HOME
DETAILS

ചതിച്ചുഴിയൊരുക്കി ചെങ്ങളായി പുഴയുടെ കൈവഴി

  
backup
May 28, 2016 | 9:51 PM

%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99

ശ്രീകണ്ഠപുരം: അപകടമരണങ്ങളുടെ ചതിച്ചുഴിയൊരുക്കി ചെങ്ങളായി പുഴയുടെ കൈവഴി. ഇന്നലെ അഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ചമതച്ചാല്‍ പുഴ രണ്ടു ദിവസം മുമ്പ് മൂന്നു കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ചെങ്ങളായി പുഴയുടെ കൈവഴിയാണ്. മൂന്നു ദിവസത്തിനിടെ എട്ടു കുരുന്നുകളാണ് ചെങ്ങളായി പുഴയിലെ കയത്തില്‍ മുങ്ങിത്താണത്. പുഴയില്‍ കുളിക്കാനിറങ്ങുന്ന കുട്ടികളെയും മറ്റും നേരത്തെയുള്ള ദുരന്താനുഭവങ്ങള്‍ ഓര്‍മപ്പെടുത്തി നാട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഒരു സ്ത്രീയും കുട്ടികളുമടക്കം മൂന്നുപേരും രണ്ടുവര്‍ഷം മുമ്പ് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു യുവാവും ചെങ്ങളായി പുഴയില്‍ മുങ്ങിമരിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പ് വൈദികനാകാന്‍ പഠിക്കുന്ന യുവാവടക്കം പുഴയെടുത്ത മരണം ഇപ്പോള്‍ 13ല്‍ എത്തിനില്‍ക്കുകയാണ്.
ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ അഞ്ചു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ദുരന്ത സ്ഥലത്തേക്ക് ആദ്യമെത്തിയത് നാട്ടുകാരനായ പടിയാനിക്കല്‍ ജോണിയാണ്. പശുവിന് പുല്ല് ചെത്തുന്നതിനിടയില്‍ കുട്ടികളുടെ നിലവിളി കേട്ട് ജോണി പുഴക്കരയിലെത്തുമ്പോള്‍ കരയിലുണ്ടായിരുന്ന അമല്‍ സ്റ്റീഫനാണ് മറ്റു കുട്ടികള്‍ പുഴയില്‍ മുങ്ങിയ വിവരം പറയുന്നത്. ഉടന്‍ പുഴയിലേക്ക് ചാടിയ ജോണി ആദ്യം ഒരു ആണ്‍കുട്ടിയെ  പുറത്തെടുത്തു. അപ്പോഴേക്കും കുറച്ചുനാട്ടുകാര്‍ എത്തി അവരും പുഴയിലേക്ക് ചാടി മൂന്നുപേരെ കൂടി പുറത്തെടുത്തു. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് തങ്ങള്‍ ആറുപേരുണ്ടായിരുന്നെന്ന് അമല്‍ പറയുന്നത്. അല്‍പനേരത്തിനു ശേഷം അഞ്ചാമത്തെ കുട്ടിയേയും  പുറത്തെടുത്തു. ഇതില്‍ ഒരാള്‍ക്കുമാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. മറ്റു നാലുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നാണ് ജോണി പറയുന്നത്. ജോണിയോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനുണ്ടായ നാട്ടുകാരും പയ്യാവൂര്‍ പൊലിസുമാണ് കുട്ടികളെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചിട്ടും ഏറെനേരം കുട്ടികളുടെ വിവരം ലഭിക്കാതെ ആശുപത്രി അധികൃതരും പൊലിസും കുഴങ്ങി. പിന്നീട് ബന്ധുക്കളെത്തിയാണ് അധികൃതര്‍ക്ക് കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. അപകടത്തില്‍ മരണപ്പെട്ട കുട്ടികളെല്ലാം തങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് പുഴയോരത്ത് എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്യം ജയിക്കും, നിയമപരമായി പോരാടും': പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  7 days ago
No Image

വനിത പ്രിമീയർ ലീഗ് ലേലത്തിൽ മലയാളി തിളക്കം; റെക്കോർഡ് തുകക്ക് ആശ ശോഭന പുതിയ തട്ടകത്തിൽ

Cricket
  •  7 days ago
No Image

യുഎഇ ദേശീയ ദിനം; ദുബൈയിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ച് ആർടിഎ

uae
  •  7 days ago
No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  7 days ago
No Image

ഇന്ത്യ-യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; പീക്ക് സീസണിൽ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

uae
  •  7 days ago
No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  7 days ago
No Image

യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

uae
  •  7 days ago
No Image

സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം

Cricket
  •  7 days ago
No Image

അതിവേഗ പാതയിലെ നിയമലംഘനം; ദുബൈയിൽ എണ്ണായിരത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി

uae
  •  7 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  7 days ago