HOME
DETAILS

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

  
backup
October 01, 2016 | 2:26 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b0%e0%b4%a3%e0%b5%8d

ഇന്ത്യ ഏഴു വിക്കറ്റിനു 239 റണ്‍സെന്ന നിലയില്‍
കൊല്‍ക്കത്ത: ആദ്യ ടെസ്റ്റിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് ഒന്നാം ദിനത്തില്‍ ബാറ്റിങ് തകര്‍ച്ച. ന്യൂസിലന്‍ഡിനെതിരായ രണ്ടണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ  ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍ പതറുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനു പകരം കിവികളെ റോസ് ടെയ്‌ലറാണ് നയിക്കുന്നത്.  
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 46 റണ്‍സ്  എത്തുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ വീണ് ഇന്ത്യ തകര്‍ച്ചയെ നേരിട്ടപ്പോള്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര- അജിന്‍ക്യ രഹാനെ സഖ്യമാണ് ഇന്ത്യയെ വലിയ വീഴ്ചയില്‍ നിന്നു താങ്ങി നിര്‍ത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഇരുവരും 141 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.  പൂജാര 87ഉം  രഹാനെ  77ഉം റണ്‍സെടുത്തു പുറത്തായി.
ആദ്യം ബാറ്റു ചെയ്യാമെന്ന നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം തുടക്കത്തില്‍ തന്നെ പിഴച്ചു. കെ.എല്‍ രാഹുലിനു പകരം ശിഖര്‍ ധവാന്‍ ഓപണറായി എത്തിയിട്ടും കാര്യമുണ്ടായില്ല. ഇടവേളയ്ക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഗംഭീറിനു പകരം ധവാനെ കളിപ്പിക്കാനുള്ള തീരുമാനം വന്‍ മണ്ടത്തരമായി മാറുന്നതായിരുന്നു ആദ്യ മണിക്കൂറിലെ കാഴ്ച. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ ഹെന്റിയുടെ പന്തില്‍ ധവാന്‍ ക്ലീന്‍ബൗള്‍ഡ്. പത്തു പന്തുകള്‍ നേരിട്ട് കേവലം ഒരു റണ്‍ മാത്രമായിരുന്നു ധവാന്റെ സമ്പാദ്യം.
സ്‌കോര്‍ 28ല്‍ എത്തിയപ്പോള്‍  മറ്റൊരു ഓപണര്‍ മുരളി വിജയിയും(ഒന്‍പത്) പവലിയനിലെത്തി. നാലാമനായി എത്തിയ കോഹ്‌ലി ഒന്‍പത് റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു.
ഒടുവില്‍ നാലാം വിക്കറ്റില്‍ രഹാനെ- പൂജാര സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും പുറത്തായതിനു പിന്നാലെ രോഹിത് ശര്‍മ (രണ്ട്), ആര്‍ അശ്വിന്‍ (26) എന്നിവരും ചെറുക്കാന്‍ നില്‍ക്കാതെ മടങ്ങിയതോടെ മധ്യനിര തകര്‍ച്ച നേരിട്ടു. അതോടെ ഇന്ത്യയുടെ നില വീണ്ടണ്ടും പരുങ്ങലിലായി. കളി നിര്‍ത്തുമ്പോള്‍ 14 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും സ്‌കോര്‍ ബോര്‍ഡ് തുറക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
കിവീസിനു വേണ്ടണ്ടി മാറ്റ് ഹെന്റി മൂന്നും ജീതന്‍ പട്ടേല്‍ രണ്ടണ്ടു വിക്കറ്റുകളും നേടി. ബോള്‍ട്ട്, വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  19 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  19 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  19 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  19 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  19 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  19 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  19 days ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  19 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

National
  •  19 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  19 days ago