HOME
DETAILS

ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട; വിജയിച്ചത് പ്രത്യേക നിരീക്ഷണവും പഴുതടച്ചുള്ള ആസൂത്രണവും

  
backup
February 05, 2019 | 6:49 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-2

കാഞ്ഞങ്ങാട്: ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വില്‍പനക്കാരനെ പൊലിസ് പിടികൂടിയത് ഒരു മാസമായി നടത്തിയ കൃത്യമായ നീരിക്ഷണത്തിലൂടെയും പഴുതടച്ചുള്ള ആസൂത്രണത്തിലൂടെയുമാണെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.എല്‍ 60 സി 63600 നമ്പര്‍ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കുന്നുകൈ സ്വദേശി നൗഫലാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന കുറുഞ്ചേരി സ്വദേശി ടോണി വര്‍ഗീസ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലിസ് വല വിരിച്ചിട്ടുണ്ടെന്ന് എസ്.പി വ്യക്തമാക്കി. കാറിന്റെ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലുമായി ഒന്‍പതു ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് 112 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. പ്രവാസിയായ നൗഫലിനും ടോണിക്കും കഞ്ചാവ് കടത്തു റാക്കറ്റുമായി ബന്ധമുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരുമാസമായി രഹസ്യമായി ഇവരുടെ നീക്കങ്ങള്‍ പൊലിസ് പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു.
ഇവരില്‍നിന്ന് പിടികൂടിയ കഞ്ചാവിന് മാര്‍ക്കറ്റില്‍ 25 മുതല്‍ 30 ലക്ഷം രൂപ വരെ വില വരുമെന്ന് എസ്.പി അറിയിച്ചു. എന്നാല്‍ ഇത് ചില്ലറ വില്‍പന നടത്തുകയാണെങ്കില്‍ ഒരു കോടിയുടെ അടുത്ത് വില വരും. ആന്റി നാര്‍ക്കോട്ടിക്ക് സെല്ലിന്റെ അന്വേഷണത്തില്‍ ഇവര്‍ക്ക് അന്താരാഷ്ട്ര ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 28ന് ഇവര്‍ ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയിലേ ടൂണിയിലേക്ക് പോയതായി ഫോണ്‍ ലൊക്കേഷന്‍ ചോര്‍ത്തിയതിലൂടെ പൊലിസിന് വിവരം ലഭിച്ചു.
കഴിഞ്ഞദിവസം ഫെബ്രുവരി മൂന്നിന് ഇവര്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നുവെന്ന വിവരമറിഞ്ഞതോടെ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെയ്‌സണ്‍ കെ. അബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ ഫിലിപ്പ് തോമസ്, എ.എസ്.ഐമാരായ കെ. നാരായണന്‍, സി.കെ ബാലകൃഷ്ണന്‍, ചിറ്റാരിക്കാല്‍ എസ്.ഐ രഞ്ജിത് രവീന്ദ്രന്‍, സി.പി.ഒമാരായ വി.കെ സുരേഷ്, പി. ശിവകുമാര്‍, കല്ലായി അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തിനായി വല വിരിക്കുകയായിരുന്നു.
കര്‍ണാടക അതിര്‍ത്തി മുതല്‍ പൊലിസ് മൂന്നു വാഹനങ്ങളില്‍ ഇവരെ പിന്തുടരുകയായിരുന്നു. പൊലിസ് നീക്കം മണത്തറിഞ്ഞ് ഊടുവഴികളിലൂടെയായിരുന്നു കഞ്ചാവ് സംഘത്തിന്റെ യാത്ര. കൊന്നക്കാടിനടുത്ത് പൂങ്ങോട്ട് വച്ച് പൊലിസ് കാര്‍ തടഞ്ഞു നിര്‍ത്തി നൗഫലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇതിനിടയില്‍ കിട്ടിയ പഴുതിലാണ് കൂട്ടുപ്രതിയായ ടോണി വര്‍ഗീസ് ഓടി മറഞ്ഞത്. ജില്ലയിലെ കോളജുകളിലും സ്‌കൂളുകളിലും പ്രധാന ടൗണുകളിലും ചില്ലറ വില്‍പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശമെന്നും എസ്.പി അറിയിച്ചു.


പ്രതി നൗഫലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു


കാഞ്ഞങ്ങാട്: 112 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ നൗഫലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി രണ്ടാണ് നൗഫലിനെ റിമാന്‍ഡ് ചെയ്തത്.
പ്രതിക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് പ്രാഥമികമായി തെളിഞ്ഞിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. പ്രതിയുടെ വിദേശത്തടക്കമുള്ള ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രതിയെ മൂന്നു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും അദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പാ കേന്ദ്രങ്ങൾ മറയാക്കി അനാശാസ്യം: കൊച്ചിയിൽ 'ബിനാമി' ബിസിനസ്; വരുമാനം പോയത് പൊലിസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക്

crime
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  a month ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  a month ago
No Image

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

Kerala
  •  a month ago
No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  a month ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  a month ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  a month ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  a month ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  a month ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago