HOME
DETAILS

ഖത്തറില്‍ അപകടത്തില്‍പ്പെട്ടവരുടെ ഫോട്ടോ എടുക്കുന്നത്തിനു നിരോധനം

  
backup
March 09, 2017 | 5:01 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d


ദോഹ: അപകടത്തില്‍പ്പെടുന്നവരുടെ ഫോട്ടോ എടുക്കുന്നതും റെക്കോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കടുത്ത കുറ്റമായി പരിഗണിക്കുന്ന നിയമത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പീനല്‍ കോഡിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യുന്ന 2017ലെ നാലാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്.

ഒരു വര്‍ഷമുണ്ടായിരുന്ന തടവ് രണ്ടു വര്‍ഷമായും പിഴ 5,000 റിയാലില്‍ നിന്ന് 10,000 റിയാലായും വര്‍ധിപ്പിക്കുന്നതാണ് നിയമ ഭേദഗതി. പീനല്‍ കോഡിലെ 333-ാം അനുഛേദത്തില്‍ നേരത്തേ മറ്റൊരാളുടെ കത്ത് വായിക്കുക, ഫോണ്‍ കോളുകള്‍ കട്ടുകേള്‍ക്കുക, സ്വകാര്യ സംഭാഷങ്ങള്‍ റെക്കോഡ് ചെയ്യുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ പുതിയ രണ്ടു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ടവരുടെ ഫോട്ടോയോ വീഡിയോയോ നിയപരമായ അനുമതിയില്ലാതെ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ദുരുപയോഗമോ മാനഹാനിയോ ലക്ഷ്യമിട്ട് പൊതു സ്ഥലത്ത് ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ ഫോട്ടോയോ വീഡിയോയോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

പീനല്‍ കോഡ് ഭേദഗതി കഴിഞ്ഞ രണ്ടു വര്‍ഷമായി മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ഫോട്ടോ എടുക്കുന്നത് ക്രിമില്‍ കുറ്റമാക്കുന്ന കരട് നിയമത്തിന് 2015 സപ്തംബറില്‍ അംഗീകാരം നല്‍കിയിരുന്നു. സാമൂഹികവും മതപരവുമായി മൂല്യങ്ങള്‍ക്കെതിരും മാനുഷികവും സദാചാരപരവുമായ മാനഹാനിയുണ്ടാക്കുന്നതുമാണ് ഇത്തരം ഫോട്ടോകളെന്നാണ് അറ്റോണി മുഹമ്മദ് അല്‍ഹാഗ്രി വിശേഷിപ്പിച്ചത്.

ഖത്തറിലെ സ്വകാര്യതാ, സൈബര്‍ ക്രൈം നിയമപ്രകാരം ഇത്തരം ഫോട്ടോ എടുക്കുന്നത് ഇപ്പോള്‍ തന്നെ കുറ്റകൃത്യമാണെങ്കിലും കരട് നിയമം അടുത്ത കാലത്ത് വീണ്ടും നവീകരിച്ചിരുന്നു.

2015 ഒക്ടോബര്‍ മാസം രണ്ടു ചെറുപ്പക്കാരും മലിന ജല ടാങ്കറും ഉള്‍പ്പെട്ട ഭീകരമായ ഒരു അപകടത്തിന്റെ ദൃശ്യം ഷെയര്‍ ചെയ്തയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം ഷെറാട്ടണ്‍ ഹോട്ടലിന്റെ കവാടത്തിലേക്ക് റോള്‍സ് റോയ്‌സ് കാര്‍ ഇടിച്ചു കയറ്റുന്ന ദൃശ്യം പങ്കുവച്ചയാളെയും പോലിസ് പിടികൂടി. എന്നാല്‍, ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റമോ ശിക്ഷയോ എന്താണെന്ന് വ്യക്തമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  3 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  3 days ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  3 days ago
No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  3 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  3 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  3 days ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  3 days ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  3 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  3 days ago