HOME
DETAILS

കപില ഫെസ്റ്റ് 2016ന് തുടക്കമായി

  
backup
May 28, 2016 | 1:55 AM

%e0%b4%95%e0%b4%aa%e0%b4%bf%e0%b4%b2-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-2016%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae

കോട്ടയം: കപില ഫെസ്റ്റ് 2016ന് തുടക്കമായി. വീട്ടിലൊരു നാടന്‍ പശു വളര്‍ത്തിയാല്‍ കുടുംബത്തിന്റെ മൊത്തം ആരോഗ്യത്തിനും സംശുദ്ധമായ കൃഷി സമൃദ്ധിക്കും അത് മതിയാകുമെന്ന് ഫെസ്റ്റ് അഭിപ്രായപ്പെട്ടു. ഇത്തരം ശാസ്ത്രീയമായ പ്രബന്ധങ്ങളാല്‍ സജീവമാണ് കപില ഫെസ്റ്റിലെ സെമിനാര്‍. കോട്ടയം സി.എം.എസ്. കോളേജില്‍ അരങ്ങേറുന്ന സെമിനാറില്‍ ഈ രംഗത്ത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ  കണ്ടെത്തെലുകള്‍ ചര്‍ച്ചാവിഷയമായി.
നാടന്‍ പശു നമ്മുടെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും തദ്ദേശീയ ജൈവശൃംഖലയിലെ അനുപേക്ഷണീയമായൊരു കണ്ണിയുമാണെന്ന് ചെന്നൈ പഞ്ചഗവ്യ ഗവേഷണകേന്ദ്രം മേധാവി ഡോ. നിരഞ്ജന്‍ വര്‍മ്മ പറഞ്ഞു.
ഒരു നാടന്‍ പശുവിന്റെ ചാണകമുപയോഗിച്ച് 30 ഏക്കറില്‍ വിജയകരമായി കൃഷിചെയ്യുന്ന പ്രമുഖ ജൈവകൃഷി പ്രചാരകന്‍ സുഭാഷ് പലേക്കറിന്റെ കാര്യം പലരും പരാമര്‍ശിച്ചു. നാടന്‍ പശുവിനെ അധിഷ്ഠിതമാക്കിയുള്ള ഹോമ കൃഷി, പഞ്ചഗവ്യ കൃഷി എന്നിവയില്‍ തനിക്കുള്ള അനുഭവം എന്‍. ശ്രീകുമാര്‍ വിശദമാക്കി.
സെമിനാറിന്റെ മുഖ്യ സംഘാടകരായ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ്സ) ജൈവകൃഷി മേധാവി ഡോ. സി.കെ. പീതാംബരന്‍, ഡോ. എന്‍.ജി. ബാലചന്ദ്രനാഥ് എന്നിവരും അനുഭവപാഠങ്ങള്‍ പങ്കുവച്ചു. പശുവിനെ മാത്രം ആധാരമാക്കി കാര്‍ഷികവളര്‍ച്ച കൈവരിച്ചിരുന്ന ഭാരതത്തില്‍ വിദേശശക്തികളുടെ ആധിപത്യത്തോടെയാണ് പശുവിന്റെ പ്രാമുഖ്യത്തിന് ഇളക്കം തട്ടിയതെന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ പറഞ്ഞു. വീട്ടിലൊരു നാടന്‍ പശുവും അതിനെ ആശ്രയിച്ച് കൃഷിയുമെന്ന പഴമയുടെ മഹിമയിലേക്ക് തിരിച്ചു പോക്ക് അനിവാര്യമായിരിക്കുന്നു. സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.കെ. ഈശ്വരന്‍ ആമുഖപ്രസംഗം നടത്തി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജീനസ് കാറ്റില്‍ ബ്രീഡേഴ്‌സ് അസോസിയേഷന്‍- കേരള, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഇന്‍ഡ്യന്‍ വെറ്റിറിനറി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കപില ഫെസ്റ്റ് 2016 അരങ്ങേറുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌ലാംപുര്‍ വേണ്ട, ശ്രീരാംപുര്‍ മതി'; ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ, പ്രതിഷേധവുമായി നാട്ടുകാര്‍

National
  •  14 days ago
No Image

ലെബനനിൽ സൈനിക വാഹനത്തിന് നേരെ ഇസ്റാഈൽ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  14 days ago
No Image

ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശത്രുരാജ്യത്തിന് പിന്തുണ നൽകി; കുവൈത്ത് സ്വദേശിനിക്ക് മൂന്ന് വർഷം കഠിനതടവ്

Kuwait
  •  14 days ago
No Image

തൃശൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Kerala
  •  14 days ago
No Image

ജീവനക്കാര്‍ നോക്കിനില്‍ക്കെ കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു; റോഡരികില്‍ ഉപേക്ഷിച്ച് അജ്ഞാതന്‍ കടന്നു കളഞ്ഞു

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് അതിശക്തമഴ തുടരും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

വ്യാജ ലിങ്കുകൾ വഴി പണം തട്ടുന്നു; ജാഗ്രത വേണമെന്ന് അബുദബി പൊലിസ്; തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക നമ്പറുകൾ

uae
  •  14 days ago
No Image

കണ്ണീരോടെ അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍; സലീംകുമാറിന് വിട നല്‍കി നാട്

Kerala
  •  14 days ago
No Image

ദുബൈ ഹാർബറിനെയും ശൈഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ 90% പണികളും പൂർത്തിയായി

uae
  •  14 days ago
No Image

കനത്ത മഴ; ഇടുക്കിയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം; വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ വിലക്ക്

Kerala
  •  14 days ago