HOME
DETAILS

'വലിയ' നേതാക്കള്‍ക്കുനേരെ ചോദ്യങ്ങളില്ല; ജനകീയ പ്രശ്‌നങ്ങള്‍ പിന്‍നിരയില്‍

  
backup
February 24, 2018 | 10:57 PM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0



തൃശ്ശൂര്‍: വലിയ നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ത്താതെ സി.പി.എം സംസ്ഥാന സമ്മേളനം. ചര്‍ച്ചയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു ലഭിച്ചതാകട്ടെ വളരെ കുറഞ്ഞ ഇടവും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്പര്‍ശിക്കാതെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലേക്കും സി.പി.ഐയുടെ മന്ത്രിമാരിലേക്കും ചര്‍ച്ച വഴിതിരിയുകയായിരുന്നു.
പിന്നെ പാര്‍ട്ടിയിലെ ചില മന്ത്രിമാരും വിമര്‍ശനവിധേയരായി. മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്ന പൊലിസിനെതിരായ ആരോപണങ്ങള്‍, ഗീതാ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉപദേശക നിയമനം, ഡി.ജി.പി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ മാറ്റിയതും കോടതി വിമര്‍ശനവും, ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, ജേക്കബ് തോമസ് വിവാദം, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര, തിരുവന്തപുരം ലോ അക്കാദമി സമരവും ഭൂമി വിവാദവും തുടങ്ങിയ വിഷയങ്ങളിലൊന്നും ചോദ്യമുയര്‍ന്നില്ല.
കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദം, ജനജാഗ്രതാ യാത്രയ്ക്കിടയില്‍ കോടിയേരി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍ നടത്തിയ യാത്ര എന്നിവയും അവഗണിക്കപ്പെട്ടു. കൂടാതെ ഇ.പി ജയരാജന്റെ ബന്ധുനിമയനം, പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത പാര്‍ക്ക് എന്നിവയില്‍ സ്പര്‍ശിക്കാനും പ്രതിനിധികള്‍ മടിച്ചു. എ.കെ ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും പോലും അധികമാരും വിമര്‍ശിച്ചില്ല.
കൂടാതെ നഴ്‌സുമാരുടെ സമരം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നം, കെ.എസ്.ആ.ര്‍.ടി.സി പെന്‍ഷന്‍, ജാതി മതിലടക്കമുള്ള ജാതിപീഡനങ്ങളെക്കുറിച്ച് സംസ്ഥാനത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയും അവഗണിക്കപ്പെട്ടു.
ഒന്‍പത് മണിക്കൂര്‍ 16 മിനുട്ട് നീണ്ട ചര്‍ച്ചയില്‍ ആദ്യ ദിവസം 47 പേരും രണ്ടാംദിവസം 15 പേരും പങ്കെടുത്തു. ഇവരില്‍ 13 പേര്‍ വനിതകളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  a day ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  a day ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  a day ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  a day ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  a day ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  a day ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  a day ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  a day ago