HOME
DETAILS

കൊവിഡ് രോഗികള്‍ക്കായി ഹോട്ടല്‍ ആശുപത്രിയാക്കി റൊണാള്‍ഡോ

  
backup
March 16, 2020 | 8:30 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b9

 


ലിസ്ബന്‍: കൊവിഡ് ലോകവ്യാപകമായി പടരുമ്പോള്‍ പോര്‍ച്ചുഗല്ലിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ തന്റെ ഹോട്ടലുകളെല്ലാം രോഗികള്‍ക്കായി ആശുപത്രിയാക്കി മാറ്റിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയയില്‍ വൈറലാണ്. തന്റെ എല്ലാ ഹോട്ടലുകളും ആശുപത്രിയാക്കി മാറ്റാനും കൊറോണ ബാധിതരെ സൗജന്യമായി ചികിത്സിക്കാനും റൊണാള്‍ഡോ തയാറെടുക്കുന്നുവെന്നാണ് പുറത്തുവന്നത്. പോര്‍ച്ചുഗല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ മാര്‍സയാണ് ഈ വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഇത് റോണോ ഫാന്‍സുകാര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
ആശുപത്രിയിലേക്ക് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഉടന്‍ നിയമിച്ച് എത്രയും വേഗം ആശുപത്രി ആരംഭിക്കുമെന്നാണ് വിവരങ്ങളുള്ളത്. കൊറോണ ബാധിതരായ പോര്‍ച്ചുഗീസിലെ ജനങ്ങള്‍ക്ക് വലിയ കൈത്താങ്ങാകുന്ന റൊണാള്‍ഡോയും പ്രവൃത്തിക്ക് വലിയ പിന്തുണയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. പോര്‍ച്ചുഗല്ലിന് പുറത്തുള്ള അദ്ദേഹത്തിന്റെ ഹോട്ടലുകളും കൊറോണ ബാധിതരെ ചികിത്സിക്കുന്നതിനായി വിട്ടുകൊടുക്കുമെന്നാണ് വിവരം.
എന്നാല്‍ സത്യാവസ്ഥയ്ക്കായി സി.ആര്‍7 ഹോട്ടലിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞെന്നു യൂറോപ്യന്‍ പത്രപ്രവര്‍ത്തകനായ ഫിലിപ് കോട്ടിഞ്ഞോയാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. സൈറ്റില്‍ കയറിയപ്പോള്‍ ഇത്തരമൊരു വാര്‍ത്തയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്നും വ്യാജമാണെന്നുമാണ് ഇയാള്‍ അറിയിച്ചത്.
എന്നാല്‍ വാര്‍ത്തയോട് ഇതുവരെ റൊണാള്‍ഡോ പ്രതികരിച്ചിട്ടില്ല. നിലവില്‍ കുടുംബത്തോടൊപ്പം പോര്‍ച്ചുഗലിലാണ് റൊണാള്‍ഡോയുള്ളത്. കഴിഞ്ഞ ദിവസം ആരാധകരോട് കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ഥിച്ച് റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുവന്റസിലെ റൊണാള്‍ഡോയുടെ സഹതാരമായ ഡിഫന്റര്‍ ഡാനിയല്‍ റുഗാനിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  20 hours ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  21 hours ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  21 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  21 hours ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  21 hours ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  18 hours ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  a day ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  a day ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  a day ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  a day ago