HOME
DETAILS

കപില ഫെസ്റ്റ് 2016ന് തുടക്കമായി

  
backup
May 28, 2016 | 1:55 AM

%e0%b4%95%e0%b4%aa%e0%b4%bf%e0%b4%b2-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-2016%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae

കോട്ടയം: കപില ഫെസ്റ്റ് 2016ന് തുടക്കമായി. വീട്ടിലൊരു നാടന്‍ പശു വളര്‍ത്തിയാല്‍ കുടുംബത്തിന്റെ മൊത്തം ആരോഗ്യത്തിനും സംശുദ്ധമായ കൃഷി സമൃദ്ധിക്കും അത് മതിയാകുമെന്ന് ഫെസ്റ്റ് അഭിപ്രായപ്പെട്ടു. ഇത്തരം ശാസ്ത്രീയമായ പ്രബന്ധങ്ങളാല്‍ സജീവമാണ് കപില ഫെസ്റ്റിലെ സെമിനാര്‍. കോട്ടയം സി.എം.എസ്. കോളേജില്‍ അരങ്ങേറുന്ന സെമിനാറില്‍ ഈ രംഗത്ത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ  കണ്ടെത്തെലുകള്‍ ചര്‍ച്ചാവിഷയമായി.
നാടന്‍ പശു നമ്മുടെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും തദ്ദേശീയ ജൈവശൃംഖലയിലെ അനുപേക്ഷണീയമായൊരു കണ്ണിയുമാണെന്ന് ചെന്നൈ പഞ്ചഗവ്യ ഗവേഷണകേന്ദ്രം മേധാവി ഡോ. നിരഞ്ജന്‍ വര്‍മ്മ പറഞ്ഞു.
ഒരു നാടന്‍ പശുവിന്റെ ചാണകമുപയോഗിച്ച് 30 ഏക്കറില്‍ വിജയകരമായി കൃഷിചെയ്യുന്ന പ്രമുഖ ജൈവകൃഷി പ്രചാരകന്‍ സുഭാഷ് പലേക്കറിന്റെ കാര്യം പലരും പരാമര്‍ശിച്ചു. നാടന്‍ പശുവിനെ അധിഷ്ഠിതമാക്കിയുള്ള ഹോമ കൃഷി, പഞ്ചഗവ്യ കൃഷി എന്നിവയില്‍ തനിക്കുള്ള അനുഭവം എന്‍. ശ്രീകുമാര്‍ വിശദമാക്കി.
സെമിനാറിന്റെ മുഖ്യ സംഘാടകരായ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ്സ) ജൈവകൃഷി മേധാവി ഡോ. സി.കെ. പീതാംബരന്‍, ഡോ. എന്‍.ജി. ബാലചന്ദ്രനാഥ് എന്നിവരും അനുഭവപാഠങ്ങള്‍ പങ്കുവച്ചു. പശുവിനെ മാത്രം ആധാരമാക്കി കാര്‍ഷികവളര്‍ച്ച കൈവരിച്ചിരുന്ന ഭാരതത്തില്‍ വിദേശശക്തികളുടെ ആധിപത്യത്തോടെയാണ് പശുവിന്റെ പ്രാമുഖ്യത്തിന് ഇളക്കം തട്ടിയതെന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ പറഞ്ഞു. വീട്ടിലൊരു നാടന്‍ പശുവും അതിനെ ആശ്രയിച്ച് കൃഷിയുമെന്ന പഴമയുടെ മഹിമയിലേക്ക് തിരിച്ചു പോക്ക് അനിവാര്യമായിരിക്കുന്നു. സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.കെ. ഈശ്വരന്‍ ആമുഖപ്രസംഗം നടത്തി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജീനസ് കാറ്റില്‍ ബ്രീഡേഴ്‌സ് അസോസിയേഷന്‍- കേരള, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഇന്‍ഡ്യന്‍ വെറ്റിറിനറി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കപില ഫെസ്റ്റ് 2016 അരങ്ങേറുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി സ്നേഹവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിയിൽ പിണറായിക്കും ആര്യ രാജേന്ദ്രനുമെതിരെ എം.വി ഗോവിന്ദന്റെ തുറന്ന വിമർശനം

Kerala
  •  7 days ago
No Image

കെ.ഐ.സി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസ്സയും ഓവറോൾ ചാമ്പ്യന്‍മാർ

Kuwait
  •  7 days ago
No Image

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണം; എസ്‌ഐആറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

Kerala
  •  7 days ago
No Image

യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ

Kerala
  •  7 days ago
No Image

കുവൈത്തിലെ പ്രമുഖ സീഫുഡ് കമ്പനിയിൽ അവസരം; സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ, വാക്ക്-ഇൻ ഇന്റർവ്യൂ 24-ന്

Kuwait
  •  7 days ago
No Image

യുഎഇയിലെ കനത്ത മഴ; രണ്ട് ദിവസത്തിനുള്ളിൽ ദുബൈ പൊലിസ് മറുപടി നൽകിയത് 39,000-ത്തിലധികം കോളുകൾക്ക്

uae
  •  7 days ago
No Image

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ ഗുണ്ടായിസം: രോഗിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വൻ പ്രതിഷേധം; പൊലിസ് നടപടി

National
  •  7 days ago
No Image

വാളയാർ ആൾക്കൂട്ടക്കൊല; നാല് പ്രതികൾ ബിജെപി അനുഭാവികൾ, ഒരാൾ സിഐടിയു പ്രവർത്തകൻ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Kerala
  •  7 days ago
No Image

മരുഭൂമിയിൽ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ; ദുബൈയിൽ അനധികൃത ഭക്ഷണ വിൽപനക്കാർക്കെതിരെ കർശന നടപടി

uae
  •  7 days ago
No Image

2025-ൽ ഗൂഗിളിനെ ഭരിച്ചവർ: ട്രംപും മസ്കും ഒന്നാമത്; ഫുട്ബോളിൽ യമാൽ തരംഗം

Tech
  •  7 days ago