HOME
DETAILS

കടുവ കിണറില്‍ വീണെന്ന് അഭ്യൂഹം, കിണര്‍ വറ്റിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല

  
backup
October 04, 2016 | 6:43 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5-%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%85


സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഫയര്‍ റസ്‌ക്യു സ്റ്റേഷനു സമീപം സ്വകാര്യവ്യക്തിയുടെ കണിറില്‍ കടുവ അകപ്പെട്ടെന്ന് അഭ്യൂഹം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എന്നാല്‍ കിണര്‍ വറ്റിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കമുകിന്‍ തോട്ടത്തില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത് പരിശോധിച്ച് തിരികെ വരികയായിരുന്ന തോട്ടമുടമയാണ് കടുവ കിണില്‍ വീണതായി ആദ്യം സംശയം പ്രകടിപ്പിച്ചത്. കിണറില്‍ മാലിന്യങ്ങള്‍ വീഴാതിരിക്കാന്‍ കെട്ടിയ നെറ്റ് കീറി കിണറിലേക്ക് തൂങ്ങി കിടക്കുന്നത് കണ്ടതോടെയാണ് ഉടമസ്ഥന്റെ സംശയം ബലപ്പെട്ടത്.
കൂടുതല്‍ പരിശോധിച്ചപ്പോള്‍ നെറ്റില്‍ സമീപത്തെ കമുക് തോട്ടത്തില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകളോട് സമാനമായ പാടുകളും. കൂടാതെ കിണറില്‍ ഇറക്കിയിരിക്കുന്ന സിമന്റ് റിങിലെ വക്കില്‍ നഖം കൊണ്ട പാടുകളും കണ്ടെത്തി. ഇതോടെ കടുവ കിണറില്‍ വീണെന്ന് ഉറപ്പായി. പിന്നെ സമയം കളഞ്ഞില്ല സമീപത്തെ ഫയര്‍ റസ്‌ക്യു സ്റ്റേഷനില്‍ വിവരം അറിയിച്ചു. ജീവനക്കാര്‍ സ്ഥലത്തെത്തി കിണറില്‍ പാതാള കരണ്ടികൊണ്ട് പരിശോധിച്ചു. പക്ഷേ ഒന്നും കിട്ടിയില്ല. ഏകദേശം മൂന്നാള്‍ പൊക്കത്തില്‍ വെള്ളമുള്ള കിണറാണ്. അതിനാല്‍ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാന്‍ പറഞ്ഞ് ഫയര്‍ റസ്‌ക്യു ജീവനക്കാര്‍ പോയി. വീട്ടുകാരന്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങി. ഇതിനിടെ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയ വനംവകുപ്പ് ജീവനക്കാര്‍ കിണിറിലെ വെള്ളം വറ്റിക്കുന്ന വിവരം അറിഞ്ഞ് വീണ്ടും സ്ഥലത്തെത്തി. കിണറില്‍ കടുവ ചാടിയെന്നും കിണര്‍ വറ്റിക്കുന്നു എന്നകാര്യം ഇതോടൊപ്പം ടൗണിലും കാട്ടുതീപോലെ പടര്‍ന്നു. ഇതോടെ ജനം സംഭവസ്ഥലത്തേക്ക് ഒഴുകി. കിണറും പരിസരവും പരിശോധിച്ച വനംവകുപ്പ് കടുവ കിണറില്‍ വീണിട്ടില്ലെന്നു പറഞ്ഞെിരുന്നെങ്കിലും അത്ര വിശ്വസിച്ചില്ല. കിണറിലെ വെള്ളം വലിയ മോട്ടോര്‍ എത്തിച്ച് അഞ്ച് മണിയോടെ വറ്റിച്ചു തീര്‍ത്തിട്ടും ഒന്നും കണ്ടെത്തിയില്ല. ജനം നിരാശയായി മടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  6 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  6 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  6 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  6 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  6 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  6 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  6 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  6 days ago
No Image

ഹെൽമറ്റിനുള്ളിൽ ഫോൺ, ചാർജിംഗ് ഓൺ! ഈ 'അതിസാമർത്ഥ്യം' ജീവനെടുക്കും; മുന്നറിയിപ്പുമായി എംവിഡി

Kerala
  •  6 days ago