HOME
DETAILS

ചതിച്ചുഴിയൊരുക്കി ചെങ്ങളായി പുഴയുടെ കൈവഴി

  
backup
May 28, 2016 | 9:51 PM

%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99

ശ്രീകണ്ഠപുരം: അപകടമരണങ്ങളുടെ ചതിച്ചുഴിയൊരുക്കി ചെങ്ങളായി പുഴയുടെ കൈവഴി. ഇന്നലെ അഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ചമതച്ചാല്‍ പുഴ രണ്ടു ദിവസം മുമ്പ് മൂന്നു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ചെങ്ങളായി പുഴയുടെ കൈവഴിയാണ്. മൂന്നു ദിവസത്തിനിടെ എട്ടു കുരുന്നുകളാണ് ചെങ്ങളായി പുഴയിലെ കയത്തില്‍ മുങ്ങിത്താണത്. പുഴയില്‍ കുളിക്കാനിറങ്ങുന്ന കുട്ടികളെയും മറ്റും നേരത്തെയുള്ള ദുരന്താനുഭവങ്ങള്‍ ഓര്‍മപ്പെടുത്തി നാട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഒരു സ്ത്രീയും കുട്ടികളുമടക്കം മൂന്നുപേരും രണ്ടുവര്‍ഷം മുമ്പ് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു യുവാവും ചെങ്ങളായി പുഴയില്‍ മുങ്ങിമരിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പ് വൈദികനാകാന്‍ പഠിക്കുന്ന യുവാവടക്കം പുഴയെടുത്ത മരണം ഇപ്പോള്‍ 13ല്‍ എത്തിനില്‍ക്കുകയാണ്.
ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ അഞ്ചു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ദുരന്ത സ്ഥലത്തേക്ക് ആദ്യമെത്തിയത് നാട്ടുകാരനായ പടിയാനിക്കല്‍ ജോണിയാണ്. പശുവിന് പുല്ല് ചെത്തുന്നതിനിടയില്‍ കുട്ടികളുടെ നിലവിളി കേട്ട് ജോണി പുഴക്കരയിലെത്തുമ്പോള്‍ കരയിലുണ്ടായിരുന്ന അമല്‍ സ്റ്റീഫനാണ് മറ്റു കുട്ടികള്‍ പുഴയില്‍ മുങ്ങിയ വിവരം പറയുന്നത്. ഉടന്‍ പുഴയിലേക്ക് ചാടിയ ജോണി ആദ്യം ഒരു ആണ്‍കുട്ടിയെ  പുറത്തെടുത്തു. അപ്പോഴേക്കും കുറച്ചുനാട്ടുകാര്‍ എത്തി അവരും പുഴയിലേക്ക് ചാടി മൂന്നുപേരെ കൂടി പുറത്തെടുത്തു. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് തങ്ങള്‍ ആറുപേരുണ്ടായിരുന്നെന്ന് അമല്‍ പറയുന്നത്. അല്‍പനേരത്തിനു ശേഷം അഞ്ചാമത്തെ കുട്ടിയേയും  പുറത്തെടുത്തു. ഇതില്‍ ഒരാള്‍ക്കുമാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. മറ്റു നാലുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നാണ് ജോണി പറയുന്നത്. ജോണിയോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനുണ്ടായ നാട്ടുകാരും പയ്യാവൂര്‍ പൊലിസുമാണ് കുട്ടികളെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചിട്ടും ഏറെനേരം കുട്ടികളുടെ വിവരം ലഭിക്കാതെ ആശുപത്രി അധികൃതരും പൊലിസും കുഴങ്ങി. പിന്നീട് ബന്ധുക്കളെത്തിയാണ് അധികൃതര്‍ക്ക് കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. അപകടത്തില്‍ മരണപ്പെട്ട കുട്ടികളെല്ലാം തങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് പുഴയോരത്ത് എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 days ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  3 days ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  3 days ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  3 days ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

സിജെപി സമരത്തിന് കോൺഗ്രസിന്റെ പരസ്യ പിന്തുണ: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ അറസ്റ്റിൽ

National
  •  3 days ago
No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  3 days ago
No Image

പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  3 days ago