HOME
DETAILS

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

  
backup
October 01, 2016 | 2:26 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b0%e0%b4%a3%e0%b5%8d

ഇന്ത്യ ഏഴു വിക്കറ്റിനു 239 റണ്‍സെന്ന നിലയില്‍
കൊല്‍ക്കത്ത: ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് ഒന്നാം ദിനത്തില്‍ ബാറ്റിങ് തകര്‍ച്ച. ന്യൂസിലന്‍ഡിനെതിരായ രണ്ടണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ  ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍ പതറുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനു പകരം കിവികളെ റോസ് ടെയ്‌ലറാണ് നയിക്കുന്നത്.  
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 46 റണ്‍സ്  എത്തുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ വീണ് ഇന്ത്യ തകര്‍ച്ചയെ നേരിട്ടപ്പോള്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര- അജിന്‍ക്യ രഹാനെ സഖ്യമാണ് ഇന്ത്യയെ വലിയ വീഴ്ചയില്‍ നിന്നു താങ്ങി നിര്‍ത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഇരുവരും 141 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.  പൂജാര 87ഉം  രഹാനെ  77ഉം റണ്‍സെടുത്തു പുറത്തായി.
ആദ്യം ബാറ്റു ചെയ്യാമെന്ന നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം തുടക്കത്തില്‍ തന്നെ പിഴച്ചു. കെ.എല്‍ രാഹുലിനു പകരം ശിഖര്‍ ധവാന്‍ ഓപണറായി എത്തിയിട്ടും കാര്യമുണ്ടായില്ല. ഇടവേളയ്ക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗംഭീറിനു പകരം ധവാനെ കളിപ്പിക്കാനുള്ള തീരുമാനം വന്‍ മണ്ടത്തരമായി മാറുന്നതായിരുന്നു ആദ്യ മണിക്കൂറിലെ കാഴ്ച. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ ഹെന്റിയുടെ പന്തില്‍ ധവാന്‍ ക്ലീന്‍ബൗള്‍ഡ്. പത്തു പന്തുകള്‍ നേരിട്ട് കേവലം ഒരു റണ്‍ മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം.
സ്‌കോര്‍ 28ല്‍ എത്തിയപ്പോള്‍  മറ്റൊരു ഓപണര്‍ മുരളി വിജയിയും(ഒന്‍പത്) പവലിയനിലെത്തി. നാലാമനായി എത്തിയ കോഹ്‌ലി ഒന്‍പത് റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു.
ഒടുവില്‍ നാലാം വിക്കറ്റില്‍ രഹാനെ- പൂജാര സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും പുറത്തായതിനു പിന്നാലെ രോഹിത് ശര്‍മ (രണ്ട്), ആര്‍ അശ്വിന്‍ (26) എന്നിവരും ചെറുക്കാന്‍ നില്‍ക്കാതെ മടങ്ങിയതോടെ മധ്യനിര തകര്‍ച്ച നേരിട്ടു. അതോടെ ഇന്ത്യയുടെ നില വീണ്ടണ്ടും പരുങ്ങലിലായി. കളി നിര്‍ത്തുമ്പോള്‍ 14 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും സ്‌കോര്‍ ബോര്‍ഡ് തുറക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
കിവീസിനു വേണ്ടണ്ടി മാറ്റ് ഹെന്റി മൂന്നും ജീതന്‍ പട്ടേല്‍ രണ്ടണ്ടു വിക്കറ്റുകളും നേടി. ബോള്‍ട്ട്, വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം

National
  •  a minute ago
No Image

2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി

Kerala
  •  16 minutes ago
No Image

സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം

Cricket
  •  44 minutes ago
No Image

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  an hour ago
No Image

സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  an hour ago
No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  an hour ago
No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  2 hours ago
No Image

സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ

Football
  •  2 hours ago
No Image

ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

National
  •  2 hours ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Kerala
  •  2 hours ago