HOME
DETAILS

ചതിച്ചുഴിയൊരുക്കി ചെങ്ങളായി പുഴയുടെ കൈവഴി

  
backup
May 28, 2016 | 9:51 PM

%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99

ശ്രീകണ്ഠപുരം: അപകടമരണങ്ങളുടെ ചതിച്ചുഴിയൊരുക്കി ചെങ്ങളായി പുഴയുടെ കൈവഴി. ഇന്നലെ അഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ചമതച്ചാല്‍ പുഴ രണ്ടു ദിവസം മുമ്പ് മൂന്നു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ചെങ്ങളായി പുഴയുടെ കൈവഴിയാണ്. മൂന്നു ദിവസത്തിനിടെ എട്ടു കുരുന്നുകളാണ് ചെങ്ങളായി പുഴയിലെ കയത്തില്‍ മുങ്ങിത്താണത്. പുഴയില്‍ കുളിക്കാനിറങ്ങുന്ന കുട്ടികളെയും മറ്റും നേരത്തെയുള്ള ദുരന്താനുഭവങ്ങള്‍ ഓര്‍മപ്പെടുത്തി നാട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഒരു സ്ത്രീയും കുട്ടികളുമടക്കം മൂന്നുപേരും രണ്ടുവര്‍ഷം മുമ്പ് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു യുവാവും ചെങ്ങളായി പുഴയില്‍ മുങ്ങിമരിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പ് വൈദികനാകാന്‍ പഠിക്കുന്ന യുവാവടക്കം പുഴയെടുത്ത മരണം ഇപ്പോള്‍ 13ല്‍ എത്തിനില്‍ക്കുകയാണ്.
ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ അഞ്ചു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ദുരന്ത സ്ഥലത്തേക്ക് ആദ്യമെത്തിയത് നാട്ടുകാരനായ പടിയാനിക്കല്‍ ജോണിയാണ്. പശുവിന് പുല്ല് ചെത്തുന്നതിനിടയില്‍ കുട്ടികളുടെ നിലവിളി കേട്ട് ജോണി പുഴക്കരയിലെത്തുമ്പോള്‍ കരയിലുണ്ടായിരുന്ന അമല്‍ സ്റ്റീഫനാണ് മറ്റു കുട്ടികള്‍ പുഴയില്‍ മുങ്ങിയ വിവരം പറയുന്നത്. ഉടന്‍ പുഴയിലേക്ക് ചാടിയ ജോണി ആദ്യം ഒരു ആണ്‍കുട്ടിയെ  പുറത്തെടുത്തു. അപ്പോഴേക്കും കുറച്ചുനാട്ടുകാര്‍ എത്തി അവരും പുഴയിലേക്ക് ചാടി മൂന്നുപേരെ കൂടി പുറത്തെടുത്തു. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് തങ്ങള്‍ ആറുപേരുണ്ടായിരുന്നെന്ന് അമല്‍ പറയുന്നത്. അല്‍പനേരത്തിനു ശേഷം അഞ്ചാമത്തെ കുട്ടിയേയും  പുറത്തെടുത്തു. ഇതില്‍ ഒരാള്‍ക്കുമാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. മറ്റു നാലുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നാണ് ജോണി പറയുന്നത്. ജോണിയോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനുണ്ടായ നാട്ടുകാരും പയ്യാവൂര്‍ പൊലിസുമാണ് കുട്ടികളെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചിട്ടും ഏറെനേരം കുട്ടികളുടെ വിവരം ലഭിക്കാതെ ആശുപത്രി അധികൃതരും പൊലിസും കുഴങ്ങി. പിന്നീട് ബന്ധുക്കളെത്തിയാണ് അധികൃതര്‍ക്ക് കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. അപകടത്തില്‍ മരണപ്പെട്ട കുട്ടികളെല്ലാം തങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് പുഴയോരത്ത് എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ പാർക്കിംഗ് നിരക്ക് വർദ്ധിച്ചേക്കും; ആർടിഎയ്ക്ക് അപേക്ഷ സമർപ്പിച്ച് 'പാർക്കിൻ'

uae
  •  3 days ago
No Image

'കേരള സ്റ്റോറി 2' റിലീസ് തടഞ്ഞ സംഭവം; ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി നിർമാതാക്കൾ

Kerala
  •  3 days ago
No Image

ഫ്രഞ്ച് ഫുട്ബോളിലെ 'നോമ്പ് വിലക്ക്'; സഹതാരങ്ങൾക്ക് ഇഫ്താറിന് സമയം നൽകാൻ പരിക്ക് അഭിനയിച്ച് നാൻസ് കീപ്പർ

Football
  •  3 days ago
No Image

തിയേറ്ററിനുള്ളിൽ 16-കാരിയെ പീഡിപ്പിച്ചു; തമിഴ്‌നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  3 days ago
No Image

എട്ടാം ക്ലാസുകാരെ എന്തിന് ജുഡീഷ്യൽ അഴിമതിയെക്കുറിച്ച് പഠിപ്പിക്കണം?; എൻസിഇആർടി പാഠപുസ്തകത്തിനെതിരെ പ്രധാനമന്ത്രി

latest
  •  3 days ago
No Image

കമ്പനിയിൽ നിന്നും പണം തട്ടിയ പബ്ലിക് റിലേഷൻസ് മാനേജർക്ക് കനത്ത തിരിച്ചടി; 2.9 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

uae
  •  3 days ago
No Image

ശബരിമല പടിപൂജ ബുക്കിങ്ങിൽ വൻ ക്രമക്കേട്: രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala
  •  3 days ago
No Image

'കര്‍ക്കശക്കാരന്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുന്നതാണ്,അത് ആഗ്രഹിക്കുന്ന ചിലരുണ്ട്‌'; അഭിമുഖത്തില്‍ മോഹന്‍ലാലിനോട് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

വിൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക സെമിയിൽ; ഇന്ത്യയുടെ വഴി തെളിഞ്ഞു; റൺറേറ്റ് ഭീഷണി ഒഴിവായി

Cricket
  •  3 days ago
No Image

അടിവാങ്ങി കൂട്ടി ഇന്ത്യൻ പേസ് സെൻസേഷൻ: ഒരോവറിൽ 36 റൺസ്! രണ്ട് ഓവറിൽ വഴങ്ങിയത് 59; ഐപിഎല്ലിന് മുൻപ് കെകെആറിന് നെഞ്ചിടിപ്പ്

Cricket
  •  3 days ago