HOME
DETAILS

'വലിയ' നേതാക്കള്‍ക്കുനേരെ ചോദ്യങ്ങളില്ല; ജനകീയ പ്രശ്‌നങ്ങള്‍ പിന്‍നിരയില്‍

  
backup
February 24, 2018 | 10:57 PM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0



തൃശ്ശൂര്‍: വലിയ നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ത്താതെ സി.പി.എം സംസ്ഥാന സമ്മേളനം. ചര്‍ച്ചയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു ലഭിച്ചതാകട്ടെ വളരെ കുറഞ്ഞ ഇടവും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്പര്‍ശിക്കാതെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലേക്കും സി.പി.ഐയുടെ മന്ത്രിമാരിലേക്കും ചര്‍ച്ച വഴിതിരിയുകയായിരുന്നു.
പിന്നെ പാര്‍ട്ടിയിലെ ചില മന്ത്രിമാരും വിമര്‍ശനവിധേയരായി. മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്ന പൊലിസിനെതിരായ ആരോപണങ്ങള്‍, ഗീതാ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉപദേശക നിയമനം, ഡി.ജി.പി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ മാറ്റിയതും കോടതി വിമര്‍ശനവും, ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, ജേക്കബ് തോമസ് വിവാദം, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര, തിരുവന്തപുരം ലോ അക്കാദമി സമരവും ഭൂമി വിവാദവും തുടങ്ങിയ വിഷയങ്ങളിലൊന്നും ചോദ്യമുയര്‍ന്നില്ല.
കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദം, ജനജാഗ്രതാ യാത്രയ്ക്കിടയില്‍ കോടിയേരി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍ നടത്തിയ യാത്ര എന്നിവയും അവഗണിക്കപ്പെട്ടു. കൂടാതെ ഇ.പി ജയരാജന്റെ ബന്ധുനിമയനം, പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത പാര്‍ക്ക് എന്നിവയില്‍ സ്പര്‍ശിക്കാനും പ്രതിനിധികള്‍ മടിച്ചു. എ.കെ ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും പോലും അധികമാരും വിമര്‍ശിച്ചില്ല.
കൂടാതെ നഴ്‌സുമാരുടെ സമരം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നം, കെ.എസ്.ആ.ര്‍.ടി.സി പെന്‍ഷന്‍, ജാതി മതിലടക്കമുള്ള ജാതിപീഡനങ്ങളെക്കുറിച്ച് സംസ്ഥാനത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയും അവഗണിക്കപ്പെട്ടു.
ഒന്‍പത് മണിക്കൂര്‍ 16 മിനുട്ട് നീണ്ട ചര്‍ച്ചയില്‍ ആദ്യ ദിവസം 47 പേരും രണ്ടാംദിവസം 15 പേരും പങ്കെടുത്തു. ഇവരില്‍ 13 പേര്‍ വനിതകളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്തുകൊണ്ടാണ് ദുബൈയിൽ ഇത്രയധികം കീറ്റ ഫുഡ് ഡെലിവറി റൈഡർമാരുള്ളതെന്നറിയാമോ?

uae
  •  22 days ago
No Image

കോട്ടയത്ത് അതിർത്തി തർക്കത്തെ തുടർന്ന് ആക്രമണം: വീട്ടമ്മയുടെയും മകളുടെയും മുഖത്ത് അയൽവാസി കീടനാശിനി സ്പ്രേ ചെയ്തു

Kerala
  •  22 days ago
No Image

സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാത്ത വിഡ്ഢികളാണ് എസ്.ഐ.ആറിന് പിന്നില്‍; കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ച് മമത 

National
  •  22 days ago
No Image

യുഎഇയിലെ സ്കൂളുകൾ പരീക്ഷത്തിരക്കിലേക്ക്: ശൈത്യകാല അവധിക്ക് ഒരുമാസം മാത്രം; ഇത്തവണ നാലാഴ്ച നീളുന്ന അവധി

uae
  •  22 days ago
No Image

സ്പെഷ്യൽ അധ്യാപക നിയമനം: കേരളത്തിന് നൽകാനുള്ള തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകാമെന്ന് - കേന്ദ്രം സുപ്രിംകോടതിയിൽ

National
  •  22 days ago
No Image

എസ്.ഐ.സി ഗ്ലോബൽ സമിതി രൂപീകരിച്ചു; സമസ്തയുടെ സന്ദേശം അന്തർദേശീയ തലത്തിൽ വ്യാപിപ്പിക്കും

organization
  •  22 days ago
No Image

ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിനെതിരെയുള്ള പ്രദേശവാസികളുടെ സമരം: വിജയിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് എം.എൻ കാരശ്ശേരി

Kerala
  •  22 days ago
No Image

'ഇതൊരു മുന്നറിയിപ്പാണ്': സ്ഥിരമായ കാൽമുട്ട് വേദന അവഗണിക്കരുത്; ഈ രോ​ഗ ലക്ഷണമായേക്കാമെന്ന് യുഎഇയിലെ ഡോക്ടർമാർ

uae
  •  22 days ago
No Image

ഫ്രഷ് കട്ട് പ്രതിസന്ധി: മാലിന്യപ്രശ്നം പരിഹരിക്കാതെ ചർച്ചയ്ക്കില്ലെന്ന് യുഡിഎഫ്; കളക്ടർ വിളിച്ചുചേർത്ത യോഗം പരാജയം

Kerala
  •  22 days ago
No Image

ഒമാനിലെ മുസന്ദം ​ഗവർണറേറ്റിൽ ഭൂചലനം; യുഎഇയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം

uae
  •  22 days ago