HOME
DETAILS

എ.ടി.എമ്മുകള്‍ക്ക് രാത്രികാല നിയന്ത്രണം വരുന്നു; ഉപയോക്താക്കള്‍ കുറവുള്ള സ്ഥലങ്ങളില്‍ രാത്രി അടച്ചിടും

  
backup
April 14, 2018 | 12:49 AM

sbi-atm-closed-nigth-economy

ആലക്കോട് (കണ്ണൂര്‍): ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകള്‍ ആയ എ.ടി. എമ്മുകളെ കൗതുകത്തിന് 'എനി ടൈം മണി'യെന്നുകൂടി വിളിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഏത് പാതിരാത്രി ഓടിയെത്തിയാലും ഇനി എ.ടി.എമ്മുകള്‍ പണം തരണമെന്നില്ല.
കാരണം ഉപയോക്താക്കള്‍ കുറവുള്ള സ്ഥലങ്ങളില്‍ എ.ടി.എമ്മുകള്‍ രാത്രികാലങ്ങളില്‍ അടച്ചിടുവാനുള്ള നടപടികള്‍ എസ്.ബി.ഐ തുടങ്ങിയതോടെ ഇടപാടുകാര്‍ ആശങ്കയിലായിരിക്കുകയാണ്. രാവിലെ ആറുമുതല്‍ രാത്രി 10 വരെ മാത്രമേ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കൂയെന്ന ബോര്‍ഡുകള്‍ പലയിടത്തും അധികൃതര്‍ സ്ഥാപിച്ചുകഴിഞ്ഞു. 24 മണിക്കൂറും ബാങ്കിങ് സേവനം ജനങ്ങളില്‍ എത്തിക്കാന്‍ തുടങ്ങിയ എ.ടി.എമ്മുകള്‍ പലതും ഇനി രാത്രികാലങ്ങളില്‍ അടച്ചിടാനാണു എസ്.ബി. ഐ അധികൃതരുടെ തീരുമാനം.
ഇടപാടുകാര്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന നിരവധി പരിഷ്‌കാരങ്ങള്‍ക്കു തുടക്കംകുറിച്ചവര്‍ തന്നെയാണു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പുതിയ നടപടിയുമായി രംഗത്തെത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എ.ടി.എം ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നാണ് എസ്.ബി.ഐ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ദേശീയ തലത്തില്‍ തന്നെ ഇത് നടപ്പിലാക്കാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടു പോവുകയാണ്.
എന്നാല്‍ മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകള്‍ കുറവുള്ള പ്രദേശങ്ങളില്‍ ഈ തീരുമാനം ഇടപാടുകാര്‍ക്കു തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണൂരിലെ ആലക്കോട് പോലുള്ള പ്രദേശങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന എ.ടി.എം കൗണ്ടറിനു മുന്നിലും ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതോടെ വ്യാപാരികളും ആശങ്കയിലായിരിക്കുകയാണ്. ബാങ്കിങ് സമയം കഴിഞ്ഞാല്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി നിരവധിപേരാണ് ഈ കൗണ്ടറിനെ ദിവസേന ആശ്രയിക്കുന്നത്.
നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഈ കൗണ്ടര്‍ ഒരനുഗ്രഹമാണ്.
രാവിലെ ആറുമുതല്‍ രാത്രി പത്ത് വരെ മാത്രമേ പ്രവര്‍ത്തിക്കൂകയുള്ളൂ എന്ന അറിയിപ്പിനൊപ്പം അടുത്ത് എ.ടി. എം സേവനം ലഭിക്കുന്ന രണ്ട് കൗണ്ടറുകളുടെ പേരും നല്‍കുന്നുണ്ട്. എന്നാല്‍ ആലക്കോട് സ്ഥാപിച്ച ബോര്‍ഡില്‍ പകരം ആശ്രയിക്കാവുന്ന എ.ടി. എമ്മുകളുടെ പേരും ഇല്ല. പുതിയ പരിഷ്‌കാരം നടപ്പാകുന്നതോടെ മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകള്‍ ഇല്ലാത്തപ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുമെന്നതില്‍ സംശയമില്ല. പൊതുജനങ്ങളുടെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തില്‍ നിന്ന് എസ്.ബി.ഐ അധികൃതര്‍ പിന്‍വലിയണമെന്നാണു ജനങ്ങളുടെ ആവശ്യം.
അതേ സമയം അറിയിപ്പ് ബോര്‍ഡ് മാത്രമാണ് ഇതുവരെ ലഭിച്ചതെന്നും ഇതു സംബന്ധിച്ച് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നും ആലക്കോട് എസ്.ബി.ഐ ബ്രാഞ്ച് അധികൃതര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  11 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  11 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  11 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  11 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  11 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  11 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  12 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  12 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  12 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  12 days ago