HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ അവസാന ബജറ്റ് 31നു മുന്‍പ് പാസാക്കണം

  
backup
March 25, 2020 | 4:10 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b8

 


തിരുവനന്തപുരം: കൊവിഡ് -19 ഭീഷണിയുടെ സാഹചര്യത്തിലും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31നു മുന്‍പ് ബജറ്റുകള്‍ പാസാക്കണം. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തുകള്‍ക്ക് പുതിയ പദ്ധതികള്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കാനാകാതെ ചെറിയ ബജറ്റ് സമ്മേളനങ്ങളിലേക്ക് കാര്യങ്ങള്‍ ഒതുക്കേണ്ടിവരും. ഭരണത്തിന്റെ അവസാനഘട്ടത്തില്‍ ഉണ്ടായ ഈ സാഹചര്യം ഇടത് സര്‍ക്കാരിനും തിരിച്ചടിയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് ഈ മാസം 31നു മുന്‍പ് അവതരിപ്പിക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും ബജറ്റ് നിശ്ചിത സമയത്ത് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ സുപ്രഭാതത്തോട് പറഞ്ഞു. അതത് തദ്ദേശ സ്ഥാപനങ്ങള്‍ അംഗങ്ങളുടെ ഇരിപ്പിടങ്ങള്‍ അണുവിമുക്തമാക്കി, നിശ്ചിത അകലത്തില്‍ ക്രമീകരിച്ച ശേഷം ബജറ്റ് സമ്മേളനം ചേരണം. പരിമിതമായ സമയമെടുത്തു മാത്രം നടപടികള്‍ പൂര്‍ത്തിയാക്കി പിരിയണം. തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് സമ്മേളനം ഒരു കാരണത്താലും മാറ്റിവയ്ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ജനങ്ങള്‍ കൂട്ടം കൂടരുതെന്നും പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ബജറ്റിനു വേണ്ടി തദ്ദേശ സ്ഥാനങ്ങളിലെ അംഗങ്ങള്‍ ഒത്തുകൂടുന്നത്. ഭരണസമിതികളുടെ അവസാന ബജറ്റ് ആയതിനാല്‍ പ്രതിപക്ഷം പ്രതിഷേധത്തിനും ശ്രമിച്ചേക്കും. ഇതെല്ലാം പ്രത്യേക സാഹചര്യമാകും തദ്ദേശ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കുക.തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടിന്റെ വരവ്, ചെലവ്, മിച്ചം എന്നിവയാണു ബജറ്റില്‍ വരുന്നത്. സംസ്ഥാനത്തെ 1200 സ്ഥാപനങ്ങളില്‍ പകുതിയോളം ഇതുവരെ ബജറ്റ് അവതരിപ്പിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ബജറ്റിനായി സമ്മേളിക്കാനാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും.
പുതിയ സാഹചര്യത്തിലും ബജറ്റ് സമ്മേളനം നീട്ടുന്നതിന് നിയമ തടസമുണ്ട്. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് ആക്ടടിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് 31നു മുന്‍പ് തദ്ദേശ സ്ഥാപനങ്ങള്‍ ബജറ്റ് അവതരിപ്പിക്കണമെന്നാണ്. ഇത് മറികടക്കണമെങ്കില്‍ ഇപ്പോള്‍ നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് ഇറക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  7 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  7 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  7 days ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  7 days ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  7 days ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  7 days ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  7 days ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  7 days ago