HOME
DETAILS

കപില ഫെസ്റ്റ് 2016ന് തുടക്കമായി

  
backup
May 28, 2016 | 1:55 AM

%e0%b4%95%e0%b4%aa%e0%b4%bf%e0%b4%b2-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-2016%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae

കോട്ടയം: കപില ഫെസ്റ്റ് 2016ന് തുടക്കമായി. വീട്ടിലൊരു നാടന്‍ പശു വളര്‍ത്തിയാല്‍ കുടുംബത്തിന്റെ മൊത്തം ആരോഗ്യത്തിനും സംശുദ്ധമായ കൃഷി സമൃദ്ധിക്കും അത് മതിയാകുമെന്ന് ഫെസ്റ്റ് അഭിപ്രായപ്പെട്ടു. ഇത്തരം ശാസ്ത്രീയമായ പ്രബന്ധങ്ങളാല്‍ സജീവമാണ് കപില ഫെസ്റ്റിലെ സെമിനാര്‍. കോട്ടയം സി.എം.എസ്. കോളേജില്‍ അരങ്ങേറുന്ന സെമിനാറില്‍ ഈ രംഗത്ത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ  കണ്ടെത്തെലുകള്‍ ചര്‍ച്ചാവിഷയമായി.
നാടന്‍ പശു നമ്മുടെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും തദ്ദേശീയ ജൈവശൃംഖലയിലെ അനുപേക്ഷണീയമായൊരു കണ്ണിയുമാണെന്ന് ചെന്നൈ പഞ്ചഗവ്യ ഗവേഷണകേന്ദ്രം മേധാവി ഡോ. നിരഞ്ജന്‍ വര്‍മ്മ പറഞ്ഞു.
ഒരു നാടന്‍ പശുവിന്റെ ചാണകമുപയോഗിച്ച് 30 ഏക്കറില്‍ വിജയകരമായി കൃഷിചെയ്യുന്ന പ്രമുഖ ജൈവകൃഷി പ്രചാരകന്‍ സുഭാഷ് പലേക്കറിന്റെ കാര്യം പലരും പരാമര്‍ശിച്ചു. നാടന്‍ പശുവിനെ അധിഷ്ഠിതമാക്കിയുള്ള ഹോമ കൃഷി, പഞ്ചഗവ്യ കൃഷി എന്നിവയില്‍ തനിക്കുള്ള അനുഭവം എന്‍. ശ്രീകുമാര്‍ വിശദമാക്കി.
സെമിനാറിന്റെ മുഖ്യ സംഘാടകരായ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ്സ) ജൈവകൃഷി മേധാവി ഡോ. സി.കെ. പീതാംബരന്‍, ഡോ. എന്‍.ജി. ബാലചന്ദ്രനാഥ് എന്നിവരും അനുഭവപാഠങ്ങള്‍ പങ്കുവച്ചു. പശുവിനെ മാത്രം ആധാരമാക്കി കാര്‍ഷികവളര്‍ച്ച കൈവരിച്ചിരുന്ന ഭാരതത്തില്‍ വിദേശശക്തികളുടെ ആധിപത്യത്തോടെയാണ് പശുവിന്റെ പ്രാമുഖ്യത്തിന് ഇളക്കം തട്ടിയതെന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ പറഞ്ഞു. വീട്ടിലൊരു നാടന്‍ പശുവും അതിനെ ആശ്രയിച്ച് കൃഷിയുമെന്ന പഴമയുടെ മഹിമയിലേക്ക് തിരിച്ചു പോക്ക് അനിവാര്യമായിരിക്കുന്നു. സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.കെ. ഈശ്വരന്‍ ആമുഖപ്രസംഗം നടത്തി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജീനസ് കാറ്റില്‍ ബ്രീഡേഴ്‌സ് അസോസിയേഷന്‍- കേരള, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഇന്‍ഡ്യന്‍ വെറ്റിറിനറി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കപില ഫെസ്റ്റ് 2016 അരങ്ങേറുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയെ അടുത്തറിയാൻ തമിഴ്നാട്ടിൽനിന്നും അവരെത്തി

samastha-centenary
  •  2 minutes ago
No Image

എന്തോര് പിരിസൊന്നേ, കാസ്രാട്ടേ ബർത്താനം... പൈതൃക പാരമ്പര്യം, ഇശലിന്റെ ഈരടികൾ

Kerala
  •  7 minutes ago
No Image

വിസ്മയങ്ങളുടെ മായാലോകത്തിലേക്ക് ഒഴുകിയെത്തി പുരുഷാരം

samastha-centenary
  •  22 minutes ago
No Image

പെന്‍ഡ്രൈവുകള്‍ ഇനിയില്ല, 'സ്മാര്‍ട് മദ്‌റസ' ആപ്പുമായി സമസ്ത ഇ-ലേണിങ്

Kerala
  •  27 minutes ago
No Image

മതത്തിന്റെ ധര്‍മം ജനങ്ങളെ യഥാര്‍ഥ പാതയില്‍ നയിക്കല്‍: ജിഫ്‌രി തങ്ങള്‍

samastha-centenary
  •  an hour ago
No Image

സമസ്ത കേരളം കാത്തുസൂക്ഷിക്കുന്ന വിശ്വാസ ധാര: സാദിഖലി തങ്ങൾ

Kerala
  •  an hour ago
No Image

സംസ്ഥാന ബജറ്റ്; തുടർ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി, കരാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; വിശദമായറിയാം

Kerala
  •  an hour ago
No Image

ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള ഫെല്ലോഷിപ്പ് ഈ മാസം മുതല്‍

Kerala
  •  an hour ago
No Image

എസ്.ഐ.ആര്‍; നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി

Kerala
  •  an hour ago
No Image

വെള്ളാപ്പള്ളിയുടെ കള്ളംപൊളിച്ച് സഭയിൽ കണക്കുകൾ; കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്ത്യൻ മാനേജ്‌മെന്റിന്; 370 അല്ല, എട്ടു ജില്ലകളിൽ മാത്രം ഈഴവർക്ക് 403 സ്‌കൂളുകൾ

Kerala
  •  an hour ago