HOME
DETAILS

വിജയിയെ ആദ്യമേ അറിയുമെങ്കിലും ഉ.കൊറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു

  
backup
March 10, 2019 | 9:26 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d

 

പോങ്യാങ്: വിജയിയെ നേരത്തെ അറിയാമെങ്കിലും ഉത്തരകൊറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു. ഡെമോക്രാറ്റിക് പീപിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയയില്‍ കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ആധിപത്യമാണ്. എന്നാല്‍ സുപ്രിം പീപിള്‍സ് അംസബ്ലിയിലേക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാറുണ്ട്.


ബാലറ്റ് പേപ്പറില്‍ ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രമെ ഉണ്ടാവുകയുള്ളൂ. തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ ഉ.കൊറിയന്‍ തലസ്ഥാനമായ പോങ്യാങില്‍ ഉത്സവാന്തരീക്ഷമായിരുന്നു. വോട്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായുള്ള റിബണുകളും കൊടികളും തോരണങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ പോളിങ് 99.97 ശതമാനമായിരുന്നു. 686 മണ്ഡലങ്ങളാണുള്ളത്. രാജ്യത്തെ ചില സീറ്റുകള്‍ ന്യൂനപക്ഷ പാര്‍ട്ടികളായ കൊറിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, കൊണ്ടോയിസ്റ്റ് കൊണ്ടോഗു പാര്‍ട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 20ാം നൂറ്റാണ്ടില്‍ കൊറിയയില്‍ സ്വാധീനമുണ്ടാക്കിയ മത മുന്നേറ്റങ്ങളുടെ ഭാഗമാണ് ഈ രണ്ട് പാര്‍ട്ടികളും. വിദേശത്തുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്‍, മുത്തച്ഛന്‍ കിം ഇല്‍ സങ് എന്നിവരുടെ ചിത്രങ്ങള്‍ മുഴുവന്‍ ബാലറ്റ് പെട്ടികളിലുമുണ്ട്. ബാലറ്റ് പേപ്പറിലൂടെയാണ് വോട്ട് രേഖപ്പെടുത്തുക.
ഉത്തരകൊറിയന്‍ പൗരന്മാര്‍ തങ്ങളുടെ സര്‍ക്കാരിനെ സംബന്ധിച്ച് വിദേശമാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അനുകൂലമായി മാത്രമെ പ്രതികരിക്കാറുള്ളൂ. മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ ഉ.കൊറിയയില്‍ തെരഞ്ഞെടുപ്പ് നടപടികളും ഭരണകൂട ഇടപെടലുകളും പൂര്‍ണമായി പുറംലോകം അറിയാറില്ല. വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചതിനാല്‍ വളരെയധികം സന്തോഷമുണ്ടെന്ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയ 18 കാരന്‍ കുക് ഡയ് കോന്‍ എ.എഫ്.പിയോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 82 ആയി, ഒമ്പത് പേർക്കായി തിരച്ചിൽ

International
  •  12 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  12 days ago
No Image

ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

National
  •  12 days ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്തിന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

Kerala
  •  12 days ago
No Image

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; ഒന്നാം പ്രതി പിടിയില്‍

Kerala
  •  12 days ago
No Image

തൃശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

Kerala
  •  12 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം മരുന്നുവിലയെ ബാധിക്കുന്നു; പാരസീറ്റമോള്‍ ഉള്‍പ്പെടെ 384 അവശ്യമരുന്നുകള്‍ക്ക് വില കൂടും

Kerala
  •  12 days ago
No Image

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി യു. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

തൃശൂരിൽ ആനയിടഞ്ഞു; കാറും ഓട്ടോയും ബൈക്കുകളും തകർത്തു

Kerala
  •  13 days ago
No Image

ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ 

National
  •  13 days ago