
സ്വാതന്ത്ര്യ സമരത്തിലെ ആലി മുസ്ലിയാര്
1922 ഫെബ്രുവരി 17 ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണി. അംഗശുദ്ധി വരുത്തി ഈ ലോകത്തെ തന്റെ അവസാനത്തെ സുബ്ഹി നിസ്കാരം ഭയഭക്തിയോടെ നിര്‍വഹിച്ചു അദ്ദേഹം. എന്നിട്ടിങ്ങനെ പ്രാര്‍ഥിച്ചു:
''രാജാധിരാജനായ നാഥാ... ഈ കാപാലികരുടെ മുന്നില്‍ എന്നെ നീ അപമാനിക്കരുതേ..'
കോയമ്പത്തൂര്‍ ജയിലിലാണു രംഗം. ഇരുകരങ്ങളും മുകളിലേക്കുയര്‍ത്തിപ്പിടിച്ചു ഭക്തിനിര്‍ഭരമായി പ്രാര്‍ഥനകളില്‍ മുഴുകിയത് പണ്ഡിതവരേണ്യരും ധീരദേശാഭിമാനിയുമായ ആലി മുസ്ലിയാര്. സൂഫിവര്യനായ ആ സ്വാതന്ത്ര്യസമര നായകന്റെ മനസില്‍നിന്ന് അണപൊട്ടിയ ആര്‍ദ്രമായ അവസാനത്തെ പ്രാര്‍ഥന സര്‍വശക്തനായ ദൈവം സ്വീകരിക്കുക തന്നെ ചെയ്തു. ആ നിസ്കാരപ്പായയില്‍ വച്ചു തന്നെ അദ്ദേഹം എന്നെന്നേക്കുമായി ഈ ലോകത്തോടു വിടപറഞ്ഞു.
പക്ഷേ, കോഴിക്കോട് മാര്‍ഷല്‍ ലോ കോടതിയുടെ വിധി ജയിലധികൃതര്‍ക്കു നടപ്പാക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ജീവന് പിരിഞ്ഞ ആ ദേഹം തൂക്കിലേറ്റി ആലി മുസ്ലിയാരെ തൂക്കിക്കൊന്നതായി വിധിയെഴുതുകയും ജയില്‍രേഖയില്‍ രേഖപ്പെടുത്തുകയും ചെയ്തു. ആലി മുസ്ലിയാരെയും 37 അനുചരന്മാരെയുമാണ് അന്നു മാര്‍ഷല്‍ ലോ കോടതി വിചാരണ ചെയ്തത്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ എ.വി ബാലകൃഷ്ണമേനോന് എന്ന അഭിഭാഷകനെ ഏര്പ്പെടുത്തിക്കൊടുത്തിരുന്നുവെങ്കിലും തനിക്കുവേണ്ടി വാദിക്കണമെന്നില്ല എന്നാണ് ആലി മുസ്ലിയാര് അഭിഭാഷകനോടു പറഞ്ഞത്. ജെ.ഡബ്ല്യു ഹ്യൂഗ്സിന്റെ അധ്യക്ഷതയില്‍ എഡിങ്ടനും ആര്. രാമയ്യരും അടങ്ങുന്ന കോടതി അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി പുറപ്പെടുവിച്ച വിധി ഇങ്ങനെയായിരുന്നു: 'ആലി മുസ്ലിയാര് അടക്കം 13 പേരെ തൂക്കിക്കൊല്ലുകയും മൂന്നുപേരെ നാടുകടത്തുകയും എട്ടുപേരെ ജീവപര്യന്തം നാടുകടത്തുകയും 14 പേരെ ജീവപര്യന്തം ജയിലില്‍ ഇടുകയും ചെയ്യുന്നതോടൊപ്പം ഈ പറഞ്ഞ എല്ലാവരുടെയും സ്വത്തുക്കള്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടാനും നാം കല്പ്പിക്കുന്നു.'
പ്രതീക്ഷിക്കപ്പെട്ടിരുന്നതു പോലെ തന്നെ പ്രതികളുടെ അപ്പീല്‍ സ്വീകരിക്കപ്പെട്ടില്ല. ശിക്ഷ നടപ്പാക്കുന്നതിനായി പ്രതികളെ കോയമ്പത്തൂര്‍ ജയിലിലേക്ക് എത്രയും വേഗം മാറ്റാനും കോടതി കല്പനയായി. വെറും മൂന്നേ മൂന്നു ദിവസം കൊണ്ടാണു വിചാരണയും വിധിയുമൊക്കെ പൂര്‍ത്തിയാക്കിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ച നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാര് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂരിലെ ശുകിറാന് പേട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉപ്പാപ്പയുടെ ഖബറിടം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണു രേഖപ്പെടുത്താത്ത ഒട്ടേറെ വിവരങ്ങള്‍ ലഭ്യമായത്. ചരിത്രകാരന്മാര് പോലും രേഖപ്പെടുത്താതെ പോയ ആ സത്യമാണ് ആലി മുസ്ലിയാരുടെ പൗത്രനും ചരിത്രഗവേഷകരുടെ വഴികാട്ടിയുമായ നെല്ലിക്കുത്ത് എ.പി മുഹമ്മദ് മുസ്ലിയാര് തെളിവുസഹിതം സ്ഥിരീകരിച്ചിരിക്കുന്നത്.
ഉപ്പാപ്പയുടെ മരണം തൂക്കിലേറ്റിയല്ലെന്നും സ്വാഭാവിക മരണമാണെന്നും ബ്രിട്ടിഷുകാര്‍ കെട്ടിച്ചമച്ച കഥകളാണു ചരിത്രമായി രേഖപ്പെടുത്തിയതെന്നും മുഹമ്മദ് മുസ്ലിയാര് പറയുന്നു. നാമൊക്കെ സ്മാരകം എന്നു പറയുന്നതിന് എത്രയോ മുന്‍പു തന്നെ അവിടെ ആലി മുസ്ലിയാര്‍ക്ക് സ്മാരകം ഉയര്‍ന്നുകഴിഞ്ഞിരുന്നു. സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍ മുന്‍കൈയെടുത്തായിരുന്നു ഈ നീക്കം നടന്നത്. കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീറാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. അന്ന് ആലി മുസ്ലിയാരുടെ മയ്യിത്ത് കുളിപ്പിക്കുകയും മറ്റ് അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തവരെ അന്വേഷിച്ചു കണ്ടെത്തി അവരോടു ജയിലധികൃതരില്‍ ചിലര്‍ പറഞ്ഞ വിവരങ്ങള്‍ ശേഖരിച്ചാണു വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പുതന്നെ അദ്ദേഹം മരണപ്പെട്ടിരുന്നുവെന്ന വിവരം പൗത്രന് മുഹമ്മദ് മുസ്ലിയാര് കണ്ടെത്തുന്നത്.
സംഭവബഹുലമായ ആ ധീരവിപ്ലവകാരി മഞ്ചേരി നെല്ലിക്കുത്തിലെ എരികുന്നന്‍ പാലത്തുമൂലയില്‍ കുഞ്ഞിമൊയ്തീന്റെയും പൊന്നാനി മഖ്ദൂം കുടുംബത്തിലെ ഒറ്റകത്ത് ആമിന ഉമ്മയുടെയും രണ്ടാമത്തെ മകനായി 1853ലാണു ജനിച്ചത്. പൂര്‍വികരായി തന്നെ വൈദേശിക മേധാവിത്വ വിരോധം രക്തത്തിലലിഞ്ഞ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. 1921നു മുന്‍പു തന്നെ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ അരങ്ങേറിയ ഒട്ടേറെ കാര്‍ഷിക, ജന്മി, കുടിയാന് സമരങ്ങളില്‍ ആലി മുസ്ലിയാരുടെ കുടുംബം പങ്കെടുക്കുകയും ശിക്ഷിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ചെറുപ്പത്തിലേ വിജ്ഞാനകുതുകിയായിരുന്ന അദ്ദേഹം നാട്ടിലെ കുഞ്ഞിക്കമ്മു മൊല്ലയില്നിന്നു കൊളുത്തിയ വിജ്ഞാനത്തിന്റെ കൈത്തിരി പിന്നീട് നൂറുദ്ദീന്‍ മുസ്ലിയാരിലൂടെ വികസിപ്പിച്ചു. പാണ്ഡിത്യത്തിന്റെ പൊന്‍പ്രഭ പരത്തിയ പ്രസിദ്ധമായ പൊന്നാനി വലിയ പള്ളിയിലെ ദര്‍സിലെ പത്തുവര്‍ഷ പഠനം കൂടുതല്‍ ജ്ഞാനമേഖലയില് ഉയരങ്ങളിലെത്താന്‍ അദ്ദേഹത്തെ സഹായിച്ചു.
ബ്രീട്ടിഷുകാര്‍ക്കെതിരേ ഖിലാഫത്ത് കമ്മിറ്റികള്‍ രൂപംകൊള്ളാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ഇതിന്റെ ഭാഗമായി തിരൂരങ്ങാടിയിലും കമ്മിറ്റി രൂപീകരിച്ചു. ആലി മുസ്ലിയാര് അതിന്റെ നായകനുമായി. വിവരം മണത്തറിഞ്ഞ അധികൃതര്‍ പലരെയും അറസ്റ്റ് ചെയ്തു. ഇവരെ വിട്ടുകിട്ടാനായി ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ ജനം പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് ചെയ്തു. അകത്ത് സന്ധിസംഭാഷണങ്ങള്‍ നടക്കുന്നതിനിടെ പുറത്തു ജനക്കൂട്ടത്തിനു നേരെ വെടിവയ്പുണ്ടായി. ശാന്തമായും സമാധാനമായും സന്ധിസംഭാഷണങ്ങള്‍ നടന്നുകൊണ്ടിരിക്കെ പൊട്ടിച്ച ആ വെടി ജനമനസുകളില്‍ ഇടിത്തീയായി പരന്നു. ആലി മുസ്ലിയാര് എന്ന ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായിരുന്ന പണ്ഡിതപ്രതിഭ ഇതോടെ ധീരശൂര വിപ്ലവനായകനായി മാറുകയായിരുന്നു. സത്യത്തില്‍ ആ വെടിയാണ് 1921ലെ ആ മഹാസമരത്തിനു നിമിത്തമായതെന്നും പറയാം. പിന്നീട് ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ക്കു ചരിത്രം സാക്ഷിയാണ്. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ നാടുകടത്തപ്പെടുകയും ജയിലിലടക്കപ്പെടുകയും പലവിധത്തില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ആയിരങ്ങള്‍ അനാഥരും വിധവകളും അശരണരും ആലംബഹീനരുമായി. അന്തമാനിലെയും ബെല്ലാരിയിലെയുമൊക്കെ ജയിലറകള്‍ ഏറനാടന്‍ മാപ്പിളമാരെ കൊണ്ടു നിറക്കപ്പെട്ടു. വായുകടക്കാത്ത, ശ്വാസം കിട്ടാത്ത ഗുഡ്സ് വാഗണില്‍ കുത്തിനിറച്ചു കുറേപേരെ കടിച്ചുപറിച്ചും മാന്തിയും കീറിയും ക്രൂരമാംവിധം മരണത്തിലേക്കു തള്ളിയിട്ടു.
ആറു മാസക്കാലം കൊണ്ട് ബ്രിട്ടിഷ് ഭരണം ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍നിന്നു കെട്ടുകെട്ടിച്ച ധീര വിപ്ലവത്തിനു നായകത്വം വഹിച്ച ധീരദേശാഭിമാനി ആലി മുസ്ലിയാരും അനുചരന്മാരും അവസാനം സൈന്യത്തിന്റെ പിടിയിലാകുകയും മരണപ്പെടുകയും ചെയ്തിട്ടു വര്‍ഷം 96 തികയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• 6 days ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്
National
• 6 days ago
സർക്കാർ സ്കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു
Domestic-Education
• 6 days ago
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ
Economy
• 7 days ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 7 days ago
കണ്ണൂര്‍ സ്ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• 7 days ago
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• 7 days ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി
International
• 7 days ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• 7 days ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 7 days ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 7 days ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 7 days ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• 7 days ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 7 days ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• 7 days ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• 7 days ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• 7 days ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• 7 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 7 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 7 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 7 days ago