HOME
DETAILS

വിജയന്‍ കൊലക്കേസ്; മുഖ്യസൂത്രധാരന്‍ പിടിയില്‍

  
backup
February 06 2019 | 07:02 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af

ഇരിങ്ങാലക്കുട: കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി ഗുരുതര പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ മുഖ്യ സൂത്രധാരന്‍ കാറളം പുല്ലത്തറ സ്വദേശി മഞ്ഞനംകാട്ടില്‍ സുജിത്ത് (കുറുക്കന്‍ സുജിത്ത് 33 ) ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് 27ന് രാത്രി പത്തു മണിക്ക് മോന്തചാലില്‍ വിജയന്റെ വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി മകനെ ആക്രമിക്കാന്‍ വന്നെങ്കിലും ഈ സമയം മകന്‍ ഇല്ലാത്തതിനാല്‍ അവിടെ ഉണ്ടായിരുന്ന വിജയനെ വെട്ടി കൊല്ലുകയും വിജയന്റെ ഭാര്യയേയും അമ്മയേയും ക്രൂരമായി പ്രതികള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
ഈ കേസില്‍ 13 ഓളം പ്രതികളെ സംഭവത്തിനു ശേഷം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതില്‍ മുഖ്യ പ്രതികളായ ഗുണ്ടാ തലവന്‍ രഞ്ജു , പക്രു നിതീഷ് , ബോംബ് ജിജോ , കോമ്പാറ മെജോ , മാന്‍ഡ്രു അഭിനന്ദ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികള്‍ക്ക് ആവശ്യമായ ആയുധങ്ങളും തന്റെ ഓട്ടോറിക്ഷയില്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചു കൊടുത്തതും ഓട്ടോ ഡ്രൈവറായ കുറുക്കന്‍ സുജിത്ത് ആയിരുന്നു.
കൂട്ടുപ്രതികള്‍ പിടിയിലായതറിഞ്ഞ സുജിത്ത് എറണാകുളത്തും ചോറ്റാനിക്കരയിലും രഹസ്യമായി താമസിച്ചു വരികയായിരുന്നു. ചോറ്റാനികരയിലെ ഒളിസങ്കേതം പൊലിസ് മനസിലാക്കിയതിറഞ്ഞ പ്രതി മുംബൈക്ക് രക്ഷപെടുന്നതിന് പണവും വസ്ത്രങ്ങളും വീട്ടില്‍ നിന്ന് എടുക്കാന്‍ വന്ന വിവരമറിഞ്ഞ പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ സി.പി.ഒമാരായ എ.കെ മനോജ്, രാഗേഷ് പൊറ്റേക്കാട്ട്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍,സുനില്‍കുമാര്‍, ഫൈസല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  a month ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  a month ago
No Image

ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates

qatar
  •  a month ago
No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  a month ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  a month ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  a month ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  a month ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  a month ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  a month ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  a month ago