HOME
DETAILS

രോഗശയ്യയിലും ജയലളിതയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തളരാതെ ചന്തുകുട്ടി

  
backup
December 06, 2016 | 7:22 AM

admk-worker-chandukutty-memories

കണ്ണൂര്‍: ജയലളിതയുടെ ജീവന്‍ തുടിക്കുന്ന ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ആലക്കോട് സ്വദേശി പി.വി ചന്തുകുട്ടിയെന്ന എണ്‍പതു വയസുകാരന്‍. അണ്ണാ ഡി.എം.കെയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന ചന്തുകുട്ടിക്ക് എം.ജി.ആറുമായും ജയലളിതയുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റുകാരനായിരുന്ന ചന്തുകുട്ടി എം.ജി.ആറിന്റെ പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനായാണ് അണ്ണാ ഡി.എം.കെ.യില്‍ അംഗത്വമെടുത്തത്. കേരളത്തിലാണെങ്കിലും എം.ജി.ആറിന്റെ പല പൊതുയോഗങ്ങളിലും പങ്കെടുക്കാന്‍ ചന്തുകുട്ടി തമിഴ്‌നാട്ടില്‍ എത്തുമായിരുന്നു. എം.ജി.ആറിന്റെ മരണ ശേഷം പാര്‍ട്ടിയുടെ ചുമതല ജയലളിത ഏറ്റെടുത്തപ്പോഴും കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മറ്റു നേതാക്കള്‍ക്കൊപ്പം ചന്തുകുട്ടിയും സജീവമായി.

പാവപെട്ടവരോട് അമ്മ കാണിക്കുന്ന കരുണയാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി വളരാന്‍ അണ്ണാ ഡി.എം.കെക്ക് സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. 14 വര്‍ഷം മുന്‍പ് ഭാര്യ മരിച്ചപ്പോഴും മകന്റെ കല്യാണ വിവരവുമെല്ലാം കത്ത് മുഖാന്തിരം ജയലളിതയെ അറിയിച്ചിരുന്നതായും അതിനെല്ലാം മറുപടി ലഭിച്ചതായും അദ്ദേഹം ഓര്‍മ്മിക്കുന്നു. ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാട് നടത്തുന്നത് പതിവായിരുന്നു. പതിനഞ്ചു വര്‍ഷം മുന്‍പ് തളിപ്പറമ്പില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ജയലളിതയെ സ്വീകരിക്കാന്‍ ടൗണില്‍ പാര്‍ട്ടി പതാക കെട്ടിയതും ആദ്യമായി അമ്മയെ നേരില്‍ കാണാന്‍ സാധിച്ചതും ചന്തുകുട്ടി നിറ കണ്ണുകളോടെ ഓര്‍ത്തെടുക്കുന്നു. അമ്മയുടെ മരണ ശേഷവും പനീര്‍ ശെല്‍വത്തിലൂടെ തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെ വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ചന്തുകുട്ടി. രോഗം വന്ന് കാല്‍ മുറിച്ചു മാറ്റിയതിനാല്‍ അമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ ചെന്നയില്‍ എത്താന്‍ സാധിക്കാത്തതിന്റെ വേദനയില്‍ കഴിയുകയാണ് ഈ അണ്ണാ ഡി.എം.കെ നേതാവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്;  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും 

Kerala
  •  6 days ago
No Image

'വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായേനെ'; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്‍റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ

National
  •  6 days ago
No Image

വനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

latest
  •  6 days ago
No Image

യു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates

Weather
  •  6 days ago
No Image

ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: വ്യാജ ടോള്‍ ഫീസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാര്‍ക്കിന്‍

uae
  •  6 days ago
No Image

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂനിറ്റുകള്‍

uae
  •  6 days ago
No Image

ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലെ തെറ്റുതിരുത്തൽ; ഇനി സാക്ഷ്യപത്രം വേണ്ട

Kerala
  •  6 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജ്; താൽക്കാലിക ഐ.സി.യു തുണികൊണ്ട് കെട്ടിമറച്ച്

Kerala
  •  6 days ago
No Image

ഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം

Kerala
  •  6 days ago
No Image

മൂഴിക്കലിലെ ഇരട്ടമരണം; കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തുമായി ചാറ്റ് ചെയ്തു

crime
  •  6 days ago

No Image

കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

Kerala
  •  6 days ago
No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  6 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  6 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  6 days ago