HOME
DETAILS

MAL
ഒടുവില്‍ ഒന്നാംറാങ്കുകാരിക്ക് ജോലി
Web Desk
January 02 2020 | 05:01 AM
നിസാം കെ.അബ്ദുല്ല
കല്‍പ്പറ്റ: ഒടുവില്‍ ഒന്നാംറാങ്കുകാരിക്ക് നിയമന ഉത്തരവ് ലഭിച്ചു. പി.എസ്.സി നടത്തിയ കോളജ് ലക്ചറര്‍ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഉദ്യോഗാര്‍ഥിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 14 മാസം കഴിഞ്ഞിട്ടും നിയമനം ലഭിക്കാത്തത് സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 18ന് 'ഒന്നാം റാങ്ക്, ജോലിയില്ല' എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഒന്നര വര്‍ഷത്തോളമായുള്ള ജോലിക്കായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. പുതുവര്‍ഷ പുലരിയില്‍ നിയമന ഉത്തരവ് കൈപ്പറ്റാനുള്ള സന്ദേശം ലഭിച്ചത് ഫൈറൂസയുടെയും കുടുംബത്തിന്റെയും സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്. പത്രവാര്‍ത്തയുടെ കട്ടിങ് അടക്കമുള്ള രേഖകളുമായി ഫൈറൂസ മുഖ്യമന്ത്രി, ഉന്നത വിദ്യഭ്യാസ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനുപുറമെ മലപ്പുറം എം.എല്‍.എ പി.ഉബൈദുല്ലയും വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപ്പെട്ടിരുന്നു.
2018 ഓഗസ്റ്റ് 16നാണ് പി.എസ്.സി ഹോം സയന്‍സ് (ചൈല്‍ഡ് ഡെവലപ്‌മെന്റ്) തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശി ടി.ഫൈറൂസക്കായിരുന്നു ഒന്നാം റാങ്ക്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥിയായിട്ടും ജോലിക്കായി ഇവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു. തിരുവനന്തപുരം ഗവ.വനിതാ കോളജില്‍ മാത്രമാണ് ഈ തസ്തികയുള്ളത്. ഇവിടെ രണ്ട് ഒഴിവുണ്ടെങ്കിലും ഒരൊഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതാണ് നിയമനത്തിന് തടസമായത്.
16 മാസത്തോളമാണ് ഈ ഉദ്യോഗാര്‍ഥിക്ക് അര്‍ഹമായ നിമയനം നല്‍കാതെ കോളജിയേറ്റ് എജ്യുക്കേഷന്‍ അധികൃതര്‍ തട്ടിക്കളിച്ചത്. വിവരാവകാശം വഴി ഉദ്യോഗാര്‍ഥിയും പി.എസ്.സി രണ്ടുതവണയും ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് കത്തുനല്‍കിയിട്ടും മറുപടി നല്‍കാതെ ഇവര്‍ ഒഴിഞ്ഞുമാറി. ഉദ്യോഗാര്‍ഥിക്കുള്ള മറുപടി പി.എസ്.സിക്ക് നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് വഞ്ചിച്ചു. മറുപടി ലഭിച്ചിട്ടില്ലെന്ന് പി.എസ്.സിയില്‍ നിന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും കോളജിയേറ്റ് എജ്യുക്കേഷനില്‍ അന്വേഷിച്ചപ്പോള്‍ പി.എസ്.സിക്ക് മറുപടി നല്‍കിയിട്ടില്ലെന്നും സിംഗിള്‍ പോസ്റ്റ് ആണോയെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍വകലാശാലയാണെന്നും അതിനായി കത്തെഴുതിയിട്ടുണ്ടെന്നുമായി അധികൃതരുടെ മറുപടി.
തിരുവനന്തപുരം ഗവ.വനിതാ കോളജില്‍ മാത്രമുള്ള ഈ തസ്തികയില്‍ ഒരു ഒഴിവ് മാത്രമാണുള്ളതെങ്കില്‍ ഇത് സിംഗിള്‍ പോസ്റ്റ് ആണെന്ന് പി.എസ്.സിയെ അറിയിക്കുന്നതിന് യാതൊരു നിയമതടസവും ഇല്ലായിരുന്നു.
ഇതൊക്കെ മറച്ചുവെച്ചാണ് അധികൃതര്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയത്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി ഉദ്യോഗാര്‍ഥിയുടെ അവകാശം സംരക്ഷിച്ചത്.
രാഷ്ട്രപതി
ശബരിമലയിലേക്കില്ല
തിരുവനന്തപുരം: സുരക്ഷ ഒരുക്കുന്നത് അപ്രായോഗികമാണെന്ന പൊലിസ് റിപ്പോര്‍ട്ടിനുപിന്നാലെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി.
തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് ലക്ഷദ്വീപിലേക്കായിരിക്കും പോവുക. വ്യാഴാഴ്ച തിരികെ കൊച്ചിയിലെത്തി ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ പ്രയോഗികബുദ്ധിമുട്ടുണ്ടെന്നായിരുന്നു പൊലിസ് റിപ്പോര്‍ട്ട്. നാലുദിവസത്തിനുള്ളില്‍ പഴുതടച്ച സുരക്ഷാക്രമീകരങ്ങള്‍ ഒരുക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഉന്നതതലയോഗത്തില്‍ പൊലിസ് അറിയിച്ചത്.
രാഷ്ട്രപതിക്ക് തിങ്കളാഴ്ച ശബരിമല സന്ദര്‍ശിക്കാന്‍ കഴിയുമോയെന്നാണ് രാഷ്ട്രപതി ഭവന്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നത്. തിരക്കുള്ള സമയമായതിനാല്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും പ്രശ്‌നങ്ങളുണ്ട്. ഹെലികോപ്ടറില്‍ സന്നിധാനത്തെത്താനാണ് രാഷ്ട്രപതി ആലോചിക്കുന്നതെന്നാണ് രാഷ്ട്രപതിഭവന്‍ അറിയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 15 days ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 15 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 15 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 15 days ago
ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി
National
• 15 days ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 15 days ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 15 days ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 15 days ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 15 days ago
600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം
oman
• 15 days ago
പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ കൈവശം വച്ചു; വ്യാജ രേഖകൾ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടി; പ്രതി പിടിയിൽ
Saudi-arabia
• 15 days ago
ഇസ്റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്
International
• 15 days ago
ജിദ്ദ തുറമുഖത്ത് വൻ ലഹരി വേട്ട; സഊദി കസ്റ്റംസ് പിടിച്ചെടുത്തത് ഏഴ് ലക്ഷത്തിലധികം ആംഫെറ്റമിൻ ഗുളികകൾ
Saudi-arabia
• 15 days ago
പുതിയ ഉംറ സീസണിനുള്ള പ്രവർത്തന പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 15 days ago
സൈന്യത്തെ വിമർശിച്ച് വിവാദ ഫോൺ സംഭാഷണം; തായ്ലൻഡ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം
International
• 15 days ago
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരന് മരിച്ചു: മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം, പൊലിസ് അന്വേഷണം
Kerala
• 15 days ago
മൗറീഷ്യസിൽ ആറുവയസ്സുകാരൻ അറസ്റ്റിൽ; വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്ന് 18.8 കോടി രൂപയുടെ കഞ്ചാവ് കണ്ടെത്തി
International
• 15 days ago
കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി.സിമാരില്ല; ദുരവസ്ഥയ്ക്കെതിരെ വിമർശനവുമായി ഹൈക്കോടതി
Kerala
• 15 days ago
50,000 ദിർഹം വരെ ശമ്പളം; പ്രവാസികൾക്കും അവസരം; ദുബൈയിലെ മികച്ച തൊഴിലവസരങ്ങൾ
uae
• 15 days ago
കാറിൽ മദ്യം കടത്തുന്നതിനിടെ ഇന്ത്യൻ പ്രവാസി ഒമാനിൽ അറസ്റ്റിൽ, നാട് കടത്തും
oman
• 15 days ago
അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ
National
• 15 days ago