HOME
DETAILS

കടുവ കിണറില്‍ വീണെന്ന് അഭ്യൂഹം, കിണര്‍ വറ്റിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല

  
backup
October 04, 2016 | 6:43 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5-%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85


സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഫയര്‍ റസ്‌ക്യു സ്റ്റേഷനു സമീപം സ്വകാര്യവ്യക്തിയുടെ കണിറില്‍ കടുവ അകപ്പെട്ടെന്ന് അഭ്യൂഹം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എന്നാല്‍ കിണര്‍ വറ്റിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കമുകിന്‍ തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത് പരിശോധിച്ച് തിരികെ വരികയായിരുന്ന തോട്ടമുടമയാണ് കടുവ കിണില്‍ വീണതായി ആദ്യം സംശയം പ്രകടിപ്പിച്ചത്. കിണറില്‍ മാലിന്യങ്ങള്‍ വീഴാതിരിക്കാന്‍ കെട്ടിയ നെറ്റ് കീറി കിണറിലേക്ക് തൂങ്ങി കിടക്കുന്നത് കണ്ടതോടെയാണ് ഉടമസ്ഥന്റെ സംശയം ബലപ്പെട്ടത്.
കൂടുതല്‍ പരിശോധിച്ചപ്പോള്‍ നെറ്റില്‍ സമീപത്തെ കമുക് തോട്ടത്തില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകളോട് സമാനമായ പാടുകളും. കൂടാതെ കിണറില്‍ ഇറക്കിയിരിക്കുന്ന സിമന്റ് റിങിലെ വക്കില്‍ നഖം കൊണ്ട പാടുകളും കണ്ടെത്തി. ഇതോടെ കടുവ കിണറില്‍ വീണെന്ന് ഉറപ്പായി. പിന്നെ സമയം കളഞ്ഞില്ല സമീപത്തെ ഫയര്‍ റസ്‌ക്യു സ്റ്റേഷനില്‍ വിവരം അറിയിച്ചു. ജീവനക്കാര്‍ സ്ഥലത്തെത്തി കിണറില്‍ പാതാള കരണ്ടികൊണ്ട് പരിശോധിച്ചു. പക്ഷേ ഒന്നും കിട്ടിയില്ല. ഏകദേശം മൂന്നാള്‍ പൊക്കത്തില്‍ വെള്ളമുള്ള കിണറാണ്. അതിനാല്‍ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാന്‍ പറഞ്ഞ് ഫയര്‍ റസ്‌ക്യു ജീവനക്കാര്‍ പോയി. വീട്ടുകാരന്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങി. ഇതിനിടെ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയ വനംവകുപ്പ് ജീവനക്കാര്‍ കിണിറിലെ വെള്ളം വറ്റിക്കുന്ന വിവരം അറിഞ്ഞ് വീണ്ടും സ്ഥലത്തെത്തി. കിണറില്‍ കടുവ ചാടിയെന്നും കിണര്‍ വറ്റിക്കുന്നു എന്നകാര്യം ഇതോടൊപ്പം ടൗണിലും കാട്ടുതീപോലെ പടര്‍ന്നു. ഇതോടെ ജനം സംഭവസ്ഥലത്തേക്ക് ഒഴുകി. കിണറും പരിസരവും പരിശോധിച്ച വനംവകുപ്പ് കടുവ കിണറില്‍ വീണിട്ടില്ലെന്നു പറഞ്ഞെിരുന്നെങ്കിലും അത്ര വിശ്വസിച്ചില്ല. കിണറിലെ വെള്ളം വലിയ മോട്ടോര്‍ എത്തിച്ച് അഞ്ച് മണിയോടെ വറ്റിച്ചു തീര്‍ത്തിട്ടും ഒന്നും കണ്ടെത്തിയില്ല. ജനം നിരാശയായി മടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസുവരെ പഠനം ഓൺലൈനിൽ മാത്രം

National
  •  13 days ago
No Image

In Depth News : തെരഞ്ഞെടുപ്പ് വരുന്നു, തിരിപ്പുരംകുൺറം ഏറ്റെടുത്തു ആർഎസ്എസ്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ 'ഹിന്ദുവിനെ ഉണർത്താനുള്ള' നീക്കം

National
  •  13 days ago
No Image

സ്ത്രീധനം ചോദിച്ചെന്ന് വധു, തടി കാരണം ഒഴിവാക്കിയെന്ന് വരൻ; വിവാഹപ്പന്തലിൽ നാടകീയ രംഗങ്ങൾ

National
  •  13 days ago
No Image

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം

Kerala
  •  13 days ago
No Image

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ: വിനിമയനിരക്കിൽ വർദ്ധന; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ 'ബെസ്റ്റ് ടൈം'

uae
  •  13 days ago
No Image

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 311 കേന്ദ്രങ്ങൾക്ക് അം​ഗീകാരം നൽകി യുഎഇ

uae
  •  13 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ യു.ഡി.എഫിന് വോട്ട് ചെയ്തു; യു.ഡി.എഫാണ് അവരുടെ ഇനിയുള്ള ഏക പ്രതീക്ഷ; വി.ഡി സതീശൻ

Kerala
  •  13 days ago
No Image

പലസ്തീൻ ചിത്രങ്ങളുൾപ്പെടെ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു; 'ഭ്രാന്തമായ നടപടി'; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എം.എ ബേബി

Kerala
  •  13 days ago
No Image

ഡോളറിനെതിരെ ഇടിഞ്ഞുതാഴ്ന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

Economy
  •  13 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ നിവേദനം; കോടതിയലക്ഷ്യ നടപടിക്ക് ആവശ്യം

Kerala
  •  13 days ago