HOME
DETAILS

വിജയന്‍ കൊലക്കേസ്; മുഖ്യസൂത്രധാരന്‍ പിടിയില്‍

  
backup
February 06, 2019 | 7:45 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af

ഇരിങ്ങാലക്കുട: കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി ഗുരുതര പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ മുഖ്യ സൂത്രധാരന്‍ കാറളം പുല്ലത്തറ സ്വദേശി മഞ്ഞനംകാട്ടില്‍ സുജിത്ത് (കുറുക്കന്‍ സുജിത്ത് 33 ) ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് 27ന് രാത്രി പത്തു മണിക്ക് മോന്തചാലില്‍ വിജയന്റെ വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി മകനെ ആക്രമിക്കാന്‍ വന്നെങ്കിലും ഈ സമയം മകന്‍ ഇല്ലാത്തതിനാല്‍ അവിടെ ഉണ്ടായിരുന്ന വിജയനെ വെട്ടി കൊല്ലുകയും വിജയന്റെ ഭാര്യയേയും അമ്മയേയും ക്രൂരമായി പ്രതികള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
ഈ കേസില്‍ 13 ഓളം പ്രതികളെ സംഭവത്തിനു ശേഷം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതില്‍ മുഖ്യ പ്രതികളായ ഗുണ്ടാ തലവന്‍ രഞ്ജു , പക്രു നിതീഷ് , ബോംബ് ജിജോ , കോമ്പാറ മെജോ , മാന്‍ഡ്രു അഭിനന്ദ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികള്‍ക്ക് ആവശ്യമായ ആയുധങ്ങളും തന്റെ ഓട്ടോറിക്ഷയില്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചു കൊടുത്തതും ഓട്ടോ ഡ്രൈവറായ കുറുക്കന്‍ സുജിത്ത് ആയിരുന്നു.
കൂട്ടുപ്രതികള്‍ പിടിയിലായതറിഞ്ഞ സുജിത്ത് എറണാകുളത്തും ചോറ്റാനിക്കരയിലും രഹസ്യമായി താമസിച്ചു വരികയായിരുന്നു. ചോറ്റാനികരയിലെ ഒളിസങ്കേതം പൊലിസ് മനസിലാക്കിയതിറഞ്ഞ പ്രതി മുംബൈക്ക് രക്ഷപെടുന്നതിന് പണവും വസ്ത്രങ്ങളും വീട്ടില്‍ നിന്ന് എടുക്കാന്‍ വന്ന വിവരമറിഞ്ഞ പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ സി.പി.ഒമാരായ എ.കെ മനോജ്, രാഗേഷ് പൊറ്റേക്കാട്ട്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍,സുനില്‍കുമാര്‍, ഫൈസല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിൽ പുറത്ത്, ഏകദിനത്തിൽ ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; വമ്പൻ അപ്‌ഡേറ്റ് എത്തി

Cricket
  •  5 days ago
No Image

നൈജീരിയയില്‍ തോക്കുധാരികള്‍ സ്‌കൂള്‍ അക്രമിച്ച് 303 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 315 പേരെ തട്ടിക്കൊണ്ട് പോയി 

International
  •  5 days ago
No Image

'പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും ഇടപെട്ടത്' പാലത്തായി കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം

Kerala
  •  5 days ago
No Image

പത്മകുമാറിനെതിരേ നടപടിയില്ല, ന്യായീകരണം മാത്രം: സി.പി.എമ്മില്‍ അതൃപ്തി

Kerala
  •  5 days ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കൈപ്പത്തിയുടെ നാട്ടിൽ കോൺഗ്രസ് സംപൂജ്യർ

Kerala
  •  5 days ago
No Image

എസ്.ഐ.ആർ; 1,29,836 വോട്ടർമാർ പുറത്തേക്ക്; ഇവർ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടവർ, എണ്ണം ഇനിയും ഉയരും

Kerala
  •  5 days ago
No Image

ഒടുവിൽ കളംമാറ്റി; മംദാനിക്ക് കീഴില്‍ ന്യൂയോര്‍ക്കില്‍ താമസിക്കാന്‍ സംതൃപ്തനെന്ന് ട്രംപ്; വാനോളം പുകഴ്ത്തല്‍

International
  •  5 days ago
No Image

പാലക്കാട് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു

obituary
  •  5 days ago
No Image

യുഎഇയുടെ ഹബീബ് അല്‍ മുല്ലക്ക് ഇന്ത്യയില്‍ കണ്ണ്; മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു

Business
  •  5 days ago
No Image

ട്രംപുമായി അഭിപ്രായ ഭിന്നത; പ്രചാരണത്തിന് നേതൃത്വം നല്‍കിയ മജോരി ടെയ്‌ലര്‍ ഗ്രീന്‍ രാജിവയ്ക്കുന്നു

International
  •  5 days ago