HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ അവസാന ബജറ്റ് 31നു മുന്‍പ് പാസാക്കണം

  
backup
March 25, 2020 | 4:10 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b8

 


തിരുവനന്തപുരം: കൊവിഡ് -19 ഭീഷണിയുടെ സാഹചര്യത്തിലും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31നു മുന്‍പ് ബജറ്റുകള്‍ പാസാക്കണം. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് പുതിയ പദ്ധതികള്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കാനാകാതെ ചെറിയ ബജറ്റ് സമ്മേളനങ്ങളിലേക്ക് കാര്യങ്ങള്‍ ഒതുക്കേണ്ടിവരും. ഭരണത്തിന്റെ അവസാനഘട്ടത്തില്‍ ഉണ്ടായ ഈ സാഹചര്യം ഇടത് സര്‍ക്കാരിനും തിരിച്ചടിയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് ഈ മാസം 31നു മുന്‍പ് അവതരിപ്പിക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും ബജറ്റ് നിശ്ചിത സമയത്ത് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ സുപ്രഭാതത്തോട് പറഞ്ഞു. അതത് തദ്ദേശ സ്ഥാപനങ്ങള്‍ അംഗങ്ങളുടെ ഇരിപ്പിടങ്ങള്‍ അണുവിമുക്തമാക്കി, നിശ്ചിത അകലത്തില്‍ ക്രമീകരിച്ച ശേഷം ബജറ്റ് സമ്മേളനം ചേരണം. പരിമിതമായ സമയമെടുത്തു മാത്രം നടപടികള്‍ പൂര്‍ത്തിയാക്കി പിരിയണം. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് സമ്മേളനം ഒരു കാരണത്താലും മാറ്റിവയ്ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ജനങ്ങള്‍ കൂട്ടം കൂടരുതെന്നും പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ബജറ്റിനു വേണ്ടി തദ്ദേശ സ്ഥാനങ്ങളിലെ അംഗങ്ങള്‍ ഒത്തുകൂടുന്നത്. ഭരണസമിതികളുടെ അവസാന ബജറ്റ് ആയതിനാല്‍ പ്രതിപക്ഷം പ്രതിഷേധത്തിനും ശ്രമിച്ചേക്കും. ഇതെല്ലാം പ്രത്യേക സാഹചര്യമാകും തദ്ദേശ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുക.തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടിന്റെ വരവ്, ചെലവ്, മിച്ചം എന്നിവയാണു ബജറ്റില്‍ വരുന്നത്. സംസ്ഥാനത്തെ 1200 സ്ഥാപനങ്ങളില്‍ പകുതിയോളം ഇതുവരെ ബജറ്റ് അവതരിപ്പിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ബജറ്റിനായി സമ്മേളിക്കാനാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും.
പുതിയ സാഹചര്യത്തിലും ബജറ്റ് സമ്മേളനം നീട്ടുന്നതിന് നിയമ തടസമുണ്ട്. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് ആക്ടടിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് 31നു മുന്‍പ് തദ്ദേശ സ്ഥാപനങ്ങള്‍ ബജറ്റ് അവതരിപ്പിക്കണമെന്നാണ്. ഇത് മറികടക്കണമെങ്കില്‍ ഇപ്പോള്‍ നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് ഇറക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  21 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  21 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  21 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  21 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  21 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  21 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  21 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  21 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  21 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  21 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  21 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  21 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  21 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  21 days ago