HOME
DETAILS

നന്മ വറ്റിയ ജനക്കൂട്ടം: രക്ഷിക്കാനാളില്ലാതെ അപകടത്തില്‍ പെട്ടയാള്‍ മരിച്ചു

  
backup
April 25, 2018 | 2:33 PM

5412356213

കൊട്ടാരക്കര: നാട്ടുകാര്‍ കാഴ്ചക്കാരായി നില്‍ക്കെ അപകടത്തില്‍ പെട്ട തമിഴ്‌നാട് സ്വദേശിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സന്മനസ് കാട്ടിയ രണ്ട് യുവാക്കള്‍ മാതൃകയായി. ഇന്നലെ രാത്രി 8.45നായിരുന്നു സംഭവം. കൊട്ടാരക്കര ഇഞ്ചക്കാട് അമ്പലം ജംഗ്ഷനില്‍ അപകടത്തില്‍ പെട്ട് റോഡില്‍ കിടന്ന് ജീവന് വേണ്ടി കേഴുന്ന യുവാവിനെയാണ് ഇവര്‍ ആശുപത്രിയിലെത്തിച്ചത്. ചുറ്റുംകൂടി നിന്ന നാട്ടുകാര്‍ മൊബൈലിലെ കാമറ കണ്ണിലൂടെ മാത്രമാണ് അപകടത്തില്‍പ്പെട്ടയാളെ നോക്കിയത്.

ഈ സമയമാണ് ഇടുക്കി നെടുംകണ്ടം പ്രിയാ വിലാസത്തില്‍ ശിവകുമാര്‍ (21), അടൂര്‍ പറക്കോട് എച്ച്.ബി മന്‍സിലില്‍ ഷിയാസ് (25) എന്നിവര്‍ ഈ വഴിയെത്തുകയും അപകടത്തില്‍പ്പെട്ട് ചോരയൊലിച്ച് കിടന്നയാളെ താങ്ങിയെടുത്ത് ആ വഴി വന്ന ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചത്.

തമിഴ്‌നാട് തെങ്കാശി ശങ്കരന്‍ കോവില്‍ എന്തല്ലൂര്‍ നാച്ചിയാര്‍പുരത്ത് സീനി പാണ്ടി തേവര്‍ മകന്‍ എസ് മുരുകേശനാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പെട്ട് മുരുകേശന്‍ പതിനഞ്ച് മിനിട്ടോളം റോഡില്‍ കിടന്നു. കരുണയുള്ള ഈ യുവാക്കള്‍ എത്തി ആശുപത്രിയില്‍ കൊണ്ട് പോകുന്ന വഴിയാണ് മുരുകേശന്‍ മരിക്കുന്നത്.

കൊല്ലത്ത് നിന്നു നെടുംകണ്ടത്തേക്കുള്ള യാത്രാ മധ്യേ ശിവകുമാര്‍ യാത്ര ചെയ്ത കെ.എസ്.ആര്‍.ടി.സി ബസ് എം.സി റോഡില്‍ ഇഞ്ചക്കാട് വച്ച് ഗതാഗത കുരുക്കില്‍ പെടുന്നത്. സമീപത്ത് വാഹനാപകടം നടന്നുവെന്ന് ബസിലെ സഹയാത്രക്കാര്‍ പറഞ്ഞപ്പോള്‍ ശിവകുമാര്‍ സംഭവം എന്താണന്നു ബസില്‍ നിന്ന് ഇറങ്ങി നോക്കിയപ്പോഴാണ് ജീവന് വേണ്ടി പിടയ്ക്കുന്ന യുവാവിനെ ശ്രദ്ധയില്‍ പെടുന്നത്.

അടൂരില്‍ നിന്നു കൊട്ടാരക്കരയിലുള്ള സുഹൃത്തിന്റെ വിവാഹ വീട്ടിലേക്ക് ബൈക്കില്‍ വരും വഴിയാണ് ഷിയാസ് അപകടത്തില്‍ പെട്ട് കിടക്കുന്ന യുവാവിനെ ശ്രദ്ധിക്കുന്നത്. മനസാക്ഷി വറ്റാത്ത രണ്ട് ധ്രുവങ്ങളില്‍ നിന്നുമെത്തിയ രണ്ട് യുവാക്കള്‍ ഒരേ മനസോടെ അപകടത്തില്‍ പെട്ട് മരണത്തോട് മല്ലടിക്കുന്ന ചെറുപ്പക്കാരനെ താങ്ങിയെടുക്കുമ്പോള്‍ സമീപത്ത് കൂടി നിന്നവര്‍ കാഴ്ച്ചക്കാരയതെയുള്ളൂ.

കൊട്ടാരക്കര താലൂക്കാശുപത്രിയെേിലക്ക് എത്തിക്കുന്നതിനിടയില്‍ യുവാവ് മരണത്തോട് മല്ലടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവാവ് മരണപെട്ടിരുന്നു. പൊലിസില്‍ വിവരമറിയിച്ച ശേഷം ഊരും പേരുമറിയാതെ മരിച്ചു കിടക്കുന്ന യുവാവ് ജോലി ചെയ്യുന്ന കടയിലെ മുതലാളിയെ വിവരം അറിയിക്കുവാനും യുവാക്കള്‍ മുന്നിട്ടിറങ്ങി.

ഇതിനിടയില്‍ ഷിയാസിന്റെ സുഹൃത്തുക്കളും ആശുപത്രിയിലെത്തി. അപകടത്തില്‍പെട്ട യുവാവ് പതിനഞ്ച് മിനിട്ടോളം റോഡില്‍ കിടന്നതായി ശിവകുമാറും ഷിയാസും പറഞ്ഞു. ആരെങ്കിലും രക്ഷിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ ആ വിലപെട്ട ജീവന്‍ പൊലിയില്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി പിണറായിയെ നിയന്ത്രിക്കുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി

Kerala
  •  12 days ago
No Image

കൊല്ലത്ത് കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞെത്തി കാട്ടാന; ഭീതിയിലായി യാത്രക്കാർ

Kerala
  •  12 days ago
No Image

ഗേറ്റില്‍ കുടുങ്ങി രാത്രി മുഴുവന്‍ നിലവിളി; നായ്ക്കുട്ടികള്‍ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

Kerala
  •  12 days ago
No Image

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

National
  •  12 days ago
No Image

ചൈനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ സ്‌ഫോടനം: നാലു പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

International
  •  12 days ago
No Image

ധോണിയെന്ന വന്മരം വീണു; വമ്പൻ തോൽവിയിലും ചരിത്രമെഴുതി ചെന്നൈ താരം

Cricket
  •  12 days ago
No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  12 days ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  12 days ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  12 days ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  12 days ago