HOME
DETAILS

കൊവിഡ് രോഗികള്‍ക്കായി ഹോട്ടല്‍ ആശുപത്രിയാക്കി റൊണാള്‍ഡോ

  
backup
March 16, 2020 | 8:30 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b9

 


ലിസ്ബന്‍: കൊവിഡ് ലോകവ്യാപകമായി പടരുമ്പോള്‍ പോര്‍ച്ചുഗല്ലിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ തന്റെ ഹോട്ടലുകളെല്ലാം രോഗികള്‍ക്കായി ആശുപത്രിയാക്കി മാറ്റിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയയില്‍ വൈറലാണ്. തന്റെ എല്ലാ ഹോട്ടലുകളും ആശുപത്രിയാക്കി മാറ്റാനും കൊറോണ ബാധിതരെ സൗജന്യമായി ചികിത്സിക്കാനും റൊണാള്‍ഡോ തയാറെടുക്കുന്നുവെന്നാണ് പുറത്തുവന്നത്. പോര്‍ച്ചുഗല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ മാര്‍സയാണ് ഈ വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഇത് റോണോ ഫാന്‍സുകാര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.
ആശുപത്രിയിലേക്ക് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഉടന്‍ നിയമിച്ച് എത്രയും വേഗം ആശുപത്രി ആരംഭിക്കുമെന്നാണ് വിവരങ്ങളുള്ളത്. കൊറോണ ബാധിതരായ പോര്‍ച്ചുഗീസിലെ ജനങ്ങള്‍ക്ക് വലിയ കൈത്താങ്ങാകുന്ന റൊണാള്‍ഡോയും പ്രവൃത്തിക്ക് വലിയ പിന്തുണയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. പോര്‍ച്ചുഗല്ലിന് പുറത്തുള്ള അദ്ദേഹത്തിന്റെ ഹോട്ടലുകളും കൊറോണ ബാധിതരെ ചികിത്സിക്കുന്നതിനായി വിട്ടുകൊടുക്കുമെന്നാണ് വിവരം.
എന്നാല്‍ സത്യാവസ്ഥയ്ക്കായി സി.ആര്‍7 ഹോട്ടലിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞെന്നു യൂറോപ്യന്‍ പത്രപ്രവര്‍ത്തകനായ ഫിലിപ് കോട്ടിഞ്ഞോയാണ് ലോകത്തോട് വിളിച്ചു പറഞ്ഞത്. സൈറ്റില്‍ കയറിയപ്പോള്‍ ഇത്തരമൊരു വാര്‍ത്തയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെന്നും വ്യാജമാണെന്നുമാണ് ഇയാള്‍ അറിയിച്ചത്.
എന്നാല്‍ വാര്‍ത്തയോട് ഇതുവരെ റൊണാള്‍ഡോ പ്രതികരിച്ചിട്ടില്ല. നിലവില്‍ കുടുംബത്തോടൊപ്പം പോര്‍ച്ചുഗലിലാണ് റൊണാള്‍ഡോയുള്ളത്. കഴിഞ്ഞ ദിവസം ആരാധകരോട് കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ഥിച്ച് റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുവന്റസിലെ റൊണാള്‍ഡോയുടെ സഹതാരമായ ഡിഫന്റര്‍ ഡാനിയല്‍ റുഗാനിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  3 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  3 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  3 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  3 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  3 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  3 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  3 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  3 days ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  3 days ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  3 days ago