വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽപോയ പ്രതി പിടിയിൽ
തിരുവനന്തപുരം: വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലിസ് പിടികൂടി. ഫെബ്രുവരി 11-ന് നടന്ന സംഭവത്തിൽ അയിലം സ്വദേശിയായ അജേഷിനെയാണ് (45) വെഞ്ഞാറമൂട് പൊലിസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ തേങ്ങയിടാൻ എത്തിയതായിരുന്നു അജേഷ്. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസ്സിലാക്കിയ പ്രതി വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ച് കുതറിമാറി പുറത്തേക്ക് ഓടി അയൽക്കാരെ വിവരമറിയിച്ചു. ഇതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായ പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
വീട്ടമ്മയുടെ പരാതിയെത്തുടർന്ന് വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അന്വേഷണം ആരംഭിക്കുകയും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A 45-year-old man, Ajesh, has been arrested by Venjaramoodu police for allegedly attempting to molest a housewife in Vamanapuram, Kerala. The incident occurred on February 11, and Ajesh, a resident of Ayilam, was caught by the police
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."