HOME
DETAILS

കടുവ കിണറില്‍ വീണെന്ന് അഭ്യൂഹം, കിണര്‍ വറ്റിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല

  
backup
October 04, 2016 | 6:43 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5-%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85


സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഫയര്‍ റസ്‌ക്യു സ്റ്റേഷനു സമീപം സ്വകാര്യവ്യക്തിയുടെ കണിറില്‍ കടുവ അകപ്പെട്ടെന്ന് അഭ്യൂഹം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എന്നാല്‍ കിണര്‍ വറ്റിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കമുകിന്‍ തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത് പരിശോധിച്ച് തിരികെ വരികയായിരുന്ന തോട്ടമുടമയാണ് കടുവ കിണില്‍ വീണതായി ആദ്യം സംശയം പ്രകടിപ്പിച്ചത്. കിണറില്‍ മാലിന്യങ്ങള്‍ വീഴാതിരിക്കാന്‍ കെട്ടിയ നെറ്റ് കീറി കിണറിലേക്ക് തൂങ്ങി കിടക്കുന്നത് കണ്ടതോടെയാണ് ഉടമസ്ഥന്റെ സംശയം ബലപ്പെട്ടത്.
കൂടുതല്‍ പരിശോധിച്ചപ്പോള്‍ നെറ്റില്‍ സമീപത്തെ കമുക് തോട്ടത്തില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകളോട് സമാനമായ പാടുകളും. കൂടാതെ കിണറില്‍ ഇറക്കിയിരിക്കുന്ന സിമന്റ് റിങിലെ വക്കില്‍ നഖം കൊണ്ട പാടുകളും കണ്ടെത്തി. ഇതോടെ കടുവ കിണറില്‍ വീണെന്ന് ഉറപ്പായി. പിന്നെ സമയം കളഞ്ഞില്ല സമീപത്തെ ഫയര്‍ റസ്‌ക്യു സ്റ്റേഷനില്‍ വിവരം അറിയിച്ചു. ജീവനക്കാര്‍ സ്ഥലത്തെത്തി കിണറില്‍ പാതാള കരണ്ടികൊണ്ട് പരിശോധിച്ചു. പക്ഷേ ഒന്നും കിട്ടിയില്ല. ഏകദേശം മൂന്നാള്‍ പൊക്കത്തില്‍ വെള്ളമുള്ള കിണറാണ്. അതിനാല്‍ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാന്‍ പറഞ്ഞ് ഫയര്‍ റസ്‌ക്യു ജീവനക്കാര്‍ പോയി. വീട്ടുകാരന്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങി. ഇതിനിടെ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയ വനംവകുപ്പ് ജീവനക്കാര്‍ കിണിറിലെ വെള്ളം വറ്റിക്കുന്ന വിവരം അറിഞ്ഞ് വീണ്ടും സ്ഥലത്തെത്തി. കിണറില്‍ കടുവ ചാടിയെന്നും കിണര്‍ വറ്റിക്കുന്നു എന്നകാര്യം ഇതോടൊപ്പം ടൗണിലും കാട്ടുതീപോലെ പടര്‍ന്നു. ഇതോടെ ജനം സംഭവസ്ഥലത്തേക്ക് ഒഴുകി. കിണറും പരിസരവും പരിശോധിച്ച വനംവകുപ്പ് കടുവ കിണറില്‍ വീണിട്ടില്ലെന്നു പറഞ്ഞെിരുന്നെങ്കിലും അത്ര വിശ്വസിച്ചില്ല. കിണറിലെ വെള്ളം വലിയ മോട്ടോര്‍ എത്തിച്ച് അഞ്ച് മണിയോടെ വറ്റിച്ചു തീര്‍ത്തിട്ടും ഒന്നും കണ്ടെത്തിയില്ല. ജനം നിരാശയായി മടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  9 hours ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  9 hours ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  9 hours ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  9 hours ago
No Image

സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ

Saudi-arabia
  •  9 hours ago
No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  9 hours ago
No Image

ചെങ്കടലില്‍ കേബിള്‍ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു; യുഎഇയുടെ ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെടില്ല

uae
  •  9 hours ago
No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  10 hours ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  10 hours ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  10 hours ago