HOME
DETAILS

കപില ഫെസ്റ്റ് 2016ന് തുടക്കമായി

  
backup
May 28, 2016 | 1:55 AM

%e0%b4%95%e0%b4%aa%e0%b4%bf%e0%b4%b2-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-2016%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae

കോട്ടയം: കപില ഫെസ്റ്റ് 2016ന് തുടക്കമായി. വീട്ടിലൊരു നാടന്‍ പശു വളര്‍ത്തിയാല്‍ കുടുംബത്തിന്റെ മൊത്തം ആരോഗ്യത്തിനും സംശുദ്ധമായ കൃഷി സമൃദ്ധിക്കും അത് മതിയാകുമെന്ന് ഫെസ്റ്റ് അഭിപ്രായപ്പെട്ടു. ഇത്തരം ശാസ്ത്രീയമായ പ്രബന്ധങ്ങളാല്‍ സജീവമാണ് കപില ഫെസ്റ്റിലെ സെമിനാര്‍. കോട്ടയം സി.എം.എസ്. കോളേജില്‍ അരങ്ങേറുന്ന സെമിനാറില്‍ ഈ രംഗത്ത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ  കണ്ടെത്തെലുകള്‍ ചര്‍ച്ചാവിഷയമായി.
നാടന്‍ പശു നമ്മുടെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും തദ്ദേശീയ ജൈവശൃംഖലയിലെ അനുപേക്ഷണീയമായൊരു കണ്ണിയുമാണെന്ന് ചെന്നൈ പഞ്ചഗവ്യ ഗവേഷണകേന്ദ്രം മേധാവി ഡോ. നിരഞ്ജന്‍ വര്‍മ്മ പറഞ്ഞു.
ഒരു നാടന്‍ പശുവിന്റെ ചാണകമുപയോഗിച്ച് 30 ഏക്കറില്‍ വിജയകരമായി കൃഷിചെയ്യുന്ന പ്രമുഖ ജൈവകൃഷി പ്രചാരകന്‍ സുഭാഷ് പലേക്കറിന്റെ കാര്യം പലരും പരാമര്‍ശിച്ചു. നാടന്‍ പശുവിനെ അധിഷ്ഠിതമാക്കിയുള്ള ഹോമ കൃഷി, പഞ്ചഗവ്യ കൃഷി എന്നിവയില്‍ തനിക്കുള്ള അനുഭവം എന്‍. ശ്രീകുമാര്‍ വിശദമാക്കി.
സെമിനാറിന്റെ മുഖ്യ സംഘാടകരായ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ്സ) ജൈവകൃഷി മേധാവി ഡോ. സി.കെ. പീതാംബരന്‍, ഡോ. എന്‍.ജി. ബാലചന്ദ്രനാഥ് എന്നിവരും അനുഭവപാഠങ്ങള്‍ പങ്കുവച്ചു. പശുവിനെ മാത്രം ആധാരമാക്കി കാര്‍ഷികവളര്‍ച്ച കൈവരിച്ചിരുന്ന ഭാരതത്തില്‍ വിദേശശക്തികളുടെ ആധിപത്യത്തോടെയാണ് പശുവിന്റെ പ്രാമുഖ്യത്തിന് ഇളക്കം തട്ടിയതെന്ന് സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ പറഞ്ഞു. വീട്ടിലൊരു നാടന്‍ പശുവും അതിനെ ആശ്രയിച്ച് കൃഷിയുമെന്ന പഴമയുടെ മഹിമയിലേക്ക് തിരിച്ചു പോക്ക് അനിവാര്യമായിരിക്കുന്നു. സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.കെ. ഈശ്വരന്‍ ആമുഖപ്രസംഗം നടത്തി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജീനസ് കാറ്റില്‍ ബ്രീഡേഴ്‌സ് അസോസിയേഷന്‍- കേരള, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഇന്‍ഡ്യന്‍ വെറ്റിറിനറി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കപില ഫെസ്റ്റ് 2016 അരങ്ങേറുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾക്ക് വാർഷികാവധി പ്രഖ്യാപിച്ചു; പരീക്ഷകൾ ഓൺലൈനായി പൂർത്തിയാക്കും

uae
  •  4 days ago
No Image

നാട്ടികയില്‍ പെയ്‌മെന്റ് സീറ്റ് വിവാദം; പാര്‍ട്ടി വിടാന്‍ സി.സി മുകുന്ദന്‍; പാളയത്തില്‍ എത്തിക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും

Kerala
  •  4 days ago
No Image

ഇന്ത്യയുടെ ഈ ലോക കിരീടം ഞാൻ അവർക്ക് സമർപ്പിക്കുന്നു: ഗംഭീർ

Cricket
  •  4 days ago
No Image

പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  4 days ago
No Image

ഫുജൈറ ഓയിൽ ടാങ്ക് മേഖലയിൽ തീപിടുത്തം; പ്രദേശത്ത് ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ട്

uae
  •  4 days ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പരി​ഗണനയിൽ; ഇന്ന് 50 സർവീസുകൾ നടത്തും

uae
  •  4 days ago
No Image

തകർന്നു പോയ സമയങ്ങളിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

ഉത്സവപ്പറമ്പിലെ തല്ലിനിടെ തലക്ക് അടിയേറ്റ യുവാവ് മരിച്ചു; കൊലപാതകമെന്ന് നിഗമനം, വഴിത്തിരിവ്

crime
  •  4 days ago
No Image

'തെരഞ്ഞെടുത്തത് യു.എസിന്റെ അനുമതിയില്ലാതെ, മുജ്തബ ഖാംനഈയെ അധികകാലം വാഴിക്കില്ല' ഭീഷണി ആവര്‍ത്തിച്ച് ട്രംപ്; ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എപ്സ്റ്റീന്‍ സംഘമല്ലെന്ന് ഇറാന്‍ സ്പീക്കര്‍ 

International
  •  4 days ago
No Image

ഏത് തരത്തിലുമുള്ള പ്രകോപനവും നേരിടാൻ സൈന്യം സജ്ജം, സംഘർഷം വർദ്ധിച്ചാൽ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും സഊദി അറേബ്യയുടെ മുന്നറിയിപ്പ്

Saudi-arabia
  •  4 days ago