HOME
DETAILS

ഖത്തറില്‍ അപകടത്തില്‍പ്പെട്ടവരുടെ ഫോട്ടോ എടുക്കുന്നത്തിനു നിരോധനം

  
backup
March 09, 2017 | 5:01 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d


ദോഹ: അപകടത്തില്‍പ്പെടുന്നവരുടെ ഫോട്ടോ എടുക്കുന്നതും റെക്കോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കടുത്ത കുറ്റമായി പരിഗണിക്കുന്ന നിയമത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പീനല്‍ കോഡിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യുന്ന 2017ലെ നാലാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്.

ഒരു വര്‍ഷമുണ്ടായിരുന്ന തടവ് രണ്ടു വര്‍ഷമായും പിഴ 5,000 റിയാലില്‍ നിന്ന് 10,000 റിയാലായും വര്‍ധിപ്പിക്കുന്നതാണ് നിയമ ഭേദഗതി. പീനല്‍ കോഡിലെ 333-ാം അനുഛേദത്തില്‍ നേരത്തേ മറ്റൊരാളുടെ കത്ത് വായിക്കുക, ഫോണ്‍ കോളുകള്‍ കട്ടുകേള്‍ക്കുക, സ്വകാര്യ സംഭാഷങ്ങള്‍ റെക്കോഡ് ചെയ്യുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ പുതിയ രണ്ടു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ടവരുടെ ഫോട്ടോയോ വീഡിയോയോ നിയപരമായ അനുമതിയില്ലാതെ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ദുരുപയോഗമോ മാനഹാനിയോ ലക്ഷ്യമിട്ട് പൊതു സ്ഥലത്ത് ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ ഫോട്ടോയോ വീഡിയോയോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

പീനല്‍ കോഡ് ഭേദഗതി കഴിഞ്ഞ രണ്ടു വര്‍ഷമായി മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ഫോട്ടോ എടുക്കുന്നത് ക്രിമില്‍ കുറ്റമാക്കുന്ന കരട് നിയമത്തിന് 2015 സപ്തംബറില്‍ അംഗീകാരം നല്‍കിയിരുന്നു. സാമൂഹികവും മതപരവുമായി മൂല്യങ്ങള്‍ക്കെതിരും മാനുഷികവും സദാചാരപരവുമായ മാനഹാനിയുണ്ടാക്കുന്നതുമാണ് ഇത്തരം ഫോട്ടോകളെന്നാണ് അറ്റോണി മുഹമ്മദ് അല്‍ഹാഗ്രി വിശേഷിപ്പിച്ചത്.

ഖത്തറിലെ സ്വകാര്യതാ, സൈബര്‍ ക്രൈം നിയമപ്രകാരം ഇത്തരം ഫോട്ടോ എടുക്കുന്നത് ഇപ്പോള്‍ തന്നെ കുറ്റകൃത്യമാണെങ്കിലും കരട് നിയമം അടുത്ത കാലത്ത് വീണ്ടും നവീകരിച്ചിരുന്നു.

2015 ഒക്ടോബര്‍ മാസം രണ്ടു ചെറുപ്പക്കാരും മലിന ജല ടാങ്കറും ഉള്‍പ്പെട്ട ഭീകരമായ ഒരു അപകടത്തിന്റെ ദൃശ്യം ഷെയര്‍ ചെയ്തയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം ഷെറാട്ടണ്‍ ഹോട്ടലിന്റെ കവാടത്തിലേക്ക് റോള്‍സ് റോയ്‌സ് കാര്‍ ഇടിച്ചു കയറ്റുന്ന ദൃശ്യം പങ്കുവച്ചയാളെയും പോലിസ് പിടികൂടി. എന്നാല്‍, ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റമോ ശിക്ഷയോ എന്താണെന്ന് വ്യക്തമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  3 days ago
No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 days ago
No Image

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

Kerala
  •  3 days ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ്

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  3 days ago
No Image

തിരുപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ

National
  •  3 days ago
No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ മൈൻ ഭീഷണി; 500-ലേറെ ചരക്കുകപ്പലുകളും പതിനൊന്നായിരം നാവികരും കുടുങ്ങിക്കിടക്കുന്നു

International
  •  3 days ago
No Image

'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം മത്സരം'? സൂപ്പർ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരുക്ക്, ഖത്തറിന് നാണക്കേട്

International
  •  3 days ago
No Image

വാൻകൂവറിൽ ഗോൾമഴയും ചുവപ്പ് കാർഡുകളും; 9 പേരുമായി ചുരുങ്ങി ഖത്തർ, കാനഡയ്ക്ക് വമ്പൻ ജയം

International
  •  3 days ago