HOME
DETAILS

കുറുവാ ദ്വീപ്: പ്രവേശനം 1050 പേര്‍ക്ക്; സി.പി.എം സമരം തുടരും

  
backup
May 12, 2018 | 7:01 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%b5%e0%b4%be-%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-1050-%e0%b4%aa

 

മാനന്തവാടി: കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന കുറുവാ ദ്വീപില്‍ പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് വരുത്തി വനംവകുപ്പ്- വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. മാനന്തവാടി, പുല്‍പ്പള്ളി ഭാഗങ്ങളിലൂടെ 1050 പേര്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്.
നേരത്തെ സമരങ്ങളെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 950 പേര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നതോടെ ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
പ്രശ്‌ന പരിഹാരത്തിന് ഇന്നലെ തിരുവനന്തപുരത്ത് വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം 1050 പേര്‍ക്ക് നിജപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്. ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷം അടുത്ത സീസണില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനം കൈകൊള്ളുമെന്നും ഉത്തരവിലുണ്ട്.
എന്നാല്‍ ഉത്തവ് വന്നതിന് ശേഷം മാനന്തവാടിയില്‍ ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റിയുടെ യോഗം സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കുറുവാ ദ്വീപിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ ആരംഭിച്ച സത്യാഗ്രഹ സമരത്തിന്റെ തുടര്‍ച്ചയായാണ് മാര്‍ച്ച് നടത്തുന്നത്.
നിയന്ത്രണങ്ങള്‍ ഭേദിച്ച് പ്രവര്‍ത്തകര്‍ ദ്വീപില്‍ പ്രവേശിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലിസ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ദ്വീപില്‍ കനത്ത പൊലിസ് സുരക്ഷ ഒരുക്കും.
ഇരു ഭാഗങ്ങളിലൂടെയും 950 പേരെ പ്രവേശിപ്പിക്കുമെന്ന ജില്ലാ കലക്ടര്‍ അറിയച്ചതിനെ തുടര്‍ന്ന് എട്ടാം തിയതി മുതല്‍ മാനന്തവാടി സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ കുറുവ ജനകീയ സമിതി നടത്തിവന്ന സമരം ഒന്‍പതാം തിയതി അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും മാര്‍ച്ച് മൂന്നിന് മാനന്തവാടിയില്‍ കല്‍പ്പറ്റ, മാനന്തവാടി എം.എല്‍.എമാരുടെയും, ജില്ലാ കലക്ടര്‍, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയെങ്കില്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നുമായിരുന്നു സി.പി.എം നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  7 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  7 days ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  7 days ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  7 days ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  7 days ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  7 days ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  7 days ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  7 days ago
No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  7 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Kerala
  •  7 days ago