HOME
DETAILS

പാട്ടക്കുടിശിക: ആസ്പിന്‍വാള്‍ കമ്പനിയുടെ 1.29 ഏക്കര്‍ ഏറ്റെടുക്കും

  
backup
December 06 2016 | 06:12 AM

%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%86%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d


കൊച്ചി: ആസ്പിന്‍വാള്‍ കമ്പനി പാട്ടക്കുടിശിക വരുത്തിയ ഫോര്‍ട്ടുകൊച്ചിയിലെ 1.29 ഏക്കര്‍ സ്ഥലം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാന്‍ ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ സഫിറുല്ല ഉത്തരവിട്ടു. 1995 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 165 ലക്ഷം രൂപയാണ് കുടിശികയായി കമ്പനി അടയ്ക്കാനുള്ളത്. 2007 മുതല്‍ സ്ഥലം അനധികൃതമായി കൈവശം വച്ചതിനുള്ള ബാധ്യതയും കമ്പനി നിറവേറ്റാനുണ്ട്.
കൊച്ചി താലൂക്കില്‍ ഫോര്‍ട്ടുകൊച്ചി വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലവും അതിലെ കെട്ടിടവും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഏറ്റെടുക്കാന്‍ സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ലക്കാണ് ചുമതല. 2007 വരെയുള്ള പാട്ടക്കുടിശിക പലിശ സഹിതം ഈടാക്കണമെന്നും സ്ഥലം അനധികൃതമായി കൈവശം വച്ചതിന് പാട്ടത്തുകയ്ക്ക് സമാനമായ നിരക്കില്‍ പലിശ സഹിതം നഷ്ടപരിഹാരം ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമ വിധിയ്ക്ക് വിധേയമായാണ് ഉത്തരവു നടപ്പാക്കേണ്ടത്.
ബ്രിട്ടീഷ് ഭരണകാലത്ത് 1853ലാണ് ഈ സ്ഥലം 99 വര്‍ഷം കാലാവധിയില്‍ ആസ്പിന്‍വാള്‍ കമ്പനിക്കു പാട്ടത്തിന് നല്‍കിയത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ പാട്ടനിരക്ക് പുതുക്കി. 1995 മുതലുള്ള കുടിശ്ശിക അടയ്ക്കുന്നതില്‍ ഇളവും അനുവദിച്ചു.
പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള നിയമഭേദഗതിക്കെതിരേ ആസ്പിന്‍വാള്‍ കമ്പനി 2006ല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 40 ലക്ഷം രൂപ അടച്ച കമ്പനി, സര്‍ക്കാരിന്റെ മുന്‍ ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു.
തുടര്‍ന്ന് പാട്ടക്കുടിശിക അടയ്ക്കാനാവശ്യപ്പെട്ട് കൊച്ചി തഹസില്‍ദാര്‍ നോട്ടിസ് നല്‍കി. ഇതിനെതിരെ കമ്പനി വീണ്ടും കോടതിയെ സമീപിച്ചു. ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഹിയറിങ് നടത്തിയ ശേഷം കമ്പനിയുടെ ആവശ്യം സര്‍ക്കാര്‍ വീണ്ടും തള്ളി. പാട്ടത്തിന് നല്‍കിയിരിക്കുന്ന ഭൂമി ആസ്പിന്‍വാള്‍ കമ്പനി ദുരുപയോഗം ചെയ്യുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു 

qatar
  •  7 hours ago
No Image

ഗുജറാത്തിന്റെ കോട്ട തകർത്ത് പഞ്ചാബ്; തേരോട്ടം തുടങ്ങി അയ്യരും പിള്ളേരും

Cricket
  •  8 hours ago
No Image

ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നക്സൽ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന

National
  •  8 hours ago
No Image

മദ്യപാന ശീലം മറച്ചാൽ ഇൻഷുറൻസ് തുക ലഭിക്കില്ല: നിർണായക വിധിയുമായി സുപ്രീം കോടതി

National
  •  8 hours ago
No Image

കോഴിക്കോട് മലാപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  9 hours ago
No Image

മൂന്ന് വിഭാ​ഗങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല; പുത്തൻ പരിഷ്കാരങ്ങളുമായി യുഎഇയിലെ പുതിയ ട്രാഫിക് നിയമം മാർച്ച് 29 മുതൽ പ്രാബല്യത്തിൽ

uae
  •  9 hours ago
No Image

വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഖത്തറും, ഒമാനും ആദ്യ അഞ്ചിൽ

uae
  •  10 hours ago
No Image

വയനാട് ഉരുള്‍പൊട്ടല്‍; കേന്ദ്ര സഹായധനത്തില്‍ 36 കോടി കേരളം ഇതുവരെ ചിലഴിച്ചിട്ടില്ല: അമിത് ഷാ

Kerala
  •  11 hours ago
No Image

വിസ് എയർ അബൂദബിയുടെ പെരുന്നാൾ സമ്മാനം: 10% മുതൽ 15% ഇളവുകളുമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഓഫർ

uae
  •  11 hours ago

No Image

"എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം നോബിയുടെ മാനസിക പീഡനമാണെന്ന് പൊലിസ്

Kerala
  •  15 hours ago
No Image

വാളയാർ പെൺകുട്ടികളുടെ മരണം; മാതാപിതാക്കൾക്ക് സി.ബി.ഐ സമൻസ് അയച്ചു

Kerala
  •  16 hours ago
No Image

പെരുന്നാള്‍ അവധിക്ക് നാടണയാന്‍ കാത്തിരിക്കുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍, മൂന്നിരട്ടിവരെ വില, കൂടുതല്‍ സര്‍വീസ് നടത്തി നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി എമിറേറ്റ്‌സ്

uae
  •  16 hours ago
No Image

'ഷോക്കടിപ്പിച്ചു..നായ്ക്കളെ കൊണ്ട് കടിപ്പിച്ചു..' 17 കാരനെ ഇസ്‌റാഈല്‍ ജയില്‍ കിങ്കരന്‍മാര്‍ കൊന്നതിങ്ങനെ, സയണിസ്റ്റ് തടവറകളിലെ പൈശാചിക പീഡനങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി

International
  •  16 hours ago