HOME
DETAILS

കുറുവാ ദ്വീപ്: പ്രവേശനം 1050 പേര്‍ക്ക്; സി.പി.എം സമരം തുടരും

  
backup
May 12, 2018 | 7:01 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%b5%e0%b4%be-%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-1050-%e0%b4%aa

 

മാനന്തവാടി: കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന കുറുവാ ദ്വീപില്‍ പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് വരുത്തി വനംവകുപ്പ്- വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. മാനന്തവാടി, പുല്‍പ്പള്ളി ഭാഗങ്ങളിലൂടെ 1050 പേര്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്.
നേരത്തെ സമരങ്ങളെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 950 പേര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നതോടെ ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
പ്രശ്‌ന പരിഹാരത്തിന് ഇന്നലെ തിരുവനന്തപുരത്ത് വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം 1050 പേര്‍ക്ക് നിജപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്. ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷം അടുത്ത സീസണില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനം കൈകൊള്ളുമെന്നും ഉത്തരവിലുണ്ട്.
എന്നാല്‍ ഉത്തവ് വന്നതിന് ശേഷം മാനന്തവാടിയില്‍ ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റിയുടെ യോഗം സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കുറുവാ ദ്വീപിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. ഒ.ആര്‍ കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ ആരംഭിച്ച സത്യാഗ്രഹ സമരത്തിന്റെ തുടര്‍ച്ചയായാണ് മാര്‍ച്ച് നടത്തുന്നത്.
നിയന്ത്രണങ്ങള്‍ ഭേദിച്ച് പ്രവര്‍ത്തകര്‍ ദ്വീപില്‍ പ്രവേശിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലിസ് രഹസ്യ അന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ദ്വീപില്‍ കനത്ത പൊലിസ് സുരക്ഷ ഒരുക്കും.
ഇരു ഭാഗങ്ങളിലൂടെയും 950 പേരെ പ്രവേശിപ്പിക്കുമെന്ന ജില്ലാ കലക്ടര്‍ അറിയച്ചതിനെ തുടര്‍ന്ന് എട്ടാം തിയതി മുതല്‍ മാനന്തവാടി സബ് കലക്ടര്‍ ഓഫിസിന് മുന്നില്‍ കുറുവ ജനകീയ സമിതി നടത്തിവന്ന സമരം ഒന്‍പതാം തിയതി അവസാനിപ്പിച്ചിരുന്നു.
എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും മാര്‍ച്ച് മൂന്നിന് മാനന്തവാടിയില്‍ കല്‍പ്പറ്റ, മാനന്തവാടി എം.എല്‍.എമാരുടെയും, ജില്ലാ കലക്ടര്‍, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കിയെങ്കില്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നുമായിരുന്നു സി.പി.എം നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസ് ബോർഡ് തകർക്കുന്നത് തടഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി

Kerala
  •  27 minutes ago
No Image

'കേരള സ്റ്റോറി 2' ഉടനെ തിയേറ്ററുകളിലില്ല; ഹരജിക്കാരുടെ വാദം സത്യസന്ധമെന്ന് നിരീക്ഷണം; റിലീസ് വിലക്കി ഹൈക്കോടതി ഉത്തരവ്

Kerala
  •  an hour ago
No Image

ഇസ്റാഈൽ പാർലമെന്റിൽ മോദിക്ക് വൻ സ്വീകരണം; മോദി സുഹൃത്ത് മാത്രമല്ല, സഹോദരനെന്ന് നെതന്യാഹു

International
  •  an hour ago
No Image

എപ്സ്റ്റീനുമായുള്ള ബന്ധം: ഒടുവിൽ കുറ്റസമ്മതവുമായി ബിൽ ഗേറ്റ്സ്; റഷ്യൻ യുവതികളെക്കുറിച്ചും വെളിപ്പെടുത്തൽ

International
  •  an hour ago
No Image

മന്ത്രിയുടെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Kerala
  •  2 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

Kerala
  •  2 hours ago
No Image

വിനോദിനി അനുഭവിച്ച വേദന കൊതുക് കടിച്ചാലുണ്ടാകില്ല മന്ത്രി'; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയുടെ അമ്മ

Kerala
  •  2 hours ago
No Image

പൂനെയിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് നിരോധനം വരുന്നു; അഞ്ച് ലക്ഷം ടൂവീലറുകൾ ഉൾപ്പെടെ ഏഴു ലക്ഷം വാഹനങ്ങൾ പുറത്തേക്ക്

justin
  •  3 hours ago
No Image

ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പാഠഭാഗം: എട്ടാം ക്ലാസിലെ സമൂഹികശാസ്ത്രം പാഠപുസ്തകം പിൻവലിച്ച് എന്‍സിഇആര്‍ടി

National
  •  3 hours ago
No Image

വൈറ്റില കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: വഴിവിട്ട ബന്ധം വീട്ടിലറിയിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി; മൃഗീയമർദനം

Kerala
  •  3 hours ago