ച്ച നേരിട്ടു. അതോടെ ഇന്ത്യയുടെ നില വീണ്ടണ്ടും പരുങ്ങലിലായി. കളി നിര്‍ത്തുമ്പോള്‍ 14 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും സ്‌കോര്‍ ബോര്‍ഡ് തുറക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
കിവീസിനു വേണ്ടണ്ടി മാറ്റ് ഹെന്റി മൂന്നും ജീതന്‍ പട്ടേല്‍ രണ്ടണ്ടു വിക്കറ്റുകളും നേടി. ബോള്‍ട്ട്, വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് അപകടം: 11 മരണം, 40-ലേറെ പേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

'7000 സെഞ്ച്വറി' ക്രിക്കറ്റിൽ പുതു ചരിത്രം; റാഞ്ചിയിൽ ഇതിഹാസമായി കോഹ്‌ലി

Cricket
  •  7 days ago
No Image

പെൺകുട്ടി രക്ഷക്കായി നിലവിളിച്ചില്ല, പിടിവലിയുടെ അടയാളങ്ങളോ പരുക്കുകളോ ഇല്ല; രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച 'മഥുര' ഇന്ന് പട്ടിണിയിൽ

Kerala
  •  7 days ago
No Image

വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ 

uae
  •  7 days ago
No Image

മാപ്പ്... മാപ്പ്... മാപ്പ്; അഴിമതിക്കേസിൽ പ്രസിഡന്റിനോട് മാപ്പപേക്ഷിച്ച് നെതന്യാഹു

International
  •  7 days ago
No Image

അമ്മയെ പരിചരിക്കാനെത്തിയ ഹോം നേഴ്സിനെ പീഡിപ്പിച്ചതായി പരാതി; മകൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

ഇത് 'വിരാട ചരിത്രം'; സച്ചിൻ്റെ റെക്കോർഡ് തകർത്തു, ഏകദിനത്തിൽ 52-ാം സെഞ്ച്വറി

Cricket
  •  7 days ago
No Image

ഈദുൽ ഇത്തിഹാദ്: ആഘോഷങ്ങൾക്കായി ഒരുങ്ങി ദുബൈ, നഷ്ടപ്പെടുത്തരുത് ഈ അവസരങ്ങൾ

uae
  •  7 days ago
No Image

അതിജീവിതയെ അപമാനിച്ചെന്ന് പരാതി; രാഹുൽ ഈശ്വർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സർവിസുകൾ ഉടൻ; ബുക്കിംഗ് ആരംഭിച്ചു

latest
  •  7 days ago