HOME
DETAILS

മഞ്ചേരിയില്‍ പൊലിസിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍: സി.ഐക്കെതിരേ ലീഗ്; എസ്.ഐക്കെതിരേ സി.പി.എം

  
backup
February 06, 2019 | 7:07 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf

മഞ്ചേരി: മഞ്ചേരിയിലെ പൊലിസിനെതിരേ പടയൊരുക്കി രാഷ്ട്രീയ നേതൃത്വം. മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിനെതിരേ മുസ്‌ലിം ലീഗും എസ്.ഐ ജലീല്‍ കറുത്തേടത്തിനെതിരേ സി.പി.എം, എസ്.എഫ്.ഐ നേതൃത്വവുമാണ് രംഗത്തെത്തിയത്. ഞായറാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് സി.ഐക്കെതിരേ ഉയര്‍ന്നത്.
പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുക്കുന്ന സി.ഐയുടെ നടപടിയെ ശക്തമായി നേരിടാനാണ് ലീഗ് യോഗത്തിലെ തീരുമാനം. നേതൃത്വം ഇക്കാര്യം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലീഗ് നേതൃത്വം സി.ഐക്കെതിരേ പരസ്യ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ തിങ്കളാഴ്ചയാണ് സി.പി.എം, എസ്.എഫ്.ഐ നേതൃത്വം എസ്.ഐ ജലീല്‍ കറുത്തേടത്തിനെതിരേ പോര്‍വിളി നടത്തിയത്. എസ്.എഫ്.ഐയുടെ അക്രമത്തില്‍ എസ്.ഐക്കും സി.പി.ഒ ജയേഷിനും പരുക്കേല്‍ക്കുകയും ചെയ്തു.
നിരപരാധികളായ ലീഗ് പ്രവര്‍ത്തകരെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കി സി.പിഎമ്മിനെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് സി.ഐയുടേതെന്നാണ് ലീഗിന്റെ വിമര്‍ശനം. മഞ്ചേരി പോളിടെക്‌നിക് കോളജിലും എച്ച്.എം കോളജിലും എസ്.എഫ്.ഐക്കുണ്ടായ ദയനീയ പരാജയത്തിന്റെ പക തീര്‍ക്കുന്നതിനു സി.പി.എം ഓഫിസില്‍നിന്നു നല്‍കുന്ന ലിസ്റ്റനുസരിച്ച് നിരന്തരം കള്ളക്കേസെടുത്തു വിദ്യാര്‍ഥികളും ജനപ്രതിനിധികളും ഉദ്യേഗസ്ഥരും അടക്കമുള്ളവരെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു ജില്ലാ പൊലിസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കിയ മഞ്ചേരി സി.ഐയുടെ നടപടിയില്‍ ലീഗ് പ്രതിഷേധമറിയിച്ചിരുന്നു.
മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുകയും അര്‍ധരാത്രി പോലും വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന നടപടി തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പും ലീഗ് നേതൃത്വം നല്‍കിയിരുന്നു. ഗതാഗത പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ബസുടമകള്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരേ എസ്.എഫ്.ഐ നടത്തിയ റോഡ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് എസ്.ഐ ജലീല്‍ കറുത്തേടത്ത് സി.പി.എമ്മിന്റെ കണ്ണിലെ കരടായത്. തിങ്കളാഴ് വൈകിട്ട് 4.30ന് ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സീതി ഹാജി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാണ്ടിക്കാട് റോഡ് ഉപരോധിക്കുകയായിരുന്നു.
ഇതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി. ഗതാഗതം തടസപ്പെട്ടതോടെ ബസ് സ്റ്റാന്‍ഡിലെത്തിയ എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘത്തിനു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
എസ്.ഐക്കു മുഖത്തും കൈകാലുകള്‍ക്കും മുറിവേറ്റിട്ടുണ്ട്. യൂനിഫോം വലിച്ചുകീറുകയും ചെയ്തു. ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയുടെ റോഡ് ഉപരോധം പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ എത്തിയതോടെ എസ്.ഐയെ സ്ഥലം മാറ്റാനുള്ള നീക്കം നടക്കുന്നതായും വിവരമുണ്ട്. പൊലിസിനെ അക്രമിച്ചതിനു പിന്നാലെ പൊലിസിനെ ഭീഷണിപ്പെടുത്തിയുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.
ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സ്റ്റേഷനിലേക്കെത്തിയ എസ്.ഐയെ കൂവിവിളിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എതിരേറ്റത്. ഭരണ സ്വാധീനമുപയോഗിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എസ്.ഐയെ മഞ്ചേരിയില്‍നിന്നു മാറ്റാനുള്ള ശ്രമം ആരംഭിച്ചതായും വിവരമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുമതല ഏല്‍പ്പിച്ചവര്‍ നീതി പുലര്‍ത്തിയില്ല; അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  21 days ago
No Image

കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ വീണ്ടും ദുരന്തം; മലയാളി മരിച്ചു

obituary
  •  21 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി

International
  •  21 days ago
No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  21 days ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  21 days ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  22 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  22 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  22 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  22 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  22 days ago