
കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്ക്; കണ്ടെത്തിയ സ്ഥലം പരിസ്ഥിതിലോല പ്രദേശമെന്ന് ആക്ഷേപം
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ ഗുരുവനംകുന്ന് പരിസ്ഥിതി ലോല പ്രദേശമെന്ന് ആക്ഷേപം. മടിക്കൈ വില്ലേജിലെ ഗുരുവനംകുന്നിലെ 91.03 ഏക്കര്‍ ഭൂമിയും പുതുക്കൈ വില്ലേജിലെ 8.95 ഏക്കര്‍ ഭൂമിയും ചേര്‍ത്തുള്ള 100 ഏക്കര്‍ ഭൂമിയിലാണ് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായത്.
100 ഏക്കര്‍ ഭൂമി വ്യവസായ വാണിജ്യ വകുപ്പിന് അഡ്വാന്‍സ് പൊസഷന്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. നൂറുകണക്കിന് ചെറുകിട സംരംഭകരും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും വ്യവസായ പാര്‍ക്കില്‍ ഉള്‍ക്കൊള്ളുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ പ്രദേശം പരിസ്ഥിതിലോലമാണെന്ന്് പ്രകൃതി സ്‌നേഹികളും അവിടുത്തെ താമസക്കാരും പറയുന്നു.
നിത്യാനന്ദ സ്വാമിജി തപസ് ചെയ്ത് പ്രസിദ്ധമായ ഗുഹകളൊക്കെ ഗുരുവനം കുന്നിന്റെ പാര്‍ശ്വങ്ങളിലാണുള്ളത്. ഏതു കനത്ത വേനലിലും ഒരിക്കലും വറ്റാത്ത ഒഴുക്ക് വെള്ളം ഇവിടെ ഒരോ സ്ഥലത്തും കാണാമെന്നത് ഇവിടത്തെ പ്രത്യേകതയാണ്. എന്നാല്‍ വ്യവസായ പാര്‍ക്ക് വരുന്നതോടെ ഈ ജല ലഭ്യത ഇല്ലാതാകും എന്നാണ് നാട്ടുകാരുടെ ആശങ്ക. തങ്ങളോട് സ്ഥലം അളന്നു കൊടുക്കാന്‍ ആവശ്യപ്പെട്ടു തങ്ങളത് ചെയ്തു എന്നു മാത്രമാണ് മടിക്കൈ വില്ലേജ് ഓഫിസ് അധികൃതര്‍ പറയുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയെ കുറിച്ചോ മണ്ണിന്റെ സ്വഭാവത്തെ കുറിച്ചോ അധികൃതര്‍ അന്വേഷിച്ചിരുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ഗുരുവനംകുന്നിന്‍ മുകളിലെ സ്ഥലം പൂര്‍ണമായി ഒഴിഞ്ഞു കിടക്കുകയാണെന്നും കള്ളിമുള്‍ ചെടികളും ആവശ്യമില്ലാത്ത മൂപ്പെത്താത്ത മരങ്ങളും മാത്രമാണ് അതിലുള്ളതെന്നുമാണ് വില്ലേജ് ഓഫിസര്‍ അറിയച്ചത്. എന്നാല്‍ ഗുരുവനംകുന്ന് ആദ്യം കിന്‍ഫ്രക്ക് വിട്ടു കൊടുക്കാനാണ് പറഞ്ഞിരുന്നത്. പിന്നീടത് വ്യവസായ പാര്‍ക്കിന് തന്നെ വിട്ടു കൊടുക്കാന്‍ ധാരണയാവുകയായിരുന്നു. പിന്നീട് മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ വീണ്ടും കിന്‍ഫ്രക്ക് വിടാന്‍ സാധ്യതയുണ്ടെന്നാണ് കിട്ടിയ റിപ്പോര്‍ട്ട്. സ്ഥലം അളന്ന് തിട്ടപ്പെടുത്തി കലക്ടര്‍ക്ക് നോട്ടിഫൈ ചെയ്യാന്‍ പറഞ്ഞത് ചെയ്തിട്ടുണ്ടെന്നും മടിക്കൈ വില്ലേജ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ ഗുരുവനം കുന്നിന് ചുറ്റുപാടും ഭൂമി വാങ്ങിച്ചിട്ടുള്ള കാഞ്ഞങ്ങാട്ടെ വളര്‍ന്നു വരുന്ന വ്യവസായ ഗ്രൂപ്പിന്റെ താല്‍പര്യങ്ങളും വ്യവസായ പാര്‍ക്കിന് പിന്നിലുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. റവന്യൂ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ വ്യവസായ പാര്‍ക്കിനായി ഈ സ്ഥലം കണ്ടെത്തി കൊടുക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. കേന്ദീയ വിദ്യാലയം, ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം, ഹൗസിങ് കോളനി തുടങ്ങി നിരവധി സംരഭങ്ങള്‍ ഗുരുവനത്ത് വരുന്നുണ്ട്. അതുപോലെ വ്യവസായ പാര്‍ക്കും മടിക്കൈയില്‍ വരുന്നതില്‍ ചിലര്‍ക്കുള്ള എതിര്‍പ്പാണ് പരിസ്ഥിതിലോലമെന്ന ആക്ഷേപത്തിന് പിന്നിലെന്ന് വില്ലേജ് അധികൃതര്‍ പറയുന്നു.
എന്നാല്‍ കൃത്യമായി പഠനം നടത്താതെ വ്യവസായ പാര്‍ക്ക് പോലുള്ള സംരംഭങ്ങള്‍ കൊണ്ടുവന്ന് ഭൂമിയിലെ ജല ലഭ്യതയും അതിന്റെ ആവാസ വ്യവസ്ഥയും തകര്‍ക്കരുതെന്നാണ് പ്രകൃതി സ്‌നേഹികളുടെ ആവശ്യം. മഞ്ഞം പൊതികുന്നിനെ പൈതൃക പട്ടികയിലുള്‍പ്പെടുത്താന്‍ നിരന്തരം പ്രവര്‍ത്തിച്ച ചന്ദ്രശേഖരന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഇത് അനുവദിക്കരുതെന്നും കൂടുതല്‍ പഠനവും ഗവേഷണവും ഈ കാര്യത്തില്‍ ആവശ്യമാണെന്നും പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 3 days ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 3 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 3 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 3 days ago
ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി
National
• 3 days ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 3 days ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 3 days ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 3 days ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 4 days ago
600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം
oman
• 4 days ago
പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ കൈവശം വച്ചു; വ്യാജ രേഖകൾ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടി; പ്രതി പിടിയിൽ
Saudi-arabia
• 4 days ago
ഇസ്റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്
International
• 4 days ago
ജിദ്ദ തുറമുഖത്ത് വൻ ലഹരി വേട്ട; സഊദി കസ്റ്റംസ് പിടിച്ചെടുത്തത് ഏഴ് ലക്ഷത്തിലധികം ആംഫെറ്റമിൻ ഗുളികകൾ
Saudi-arabia
• 4 days ago
പുതിയ ഉംറ സീസണിനുള്ള പ്രവർത്തന പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 4 days ago
സൈന്യത്തെ വിമർശിച്ച് വിവാദ ഫോൺ സംഭാഷണം; തായ്ലൻഡ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം
International
• 4 days ago
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരന് മരിച്ചു: മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം, പൊലിസ് അന്വേഷണം
Kerala
• 4 days ago
മൗറീഷ്യസിൽ ആറുവയസ്സുകാരൻ അറസ്റ്റിൽ; വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്ന് 18.8 കോടി രൂപയുടെ കഞ്ചാവ് കണ്ടെത്തി
International
• 4 days ago
കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി.സിമാരില്ല; ദുരവസ്ഥയ്ക്കെതിരെ വിമർശനവുമായി ഹൈക്കോടതി
Kerala
• 4 days ago
50,000 ദിർഹം വരെ ശമ്പളം; പ്രവാസികൾക്കും അവസരം; ദുബൈയിലെ മികച്ച തൊഴിലവസരങ്ങൾ
uae
• 4 days ago
കാറിൽ മദ്യം കടത്തുന്നതിനിടെ ഇന്ത്യൻ പ്രവാസി ഒമാനിൽ അറസ്റ്റിൽ, നാട് കടത്തും
oman
• 4 days ago
അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ
National
• 4 days ago