HOME
DETAILS

കടുവ കിണറില്‍ വീണെന്ന് അഭ്യൂഹം, കിണര്‍ വറ്റിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല

  
backup
October 04, 2016 | 6:43 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5-%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85


സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഫയര്‍ റസ്‌ക്യു സ്റ്റേഷനു സമീപം സ്വകാര്യവ്യക്തിയുടെ കണിറില്‍ കടുവ അകപ്പെട്ടെന്ന് അഭ്യൂഹം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എന്നാല്‍ കിണര്‍ വറ്റിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കമുകിന്‍ തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത് പരിശോധിച്ച് തിരികെ വരികയായിരുന്ന തോട്ടമുടമയാണ് കടുവ കിണില്‍ വീണതായി ആദ്യം സംശയം പ്രകടിപ്പിച്ചത്. കിണറില്‍ മാലിന്യങ്ങള്‍ വീഴാതിരിക്കാന്‍ കെട്ടിയ നെറ്റ് കീറി കിണറിലേക്ക് തൂങ്ങി കിടക്കുന്നത് കണ്ടതോടെയാണ് ഉടമസ്ഥന്റെ സംശയം ബലപ്പെട്ടത്.
കൂടുതല്‍ പരിശോധിച്ചപ്പോള്‍ നെറ്റില്‍ സമീപത്തെ കമുക് തോട്ടത്തില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകളോട് സമാനമായ പാടുകളും. കൂടാതെ കിണറില്‍ ഇറക്കിയിരിക്കുന്ന സിമന്റ് റിങിലെ വക്കില്‍ നഖം കൊണ്ട പാടുകളും കണ്ടെത്തി. ഇതോടെ കടുവ കിണറില്‍ വീണെന്ന് ഉറപ്പായി. പിന്നെ സമയം കളഞ്ഞില്ല സമീപത്തെ ഫയര്‍ റസ്‌ക്യു സ്റ്റേഷനില്‍ വിവരം അറിയിച്ചു. ജീവനക്കാര്‍ സ്ഥലത്തെത്തി കിണറില്‍ പാതാള കരണ്ടികൊണ്ട് പരിശോധിച്ചു. പക്ഷേ ഒന്നും കിട്ടിയില്ല. ഏകദേശം മൂന്നാള്‍ പൊക്കത്തില്‍ വെള്ളമുള്ള കിണറാണ്. അതിനാല്‍ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാന്‍ പറഞ്ഞ് ഫയര്‍ റസ്‌ക്യു ജീവനക്കാര്‍ പോയി. വീട്ടുകാരന്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങി. ഇതിനിടെ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയ വനംവകുപ്പ് ജീവനക്കാര്‍ കിണിറിലെ വെള്ളം വറ്റിക്കുന്ന വിവരം അറിഞ്ഞ് വീണ്ടും സ്ഥലത്തെത്തി. കിണറില്‍ കടുവ ചാടിയെന്നും കിണര്‍ വറ്റിക്കുന്നു എന്നകാര്യം ഇതോടൊപ്പം ടൗണിലും കാട്ടുതീപോലെ പടര്‍ന്നു. ഇതോടെ ജനം സംഭവസ്ഥലത്തേക്ക് ഒഴുകി. കിണറും പരിസരവും പരിശോധിച്ച വനംവകുപ്പ് കടുവ കിണറില്‍ വീണിട്ടില്ലെന്നു പറഞ്ഞെിരുന്നെങ്കിലും അത്ര വിശ്വസിച്ചില്ല. കിണറിലെ വെള്ളം വലിയ മോട്ടോര്‍ എത്തിച്ച് അഞ്ച് മണിയോടെ വറ്റിച്ചു തീര്‍ത്തിട്ടും ഒന്നും കണ്ടെത്തിയില്ല. ജനം നിരാശയായി മടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  2 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  2 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  2 days ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  2 days ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  2 days ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  2 days ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  2 days ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  2 days ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  2 days ago