HOME
DETAILS

മഞ്ചേരിയില്‍ പൊലിസിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍: സി.ഐക്കെതിരേ ലീഗ്; എസ്.ഐക്കെതിരേ സി.പി.എം

  
backup
February 06, 2019 | 7:07 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf

മഞ്ചേരി: മഞ്ചേരിയിലെ പൊലിസിനെതിരേ പടയൊരുക്കി രാഷ്ട്രീയ നേതൃത്വം. മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിനെതിരേ മുസ്‌ലിം ലീഗും എസ്.ഐ ജലീല്‍ കറുത്തേടത്തിനെതിരേ സി.പി.എം, എസ്.എഫ്.ഐ നേതൃത്വവുമാണ് രംഗത്തെത്തിയത്. ഞായറാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് സി.ഐക്കെതിരേ ഉയര്‍ന്നത്.
പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുക്കുന്ന സി.ഐയുടെ നടപടിയെ ശക്തമായി നേരിടാനാണ് ലീഗ് യോഗത്തിലെ തീരുമാനം. നേതൃത്വം ഇക്കാര്യം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലീഗ് നേതൃത്വം സി.ഐക്കെതിരേ പരസ്യ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ തിങ്കളാഴ്ചയാണ് സി.പി.എം, എസ്.എഫ്.ഐ നേതൃത്വം എസ്.ഐ ജലീല്‍ കറുത്തേടത്തിനെതിരേ പോര്‍വിളി നടത്തിയത്. എസ്.എഫ്.ഐയുടെ അക്രമത്തില്‍ എസ്.ഐക്കും സി.പി.ഒ ജയേഷിനും പരുക്കേല്‍ക്കുകയും ചെയ്തു.
നിരപരാധികളായ ലീഗ് പ്രവര്‍ത്തകരെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കി സി.പിഎമ്മിനെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് സി.ഐയുടേതെന്നാണ് ലീഗിന്റെ വിമര്‍ശനം. മഞ്ചേരി പോളിടെക്‌നിക് കോളജിലും എച്ച്.എം കോളജിലും എസ്.എഫ്.ഐക്കുണ്ടായ ദയനീയ പരാജയത്തിന്റെ പക തീര്‍ക്കുന്നതിനു സി.പി.എം ഓഫിസില്‍നിന്നു നല്‍കുന്ന ലിസ്റ്റനുസരിച്ച് നിരന്തരം കള്ളക്കേസെടുത്തു വിദ്യാര്‍ഥികളും ജനപ്രതിനിധികളും ഉദ്യേഗസ്ഥരും അടക്കമുള്ളവരെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു ജില്ലാ പൊലിസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കിയ മഞ്ചേരി സി.ഐയുടെ നടപടിയില്‍ ലീഗ് പ്രതിഷേധമറിയിച്ചിരുന്നു.
മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുകയും അര്‍ധരാത്രി പോലും വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന നടപടി തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പും ലീഗ് നേതൃത്വം നല്‍കിയിരുന്നു. ഗതാഗത പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ബസുടമകള്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരേ എസ്.എഫ്.ഐ നടത്തിയ റോഡ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് എസ്.ഐ ജലീല്‍ കറുത്തേടത്ത് സി.പി.എമ്മിന്റെ കണ്ണിലെ കരടായത്. തിങ്കളാഴ് വൈകിട്ട് 4.30ന് ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സീതി ഹാജി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാണ്ടിക്കാട് റോഡ് ഉപരോധിക്കുകയായിരുന്നു.
ഇതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി. ഗതാഗതം തടസപ്പെട്ടതോടെ ബസ് സ്റ്റാന്‍ഡിലെത്തിയ എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘത്തിനു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
എസ്.ഐക്കു മുഖത്തും കൈകാലുകള്‍ക്കും മുറിവേറ്റിട്ടുണ്ട്. യൂനിഫോം വലിച്ചുകീറുകയും ചെയ്തു. ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയുടെ റോഡ് ഉപരോധം പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ എത്തിയതോടെ എസ്.ഐയെ സ്ഥലം മാറ്റാനുള്ള നീക്കം നടക്കുന്നതായും വിവരമുണ്ട്. പൊലിസിനെ അക്രമിച്ചതിനു പിന്നാലെ പൊലിസിനെ ഭീഷണിപ്പെടുത്തിയുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.
ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സ്റ്റേഷനിലേക്കെത്തിയ എസ്.ഐയെ കൂവിവിളിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എതിരേറ്റത്. ഭരണ സ്വാധീനമുപയോഗിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എസ്.ഐയെ മഞ്ചേരിയില്‍നിന്നു മാറ്റാനുള്ള ശ്രമം ആരംഭിച്ചതായും വിവരമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധിക്ക് അയവില്ല; ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനാവാതെ കപ്പലുകള്‍; വന്‍കിട കമ്പനികള്‍ യാത്ര റദ്ദാക്കി  

International
  •  a month ago
No Image

അനിശ്ചിതത്വത്തിൽ ഇറാൻ; തെഹ്‌റാനെ ലക്ഷ്യമിട്ട് ഇസ്റാഈലിന്റെ ക്രൂരമായ വ്യോമാക്രമണം

International
  •  a month ago
No Image

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്കായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു; ഹെൽപ്പ് ലെെൻ നമ്പറുകളിൽ ബന്ധപ്പെടാം 

National
  •  a month ago
No Image

ഇറാന്റെ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗമായി അലി രിസാ അറഫി നിയമിതനായി; സൈനിക മേധാവിയായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദിയും | US, Israel attack Iran live

International
  •  a month ago
No Image

ഗള്‍ഫിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ | US, Israel attack Iran live

latest
  •  a month ago
No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ 10,12 ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി

International
  •  a month ago
No Image

അബുദബിയിലെ ഇത്തിഹാദ് ടവേഴ്‌സിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; സ്ത്രീക്കും കുട്ടിക്കും പരുക്ക്, മേഖലയിൽ അതീവ ജാഗ്രത

uae
  •  a month ago
No Image

സൈനിക മേധാവിയും പ്രതിരോധമന്ത്രിയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍

International
  •  a month ago
No Image

​ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കൂ: പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  a month ago
No Image

ഖാംനഈയുടെ മരണം: വിവിധ ഇടങ്ങളില്‍ യു.എസ് എംബസിക്ക് നേരെ പ്രതിഷേധം; പാകിസ്താനില്‍ സംഘര്‍ഷം വെടിവെപ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  a month ago