
ഏറ്റുമാനൂരിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തം
ഏറ്റുമാനൂര്‍ : ഏറ്റുമാനൂരിലെ ആധുനിക മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്് ഉടമകള്‍ രംഗത്ത്.
മായം ചേര്‍ന്ന മത്സ്യമാണ് മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതെന്നും മാര്‍ക്കററിലെ മാലിന്യം ജനങ്ങള്‍ക്ക് ഭീഷണിയാവുന്നുവെന്നും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണു നഗരസഭ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഹോട്ടലുടമകള്‍ ഈ ആവശ്യം ഉന്നയിച്ചത്.
നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുളവാക്കും വിധം മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ പൊതുസ്ഥലത്തു കൂട്ടിയിടുന്നതും ഓടകളിലൂടെ ഒഴുക്കുന്നതും വലിയ പരിസ്ഥിതി പ്രശ്നമുണ്ടാക്കുകയാണ്. വിഷയം നഗരസഭയുടെ കൗണ്‍സില്‍ യോഗത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മാലിന്യസംസ്കരണത്തിന് മത്സ്യവ്യാപാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലാ എങ്കില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ വ്യാപാരികള്‍ സ്വന്തം ചെലവില്‍ സംസ്കരിക്കണമെന്നാണ് ലേലവ്യവസ്ഥയില്‍ പറഞ്ഞിട്ടുള്ളത്.
അമോണിയയും ഇതര രാസവസ്തുക്കളും അമിതമായി ഉപയോഗിച്ച് കേടാകാതെ സൂക്ഷിക്കുന്ന വളരെ പഴകിയ മത്സ്യമാണ് ചില്ലറ വില്പന സ്റ്റാളുകളില്‍ വിറ്റു വരുന്നതെന്നാണ് പരാതി. ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മത്സ്യം കറി വെച്ച് വാങ്ങിയിട്ടും സ്വയം തിളച്ചുകൊണ്ടിരുന്ന ്ര
പതിഭാസവും ഉണ്ടായിരുന്നു. പരിശോധനയില്‍ മത്സ്യത്തിലിടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ പ്രതിപ്രവര്‍ത്തനമായിരുന്നു ഇതെന്ന് കണ്ടെത്തിയിരുന്നു. ഏറ്റുമാനൂര്‍ മാര്‍ക്കറ്റിനെ ആശ്രയിച്ചാല്‍ ഹോട്ടലുകളില്‍ നല്ല മത്സ്യം വിളമ്പാന്‍ സാധിക്കില്ലാ എന്നാണ് വ്യാപാരികളുടെ പക്ഷം.
വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതും ശീതീകരണികളില്‍ സൂക്ഷിച്ചിരിക്കുന്നതുമായ മത്സ്യവും ഐസും മായം കലര്‍ന്നതാണെന്നും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നു.
ഏറ്റുമാനൂരിലെ മാലിന്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെടുത്താനും ഹോട്ടലുടമകള്‍ക്ക് വേണ്ടി നടത്തുന്ന ബോധവല്‍ക്കരണപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.പി മോഹന്‍ദാസ് വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഹോട്ടലുടമകള്‍ ഈ ആവശ്യമുന്നയിച്ചത്.
നഗരമദ്ധ്യത്തിലെ മത്സ്യമാര്‍ക്കറ്റ് മാറ്റികൊണ്ടുവേണം ഏറ്റുമാനൂര്‍ ടൗണിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനെന്നും അവര്‍ ചൂണ്ടികാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

12 സ്വകാര്യ സ്കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്
uae
• 3 days ago
കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത് അമേരിക്കന്‍ പൗരന്; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം
International
• 3 days ago
വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍
qatar
• 3 days ago
നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു
Kerala
• 3 days ago
പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 3 days ago
കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും
Kerala
• 3 days ago
ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• 3 days ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• 3 days ago
കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
Tech
• 3 days ago
കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി
National
• 3 days ago
തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി; ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു
Kerala
• 3 days ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• 3 days ago
മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ
uae
• 3 days ago
ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു; പ്രതിക്ക് ഉടൻ ജയിൽമോചനം
Kerala
• 3 days ago
27കാരന് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ
Kerala
• 3 days ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• 3 days ago
ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• 3 days ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 3 days ago
സ്കൂൾ സമയമാറ്റം: 20 ലക്ഷം മദ്റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• 3 days ago
സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• 3 days ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• 3 days ago