HOME
DETAILS

'വലിയ' നേതാക്കള്‍ക്കുനേരെ ചോദ്യങ്ങളില്ല; ജനകീയ പ്രശ്‌നങ്ങള്‍ പിന്‍നിരയില്‍

  
backup
February 24, 2018 | 10:57 PM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0



തൃശ്ശൂര്‍: വലിയ നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ത്താതെ സി.പി.എം സംസ്ഥാന സമ്മേളനം. ചര്‍ച്ചയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു ലഭിച്ചതാകട്ടെ വളരെ കുറഞ്ഞ ഇടവും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്പര്‍ശിക്കാതെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലേക്കും സി.പി.ഐയുടെ മന്ത്രിമാരിലേക്കും ചര്‍ച്ച വഴിതിരിയുകയായിരുന്നു.
പിന്നെ പാര്‍ട്ടിയിലെ ചില മന്ത്രിമാരും വിമര്‍ശനവിധേയരായി. മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്ന പൊലിസിനെതിരായ ആരോപണങ്ങള്‍, ഗീതാ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉപദേശക നിയമനം, ഡി.ജി.പി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ മാറ്റിയതും കോടതി വിമര്‍ശനവും, ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, ജേക്കബ് തോമസ് വിവാദം, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര, തിരുവന്തപുരം ലോ അക്കാദമി സമരവും ഭൂമി വിവാദവും തുടങ്ങിയ വിഷയങ്ങളിലൊന്നും ചോദ്യമുയര്‍ന്നില്ല.
കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദം, ജനജാഗ്രതാ യാത്രയ്ക്കിടയില്‍ കോടിയേരി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍ നടത്തിയ യാത്ര എന്നിവയും അവഗണിക്കപ്പെട്ടു. കൂടാതെ ഇ.പി ജയരാജന്റെ ബന്ധുനിമയനം, പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത പാര്‍ക്ക് എന്നിവയില്‍ സ്പര്‍ശിക്കാനും പ്രതിനിധികള്‍ മടിച്ചു. എ.കെ ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും പോലും അധികമാരും വിമര്‍ശിച്ചില്ല.
കൂടാതെ നഴ്‌സുമാരുടെ സമരം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നം, കെ.എസ്.ആ.ര്‍.ടി.സി പെന്‍ഷന്‍, ജാതി മതിലടക്കമുള്ള ജാതിപീഡനങ്ങളെക്കുറിച്ച് സംസ്ഥാനത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയും അവഗണിക്കപ്പെട്ടു.
ഒന്‍പത് മണിക്കൂര്‍ 16 മിനുട്ട് നീണ്ട ചര്‍ച്ചയില്‍ ആദ്യ ദിവസം 47 പേരും രണ്ടാംദിവസം 15 പേരും പങ്കെടുത്തു. ഇവരില്‍ 13 പേര്‍ വനിതകളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  21 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  21 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  21 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  21 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  21 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  21 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  21 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  21 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  21 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  21 days ago