HOME
DETAILS

ചതിച്ചുഴിയൊരുക്കി ചെങ്ങളായി പുഴയുടെ കൈവഴി

  
backup
May 28, 2016 | 9:51 PM

%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99

ശ്രീകണ്ഠപുരം: അപകടമരണങ്ങളുടെ ചതിച്ചുഴിയൊരുക്കി ചെങ്ങളായി പുഴയുടെ കൈവഴി. ഇന്നലെ അഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ചമതച്ചാല്‍ പുഴ രണ്ടു ദിവസം മുമ്പ് മൂന്നു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ചെങ്ങളായി പുഴയുടെ കൈവഴിയാണ്. മൂന്നു ദിവസത്തിനിടെ എട്ടു കുരുന്നുകളാണ് ചെങ്ങളായി പുഴയിലെ കയത്തില്‍ മുങ്ങിത്താണത്. പുഴയില്‍ കുളിക്കാനിറങ്ങുന്ന കുട്ടികളെയും മറ്റും നേരത്തെയുള്ള ദുരന്താനുഭവങ്ങള്‍ ഓര്‍മപ്പെടുത്തി നാട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഒരു സ്ത്രീയും കുട്ടികളുമടക്കം മൂന്നുപേരും രണ്ടുവര്‍ഷം മുമ്പ് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു യുവാവും ചെങ്ങളായി പുഴയില്‍ മുങ്ങിമരിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പ് വൈദികനാകാന്‍ പഠിക്കുന്ന യുവാവടക്കം പുഴയെടുത്ത മരണം ഇപ്പോള്‍ 13ല്‍ എത്തിനില്‍ക്കുകയാണ്.
ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ അഞ്ചു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ദുരന്ത സ്ഥലത്തേക്ക് ആദ്യമെത്തിയത് നാട്ടുകാരനായ പടിയാനിക്കല്‍ ജോണിയാണ്. പശുവിന് പുല്ല് ചെത്തുന്നതിനിടയില്‍ കുട്ടികളുടെ നിലവിളി കേട്ട് ജോണി പുഴക്കരയിലെത്തുമ്പോള്‍ കരയിലുണ്ടായിരുന്ന അമല്‍ സ്റ്റീഫനാണ് മറ്റു കുട്ടികള്‍ പുഴയില്‍ മുങ്ങിയ വിവരം പറയുന്നത്. ഉടന്‍ പുഴയിലേക്ക് ചാടിയ ജോണി ആദ്യം ഒരു ആണ്‍കുട്ടിയെ  പുറത്തെടുത്തു. അപ്പോഴേക്കും കുറച്ചുനാട്ടുകാര്‍ എത്തി അവരും പുഴയിലേക്ക് ചാടി മൂന്നുപേരെ കൂടി പുറത്തെടുത്തു. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് തങ്ങള്‍ ആറുപേരുണ്ടായിരുന്നെന്ന് അമല്‍ പറയുന്നത്. അല്‍പനേരത്തിനു ശേഷം അഞ്ചാമത്തെ കുട്ടിയേയും  പുറത്തെടുത്തു. ഇതില്‍ ഒരാള്‍ക്കുമാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. മറ്റു നാലുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നാണ് ജോണി പറയുന്നത്. ജോണിയോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനുണ്ടായ നാട്ടുകാരും പയ്യാവൂര്‍ പൊലിസുമാണ് കുട്ടികളെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചിട്ടും ഏറെനേരം കുട്ടികളുടെ വിവരം ലഭിക്കാതെ ആശുപത്രി അധികൃതരും പൊലിസും കുഴങ്ങി. പിന്നീട് ബന്ധുക്കളെത്തിയാണ് അധികൃതര്‍ക്ക് കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. അപകടത്തില്‍ മരണപ്പെട്ട കുട്ടികളെല്ലാം തങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് പുഴയോരത്ത് എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലോത്സവ വിശേഷങ്ങളുമായി സുപ്രഭാതം ജെന്‍സി പൂരം ഇന്നുമുതൽ

Kerala
  •  4 days ago
No Image

നീതിക്കായുള്ള പോരാട്ടത്തിന് വീണ്ടും തടസ്സങ്ങൾ; മുഖ്യമന്ത്രിയെ നേരിൽ കണ്ടിട്ടും നടപടിയില്ല, ഫ്രാങ്കോയ്ക്കെതിരായ കേസിൽ അതിജീവിത വീണ്ടും കാത്തിരിപ്പിൽ

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കും 

Kerala
  •  4 days ago
No Image

ഇന്ന് മകരവിളക്ക്; ശബരിമലയില്‍ ഭക്തജന തിരക്ക്

Kerala
  •  4 days ago
No Image

ഓസ്ട്രേലിയയുടെ ഞെട്ടിക്കുന്ന തീരുമാനം: ഇന്ത്യയെ 'ഹൈ റിസ്ക്' ലിസ്റ്റിലേക്ക്! കാരണം കേരള പൊലിസിന്റെ കണ്ടെത്തല്‍

International
  •  4 days ago
No Image

എസ്.ഐ.ആർ: പ്രവാസി വോട്ടർ അപേക്ഷകൾ ഒരു ലക്ഷം കടന്നില്ല; സാങ്കേതിക തടസത്തിൽ ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ

Kerala
  •  4 days ago
No Image

കോളജ് അധ്യാപക പുനർവിന്യാസം:191 തസ്തികകൾ റദ്ദാക്കി; ഉദ്യോഗാർഥികൾക്ക് സർക്കാരിന്റെ ഇരുട്ടടി

Kerala
  •  4 days ago
No Image

മുന്നണിമാറ്റ നീക്കം: റോഷി വിഭാഗത്തെ ഒപ്പം നിർത്താൻ സി.പി.എം

Kerala
  •  4 days ago
No Image

വ്യത്യസ്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ ഷെയറിങ് ബസുകള്‍; ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍.ടി.എ സ്‌കൂള്‍ ബസ് പൂളിങ് സംവിധാനം

uae
  •  4 days ago
No Image

'എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ'; ഐഷാ പോറ്റി കോൺഗ്രസിലെത്തിയത് അവഗണനയിൽ മനംമടുത്ത്

Kerala
  •  4 days ago