HOME
DETAILS

വിജയിയെ ആദ്യമേ അറിയുമെങ്കിലും ഉ.കൊറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു

  
backup
March 10, 2019 | 9:26 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d

 

പോങ്യാങ്: വിജയിയെ നേരത്തെ അറിയാമെങ്കിലും ഉത്തരകൊറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു. ഡെമോക്രാറ്റിക് പീപിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയയില്‍ കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ആധിപത്യമാണ്. എന്നാല്‍ സുപ്രിം പീപിള്‍സ് അംസബ്ലിയിലേക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാറുണ്ട്.


ബാലറ്റ് പേപ്പറില്‍ ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രമെ ഉണ്ടാവുകയുള്ളൂ. തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ ഉ.കൊറിയന്‍ തലസ്ഥാനമായ പോങ്യാങില്‍ ഉത്സവാന്തരീക്ഷമായിരുന്നു. വോട്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായുള്ള റിബണുകളും കൊടികളും തോരണങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ പോളിങ് 99.97 ശതമാനമായിരുന്നു. 686 മണ്ഡലങ്ങളാണുള്ളത്. രാജ്യത്തെ ചില സീറ്റുകള്‍ ന്യൂനപക്ഷ പാര്‍ട്ടികളായ കൊറിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, കൊണ്ടോയിസ്റ്റ് കൊണ്ടോഗു പാര്‍ട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 20ാം നൂറ്റാണ്ടില്‍ കൊറിയയില്‍ സ്വാധീനമുണ്ടാക്കിയ മത മുന്നേറ്റങ്ങളുടെ ഭാഗമാണ് ഈ രണ്ട് പാര്‍ട്ടികളും. വിദേശത്തുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്‍, മുത്തച്ഛന്‍ കിം ഇല്‍ സങ് എന്നിവരുടെ ചിത്രങ്ങള്‍ മുഴുവന്‍ ബാലറ്റ് പെട്ടികളിലുമുണ്ട്. ബാലറ്റ് പേപ്പറിലൂടെയാണ് വോട്ട് രേഖപ്പെടുത്തുക.
ഉത്തരകൊറിയന്‍ പൗരന്മാര്‍ തങ്ങളുടെ സര്‍ക്കാരിനെ സംബന്ധിച്ച് വിദേശമാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അനുകൂലമായി മാത്രമെ പ്രതികരിക്കാറുള്ളൂ. മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ ഉ.കൊറിയയില്‍ തെരഞ്ഞെടുപ്പ് നടപടികളും ഭരണകൂട ഇടപെടലുകളും പൂര്‍ണമായി പുറംലോകം അറിയാറില്ല. വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചതിനാല്‍ വളരെയധികം സന്തോഷമുണ്ടെന്ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയ 18 കാരന്‍ കുക് ഡയ് കോന്‍ എ.എഫ്.പിയോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  5 days ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  5 days ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  5 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  5 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  5 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  5 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  5 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  5 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  5 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  5 days ago