HOME
DETAILS

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സുവര്‍ണ ജൂബിലി നിറവില്‍

  
backup
January 31, 2019 | 6:28 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af

നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഫെബ്രുവരി 21 ന് തുടക്കമാകും. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് മൂന്ന് വരെ നെടുങ്കണ്ടം ഫെസ്റ്റ് സംഘടിപ്പിക്കും.
ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, പുഷ്പമേള, കാര്‍ഷിക മേള, അമ്യൂസ്‌മെന്റ്, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം, സെമിനാര്‍ തുടങ്ങി വിവിധ പരിപാടികളാണ് നടത്തുന്നത്. ആദ്യ ദിനത്തില്‍ സാംസ്‌കാരിക സമ്മേളനവും വിളംബര റാലിയും നടക്കും. സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണാര്‍ത്ഥം പ്രത്യേക തപാല്‍ സ്റ്റാമ്പ് തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ പുറത്തിറക്കും, പഞ്ചായത്തിന്റെ ചരിത്രം, സാംസ്‌കാരികം, വിനോദ സഞ്ചാര സാധ്യതകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി സുവനീറും പുറത്തിറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
1968 ല്‍ 5 വാര്‍ഡുകളുമായി രൂപം കൊണ്ട നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഇന്ന് 22 വാര്‍ഡുകളുമായി വികസന പാതയിലാണ്. 50 വര്‍ഷം പിന്നിടുമ്പോള്‍ എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളുടെ പൂര്‍ത്തികരണത്തിനും പുതിയ പദ്ധതികളുടെ തുടക്കത്തിനുമാണ് മുന്‍ഗണന നല്കിയിരിക്കുന്നത്.  മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, മാലിന്യ പ്ലാന്റ്ില്‍ നിന്ന് വൈദ്യുതി, സമ്പൂര്‍ണ കുടിവെള്ള പഞ്ചായത്ത്, പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക്, മൂന്നാര്‍, തേക്കടി, രാമക്കല്‍മേട്, ഇടുക്കി എന്നീ വിനോദ സഞ്ചാരമേഖലകളെ ബന്ധിപ്പിക്കുന്ന ഇടത്താവളമാക്കി നെടുങ്കണ്ടത്തെ മാറ്റുക തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് ഈ വര്‍ഷത്തില്‍ പഞ്ചായത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്നത്.
ജില്ലയ്ക്ക് അനുവദിച്ച കെ.പി തോമസ്മാഷ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി 1.75 കോടി രൂപയ്ക്ക് പച്ചടിയില്‍ അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി. ഇതിന്റെ രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണ്. പഞ്ചായത്ത് സ്റ്റേഡിയം സിന്തറ്റിക് ട്രാക്ക് ആക്കുവാന്‍ ഒന്‍പത് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഒരു കാലത്ത് കായിക ലോകത്ത് പേരുകേട്ട ഇടുക്കി ജില്ല പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ സൂചനകളാണിത്. പഞ്ചായത്തിനെ സമ്പൂര്‍ണ കുടിവെള്ള പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ ജലനിധി വിഹിതമായി 77 ലക്ഷം രൂപയും മാറ്റിവച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുടെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  21 days ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  21 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  21 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  21 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  22 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  22 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  22 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  22 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  22 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  22 days ago