HOME
DETAILS

ലിയാനയെ രക്ഷിക്കാനാകാത്തതില്‍ ആത്മനൊമ്പരവുമായി അലി നവാസ്

  
backup
April 13, 2018 | 6:32 AM

%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%af%e0%b5%86-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d

 

പുലാമന്തോള്‍: കഴിഞ്ഞ ദിവസം പുലാമന്തോള്‍ കുന്തിപ്പുഴയില്‍ അപകടത്തില്‍പ്പെട്ട ലിയാന എന്ന 13 കാരിയെ രക്ഷിക്കാനാകാത്തതില്‍ ആത്മനൊമ്പരവുമായി അലി നവാസ്. പുലാമന്തോള്‍ വടക്കന്‍ പാലൂരിലെ പാറാന്തോടന്‍ അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ അലി നവാസാണ് തന്റെ ആത്മനൊമ്പരം പങ്കുവച്ചത്. പതിവുപോലെ സഹോദരന്റെ മകന്‍ 13കാരനായ ഫാരിസുമൊത്ത് വെള്ളിയാഴ്ച വൈകിട്ട് ബൈക്കില്‍ പുലാമന്തോള്‍ കുന്തിപ്പുഴ തടയണക്ക് സമീപം കുളിക്കാനായെത്തിയത്.
അപ്പോഴാണ് തടയണക്ക് താഴെ ജനങ്ങള്‍ കുളിക്കാറുള്ള ഭാഗത്തെ ചാലില്‍ മൂന്നുപേര്‍ മുങ്ങി താഴുന്നത് കണ്ടത്. ഉടനെ വെള്ളത്തിലേക്ക് എടുത്ത് ചാടി അവരെ കരയിലേക്ക് കയറ്റുകയായിരുന്നു. പിന്നീടാണ് ഒരു കുട്ടികൂടി കുഴിയിലുണ്ടെന്ന വിവരമറിയുന്നത്. അപ്പോഴേക്കും 25 മിനിറ്റ് കഴിഞ്ഞിരുന്നു.
മൂന്നു പേരെ മരണക്കയത്തില്‍നിന്ന് രക്ഷപ്പെടുത്തിയ നവാസ് പാടെ ക്ഷീണിതനായെങ്കിലും ആളുകളെ വിളിച്ച് കൂട്ടിമറ്റൊരാളുമായി വീണ്ടും കയത്തിലേക്കാഴ്ന്നിറങ്ങിയാണ് വെള്ളത്തില്‍ ആണ്ടു പോയിരുന്ന കുട്ടിയെ കരക്കെത്തിച്ചത്. എന്നാല്‍ മറ്റുള്ളവരെ രക്ഷപ്പെടുത്തിയ സമയത്ത് തന്നെ വിവരമറിഞ്ഞിരുന്നെങ്കില്‍ ലിയാനയെയും രക്ഷിക്കാമായിരുന്നെന്ന ആത്മനൊമ്പരമാണ് നവാസിനെ വേട്ടയാടുന്നത്. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇതര സംസ്ഥാനക്കാരനെന്നു കരുതുന്ന ആളും കയത്തില്‍ അകപ്പെട്ടു. അദ്ദേഹത്തെയും നവാസാണ് രക്ഷപ്പെടുത്തിയത്.നവാസിന്റെ സഹോദരപുത്രന്‍ 13കാരന്‍ ഫാരിസും രക്ഷാപ്രവര്‍ത്തനത്തിലേപ്പെട്ടിരുന്നു.
പുലാമന്തോള്‍ കുന്തിപ്പുഴ തടയണക്ക് താഴെ വെള്ളമൊഴുക്കുന്ന കുഴികളില്‍ ഒരാളുടെ മുട്ടിന് മീതെ മാത്രമാണ് വെള്ളമുള്ളതെന്നതിനാല്‍ ഈ ചാലിലൂടെ നടക്കാന്‍ ശ്രമിക്കുന്നവര്‍ ആഴമുള്ള കുഴിയിലാണ് ചെന്നു വീഴുന്നത്.
നീന്തലറിയാവുന്നവരും പെട്ടെന്ന് കുഴിയില്‍ വീഴുന്നതോടെ താഴേക്ക് ആഴ്ന്നു പോവുന്നതാണ് പതിവ്. മണലെടുപ്പിനായി കുഴിച്ച ആഴമുള്ള കുഴികളില്‍ ചേറും ചളിയും നിറഞ്ഞ് നില്‍ക്കുന്നത് കാരണം പെട്ടെന്ന് രക്ഷപ്പെടാന്‍ പറ്റാത്ത അവസ്ഥയാണെന്നും ലിയാനയെ മുങ്ങിയെടുക്കാന്‍ ചേറും ചളിയും കാരണം ഏറെ പ്രയാസപ്പെടേണ്ടി വന്നുവെന്നും അലി നവാസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  3 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  3 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  3 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  3 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  3 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  3 days ago