ഫുക്കറ്റിൽ നിന്ന് ബംഗളൂരുവിലേക്ക് പറന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; ചെന്നൈയിൽ അടിയന്തര ലാന്‍ഡിങ്ങ്, യാത്രക്കാർ സുരക്ഷിതർ
ചെന്നൈ: ഫുക്കറ്റിൽ നിന്ന് ബംഗളൂരുവിലേക്ക് പറന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. ക്യു.പി. 624 (QP 624) എന്ന നമ്പറിലുള്ള ബോയിംഗ് 737 മാക്സ് വിമാനത്തിനാണ് മിന്നലേറ്റത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. മിന്നലേറ്റതിനെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തത്. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എയർലൈൻ അധികൃതരാണ് ഇക്കാര്യം പങ്കുവെച്ചത്.
ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയ വിമാനം നിലവിൽ സാങ്കേതിക പരിശോധനകൾക്കായി മാറ്റിയിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് വിമാനം ലാൻഡ് ചെയ്തതെന്ന് കമ്പനി വ്യക്തമാക്കി. വിമാനയാത്രയ്ക്കിടെ മിന്നലുകൾ സാധാരണമാണെന്നും ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആധുനിക സാങ്കേതികവിദ്യ വിമാനങ്ങൾക്കുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. മാത്രമല്ല, ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, നിലവിലെ മോശം കാലാവസ്ഥ കണക്കിലെടുത്ത് മറ്റ് വിമാന സർവീസുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
An Akasa Air flight from Phuket to Bengaluru, QP 624, was diverted to Chennai due to bad weather and experienced a lightning strike. The Boeing 737 MAX aircraft landed safely, and no injuries were reported. The airline stated that lightning strikes are manageable in aviation, and the plane is undergoing standard engineering checks ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."