എപ്സ്റ്റീനുമായുള്ള ബന്ധം: ഒടുവിൽ കുറ്റസമ്മതവുമായി ബിൽ ഗേറ്റ്സ്; റഷ്യൻ യുവതികളെക്കുറിച്ചും വെളിപ്പെടുത്തൽ
വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സൽപ്പേരിന് മങ്ങലേൽപ്പിച്ചതായി അദ്ദേഹം സമ്മതിച്ചു. ജീവനക്കാർക്ക് അയച്ച കത്തിലാണ് ഗേറ്റ്സ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രണ്ട് റഷ്യൻ യുവതികളുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടായിരുന്നുവെന്ന് ഗേറ്റ്സ് വെളിപ്പെടുത്തി. എന്നാൽ ഇവർ എപ്സ്റ്റീന്റെ ഇരകളായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും നിയമവിരുദ്ധമായ യാതൊരു പ്രവർത്തനങ്ങളിലും താൻ ഏർപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം കത്തിൽ പറയുന്നു. ആഗോള ആരോഗ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കാൻ എപ്സ്റ്റീൻ സഹായിക്കുമെന്ന് താൻ തെറ്റായി വിശ്വസിച്ചു. പ്രമുഖരായ പലരും എപ്സ്റ്റീനുമായി അടുപ്പം പുലർത്തിയിരുന്നതിനാൽ ഇതൊരു സാധാരണ ബന്ധമാണെന്ന് താൻ കരുതിയതായും ഗേറ്റ്സ് വിശദീകരിച്ചു.
കഴിഞ്ഞ മാസം യു.എസ്. നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലാണ് എപ്സ്റ്റീനും ബിൽ ഗേറ്റ്സും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇമെയിലുകൾ, ചിത്രങ്ങൾ, ഫോൺ കോൾ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണ്ണായക രേഖകൾ ഓൺലൈനിൽ ലഭ്യമാണ്.
റഷ്യൻ യുവതികളുമായുള്ള ഗേറ്റ്സിന്റെ ബന്ധം എപ്സ്റ്റീന് അറിയാമായിരുന്നുവെന്നും ഇത് ഗേറ്റ്സിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ എപ്സ്റ്റീൻ ഉപയോഗിച്ചിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. തന്റെ മുൻകാല തീരുമാനങ്ങളിലെ പാളിച്ചകൾ അംഗീകരിക്കുന്നതായും ഇനി ഇത്തരം വ്യക്തികളുമായുള്ള ബന്ധം ഉണ്ടാവില്ലെന്നും ഗേറ്റ്സ് വ്യക്തമാക്കി.
Gates admitted to having extramarital affairs with two Russian women (a bridge player and a nuclear physicist). He clarified that while Epstein was aware of these relationships, the women were not victims of Epstein's trafficking ring.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."