HOME
DETAILS

മംഗളാദേവി ക്ഷേത്രം പുനരുദ്ധാരണം: പിണറായിക്ക് തമിഴ്‌നാട്ടില്‍ പൊങ്കാല

  
backup
June 03, 2018 | 10:56 PM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b4%be%e0%b4%a6%e0%b5%87%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81


തൊടുപുഴ: തമിഴ്‌നാടുമായി ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ ചരിത്രപ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രം പുനരുദ്ധരിക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി രേഖപ്പെടുത്തി തമിഴ്‌നാട്ടില്‍ പൊങ്കാല.
മംഗളാദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം അടിയന്തരമായി നടത്താന്‍ വനം, റവന്യൂ, ആര്‍ക്കിയോളജി വകുപ്പുകള്‍ക്ക് അടുത്തിടെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ സന്തോഷ സൂചകമായി സംസ്ഥാന അതിര്‍ത്തിയിലെ ലോവര്‍ ക്യാംപ് ആദിവാസിക്കോളനിയിലെ പളിയക്കുടിയില്‍ തമിഴ്‌നാട് കണ്ണകി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 50 പൊങ്കാലകള്‍ അര്‍പ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
കണ്ണകി ക്ഷേത്രത്തിലെ നശിച്ചുപോയ വിഗ്രഹത്തിനുപകരം പുതിയ വിഗ്രഹം സ്ഥാപിക്കുന്നതിന്റെ ചുമതല ദേവസ്വം ബോര്‍ഡിനായിരിക്കും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2016ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആര്‍ക്കിയോളജി വകുപ്പ് പുനരുദ്ധാരണം നടത്തണമെന്നാണ് തീരുമാനം.
വര്‍ഷം തോറും ചിത്രാപൗര്‍ണമി ഉത്സവം ഇവിടെ നടന്നുവരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആളുകളും തമിഴ്‌നാട്ടില്‍ നിന്നാണ് ഇവിടെയെത്തുന്നത്. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തേനി, ഇടുക്കി കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഉത്സവം നടത്തുന്നത്. വര്‍ഷങ്ങളായി കണ്ണകി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ ആവശ്യപ്പെട്ടുവരുന്നതാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമെടുത്തത്. പൊങ്കാലയ്ക്ക് കണ്ണകി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം രാജേന്ദ്രന്‍, തമിഴാതന്‍, മുരുകന്‍, രാജഗണേശന്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  2 minutes ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  3 minutes ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  8 minutes ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  21 minutes ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  39 minutes ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  41 minutes ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  44 minutes ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  an hour ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി; ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി, സ്കോട്ട്‌ലൻഡ് പകരക്കാരാകും

Cricket
  •  an hour ago