HOME
DETAILS

സമസ്ത പൊതുപരീക്ഷ നാളെ തുടങ്ങും; 2,36,627 വിദ്യാര്‍ഥികള്‍ പങ്കെടുക്കും

  
backup
April 26, 2018 | 6:48 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%81

 

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ 28, 29 തിയതികളില്‍ നടക്കും. 9,808 മദ്‌റസകളില്‍ നിന്ന് 2,36,627 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6,909 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
അഞ്ചാം ക്ലാസില്‍ 57,435 ആണ്‍കുട്ടികളും, 54,856 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,12,291 പേരും, 7ാം ക്ലാസില്‍ 42,547 ആണ്‍കുട്ടികളും, 44,366 പെണ്‍കുട്ടികളുമുള്‍പ്പെടെ 86,913 പേരും, 10ാം ക്ലാസില്‍ 15,573 ആണ്‍കുട്ടികളും, 17,272 പെണ്‍കുട്ടികളുമുള്‍പ്പെടെ 32,845 പേരും പരീക്ഷയെഴുതും. പ്ലസ്ടു ക്ലാസില്‍ 2,141 ആണ്‍കുട്ടികളും 2,437 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,578 പേരും പൊതുപരീക്ഷക്കിരിക്കുന്നുണ്ട്.
അഞ്ചാം ക്ലാസില്‍ 67 സെന്ററുകളും, ഏഴാം ക്ലാസില്‍ 111 സെന്ററുകളും, പത്താം ക്ലാസില്‍ 121 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 66 സെന്ററുകളും ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13,476 കുട്ടികളും വര്‍ധിച്ചിട്ടുണ്ട്.
പരീക്ഷാ മേല്‍നോട്ടത്തിന് 137 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാരെയും 9,441 സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍ വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലായിരുന്നു പൊതുപരീക്ഷ. പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി. അഹ്മദ് കുട്ടി മൗലവി, കെ.എച്ച്. കോട്ടപ്പുഴ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"രണ്ട് തവണ അമേരിക്കയുടെ മുന്നറിയിപ്പ് ലഭിച്ചു, എന്നിട്ടും കപ്പൽ മുന്നോട്ട് പോയി"; ഒമാൻ തീരത്ത് കൊല്ലപ്പെട്ട ആദിത്യന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

National
  •  5 days ago
No Image

നിപ:കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

Kerala
  •  5 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര: ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

Kerala
  •  5 days ago
No Image

കങ്കാരുക്കളെ കടിച്ചുകീറി ബംഗ്ലാ കടുവകൾ; 23 വർഷമായി ആരും തൊടാത്ത ആ മഹാ നാണക്കേട് ഒടുവിൽ ഓസ്ട്രേലിയക്ക്; ഏകദിന ചരിത്രം മാറ്റിമറിച്ച് ബംഗ്ലാദേശ്!

Cricket
  •  5 days ago
No Image

"കാറല്ല, കിണറാണ് താരം"; ജലക്ഷാമം മാറ്റിയെഴുതുന്ന ഉത്തർപ്രദേശിലെ വിവാഹ സങ്കൽപ്പങ്ങൾ

National
  •  5 days ago
No Image

ദുബൈയിൽ വ്യാജ ബാങ്ക് ആപ്പ് തട്ടിപ്പ്; പ്രവാസിയുടെ 8 ലക്ഷം ദിർഹം ലോൺ തുക കവർന്നു, പോലീസ് മുന്നറിയിപ്പ്

uae
  •  5 days ago
No Image

19കാരന് ഐഐടി കാണ്‍പൂരില്‍ ജോലി- സി.ബി.എസ്.ഇ പോര്‍ട്ടലിലെ ക്രമക്കേട് കണ്ടെത്തിയ പ്ലസ്ടുകാരന് അംഗീകാരം

National
  •  5 days ago
No Image

മത്സ്യം ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

oman
  •  5 days ago
No Image

ഫിഫ ലോകകപ്പ് 2026 ഇന്ന് മുതൽ; ലോകവേദിയിൽ പന്തുതട്ടാൻ നാല് ഇന്ത്യൻ വംശജർ, ഖത്തറിനായി മലയാളി താരവും

uae
  •  5 days ago
No Image

കോഴിക്കോട് ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് നിപ സ്ഥിരീകരിച്ച് പൂനൈ വൈറോളജി ലാബും: പരിശോധന ഫലം പോസിറ്റീവ്

Kerala
  •  5 days ago