HOME
DETAILS

കുറുവാ ദ്വീപ്: പ്രവേശനം 1050 പേര്‍ക്ക്; സി.പി.എം സമരം തുടരും

  
backup
May 12, 2018 | 7:01 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%b5%e0%b4%be-%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-1050-%e0%b4%aa

 

മാനന്തവാടി: കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന കുറുവാ ദ്വീപില്‍ പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് വരുത്തി വനംവകുപ്പ്- വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. മാനന്തവാടി, പുല്‍പ്പള്ളി ഭാഗങ്ങളിലൂടെ 1050 പേര്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്.
നേരത്തെ സമരങ്ങളെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 950 പേര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നതോടെ ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
പ്രശ്‌ന പരിഹാരത്തിന് ഇന്നലെ തിരുവനന്തപുരത്ത് വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം 1050 പേര്‍ക്ക് നിജപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്. ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷം അടുത്ത സീസണില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനം കൈകൊള്ളുമെന്നും ഉത്തരവിലുണ്ട്.
എന്നാല്‍ ഉത്തവ് വന്നതിന് ശേഷം മാനന്തവാടിയില്‍ ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റിയുടെ യോഗം സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കുറുവാ ദ്വീപിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ ആരംഭിച്ച സത്യാഗ്രഹ സമരത്തിന്റെ തുടര്‍ച്ചയായാണ് മാര്‍ച്ച് നടത്തുന്നത്.
നിയന്ത്രണങ്ങള്‍ ഭേദിച്ച് പ്രവര്‍ത്തകര്‍ ദ്വീപില്‍ പ്രവേശിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലിസ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ദ്വീപില്‍ കനത്ത പൊലിസ് സുരക്ഷ ഒരുക്കും.
ഇരു ഭാഗങ്ങളിലൂടെയും 950 പേരെ പ്രവേശിപ്പിക്കുമെന്ന ജില്ലാ കലക്ടര്‍ അറിയച്ചതിനെ തുടര്‍ന്ന് എട്ടാം തിയതി മുതല്‍ മാനന്തവാടി സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ കുറുവ ജനകീയ സമിതി നടത്തിവന്ന സമരം ഒന്‍പതാം തിയതി അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും മാര്‍ച്ച് മൂന്നിന് മാനന്തവാടിയില്‍ കല്‍പ്പറ്റ, മാനന്തവാടി എം.എല്‍.എമാരുടെയും, ജില്ലാ കലക്ടര്‍, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയെങ്കില്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നുമായിരുന്നു സി.പി.എം നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലുവയസുകാരിയെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; കൊച്ചിയില്‍ അമ്മ അറസ്റ്റില്‍

Kerala
  •  a day ago
No Image

യുഎഇയില്‍ വായ്പ ലഭിക്കാന്‍ ഇനി മിനിമം സാലറി പരിധിയില്ല; സെന്‍ട്രല്‍ ബാങ്ക് പുതിയ നിര്‍ദേശം പുറത്തിറക്കി

uae
  •  a day ago
No Image

വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ച 17 കാരിയെ സൈനികന്‍ കഴുത്തറുത്ത് കൊന്നു

National
  •  a day ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് അറിയാം | Indian Rupee in 2025 November 18

Economy
  •  a day ago
No Image

ഒന്നരവയസുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയായ 14 കാരിയെ പീഡിപ്പിച്ചു; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Kerala
  •  a day ago
No Image

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; അലന്റെ മരണകാരണം ഹൃദയത്തിനേറ്റ മുറിവ്; കാപ്പ കേസ് പ്രതി കസ്റ്റഡിയില്‍ 

Kerala
  •  a day ago
No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  a day ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  a day ago
No Image

എഴുത്തുകാര്‍ സൂക്ഷ്മ രാഷ്ട്രീയമാണെഴുതേണ്ടത്: ഇ.സന്തോഷ് കുമാര്‍

uae
  •  a day ago
No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  a day ago