HOME
DETAILS

മായാവതിക്ക് ജയം അനിവാര്യം

  
backup
February 23, 2017 | 7:12 PM

%e0%b4%ae%e0%b4%be%e0%b4%af%e0%b4%be%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%82-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af



ലഖ്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടികളേക്കാളും നിര്‍ണായകമായത് ബി.എസ്.പി നേതാവ് മായാവതിക്ക്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആശാവഹമായ ഒരു നേട്ടവും കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കില്‍ അത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് മായാവതിയെ സംബന്ധിച്ചിടത്തോളം അഗ്‌നിപരീക്ഷയാണ്. ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിത്തറക്കുതന്നെ കോട്ടം തട്ടുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.
ഉത്തര്‍പ്രദേശില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. മുഖ്യ എതിരാളികള്‍ സമാജ് വാദി-കോണ്‍ഗ്രസ് സഖ്യമാണ്. ബി.ജെ.പി വലിയ വെല്ലുവിളിയല്ലെങ്കിലും കേന്ദ്രത്തിന്റെ അധികാര കരുത്ത് അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.
ദലിത് പിന്നോക്ക വിഭാഗത്തിന്റെ വോട്ടുകള്‍ക്കൊപ്പം യു.പി ജനസംഖ്യയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ന്യൂനപക്ഷ വോട്ടും ലഭിച്ചെങ്കില്‍ മാത്രമേ യാദവകുലത്തെ മറിച്ചിടാന്‍ മായാവതിക്ക് കഴിയൂ. ഇതിനുപുറമെ സവര്‍ണരുടെ സ്വാധീനതയും ബി.എസ്.പിക്കുണ്ടായാല്‍ മാത്രമേ കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോകൂ.
ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ലെങ്കില്‍ ബി.എസ്.പിയുടെ രാഷ്ട്രീയ ഭാവിയും വലിയപ്രതിസന്ധിയിലാകും. ഇക്കാര്യം തിരിച്ചറിയാവുന്നതുകൊണ്ട് അതിശക്തമായ ചുവടുനീക്കമാണ് മായാവതി നടത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഈ ലക്ഷ്യം വച്ച് പാര്‍ട്ടിയുടെ അടിത്തറമുതല്‍ മുകള്‍തട്ടുവരെ ചലനാത്മകമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നു.  കൂടാതെ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനും ബി.ജെ.പിക്കും ലഭിക്കുന്ന മാധ്യമ പിന്തുണയൊന്നും മായാവതിക്ക് ലഭിച്ചിട്ടില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റുണ്ടായിരുന്നില്ലെങ്കിലും 33 മണ്ഡലങ്ങളില്‍ ബി.എസ്.പി രണ്ടാം സ്ഥാനത്തായിരുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കിയാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പിന്നാക്ക-ന്യൂനപക്ഷ വോട്ടുകളില്‍ ലക്ഷ്യം വച്ചാണ് അവര്‍ കഠിനാധ്വാനം ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാന്‍ 403 സീറ്റുകളില്‍ 100 സീറ്റുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയിട്ടുണ്ട്. മറ്റുപാര്‍ട്ടികളിലെ വിമതരെ ചാക്കിട്ട് പിടിച്ചും അവര്‍ സ്വാധീനത ശക്തിപ്പെടുത്താന്‍ നീക്കം നടത്തിയിട്ടുണ്ട്. മുഖ്താര്‍ അന്‍സാരിയുടെ കൗമി ഏകതാദള്‍, ബി.എസ്.പിയില്‍ ലയിച്ചതും സാധ്യതകളറിഞ്ഞുള്ള കരുനീക്കമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടത് ചെറിയ ക്രാക്കുകള്‍; വാട്ടര്‍ പ്രൂഫിങ് ചെയ്ത് പരിഹരിക്കാവുന്ന വിഷയമാണത്; വിശദീകരണവുമായി ഊരാളുങ്കല്‍ 

Kerala
  •  a month ago
No Image

പോര്‍ക്ക് മന്തി വിളമ്പുന്ന റംസാന്‍ ആശംസ കാര്‍ഡ്; ചേര്‍ത്തല സ്വദേശിക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  a month ago
No Image

'പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ ചതിച്ചു'; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച്

National
  •  a month ago
No Image

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് നാലംഗ സംഘം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

വേനല്‍ കടുത്തു, കുപ്പിവെള്ളവും ഐസും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം...; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

Kerala
  •  a month ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ എന്ത് പറയും? ; ഇന്ന് രാത്രി 8.30 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

National
  •  a month ago
No Image

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡി.എ രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

National
  •  a month ago
No Image

'ഇത് മോദി-ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കം; അവരുടെ കുടില തന്ത്രത്തിനേറ്റ കനത്ത പരാജയം' പ്രതിപക്ഷ ഐക്യത്തിന് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് 

Kerala
  •  a month ago
No Image

'ഹോര്‍മുസ് കടലിടുക്ക് വീണ്ടുമടച്ചു' റിപ്പോര്‍ട്ട്; നീക്കം യു.എസ് ഉപരോധം തുടര്‍ന്നതിന് പിന്നാലെ, ജലപാതയുടെ നിയന്ത്രണം പഴയ അവസ്ഥയിലേക്ക് മടങ്ങിയെന്ന് ഐ.ആര്‍.ജി.സി

International
  •  a month ago