HOME
DETAILS

വിജയിയെ ആദ്യമേ അറിയുമെങ്കിലും ഉ.കൊറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു

  
backup
March 10 2019 | 21:03 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d

 

പോങ്യാങ്: വിജയിയെ നേരത്തെ അറിയാമെങ്കിലും ഉത്തരകൊറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു. ഡെമോക്രാറ്റിക് പീപിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയയില്‍ കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ആധിപത്യമാണ്. എന്നാല്‍ സുപ്രിം പീപിള്‍സ് അംസബ്ലിയിലേക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാറുണ്ട്.


ബാലറ്റ് പേപ്പറില്‍ ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രമെ ഉണ്ടാവുകയുള്ളൂ. തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ ഉ.കൊറിയന്‍ തലസ്ഥാനമായ പോങ്യാങില്‍ ഉത്സവാന്തരീക്ഷമായിരുന്നു. വോട്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായുള്ള റിബണുകളും കൊടികളും തോരണങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ പോളിങ് 99.97 ശതമാനമായിരുന്നു. 686 മണ്ഡലങ്ങളാണുള്ളത്. രാജ്യത്തെ ചില സീറ്റുകള്‍ ന്യൂനപക്ഷ പാര്‍ട്ടികളായ കൊറിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, കൊണ്ടോയിസ്റ്റ് കൊണ്ടോഗു പാര്‍ട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 20ാം നൂറ്റാണ്ടില്‍ കൊറിയയില്‍ സ്വാധീനമുണ്ടാക്കിയ മത മുന്നേറ്റങ്ങളുടെ ഭാഗമാണ് ഈ രണ്ട് പാര്‍ട്ടികളും. വിദേശത്തുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്‍, മുത്തച്ഛന്‍ കിം ഇല്‍ സങ് എന്നിവരുടെ ചിത്രങ്ങള്‍ മുഴുവന്‍ ബാലറ്റ് പെട്ടികളിലുമുണ്ട്. ബാലറ്റ് പേപ്പറിലൂടെയാണ് വോട്ട് രേഖപ്പെടുത്തുക.
ഉത്തരകൊറിയന്‍ പൗരന്മാര്‍ തങ്ങളുടെ സര്‍ക്കാരിനെ സംബന്ധിച്ച് വിദേശമാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അനുകൂലമായി മാത്രമെ പ്രതികരിക്കാറുള്ളൂ. മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ ഉ.കൊറിയയില്‍ തെരഞ്ഞെടുപ്പ് നടപടികളും ഭരണകൂട ഇടപെടലുകളും പൂര്‍ണമായി പുറംലോകം അറിയാറില്ല. വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചതിനാല്‍ വളരെയധികം സന്തോഷമുണ്ടെന്ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയ 18 കാരന്‍ കുക് ഡയ് കോന്‍ എ.എഫ്.പിയോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പുകൾ വിളിപ്പാടകലെ; വിട്ടൊഴിയാതെ വിവാദങ്ങൾ എൽ.ഡി.എഫിനും യു.ഡി.എഫിനും തലവേദന

Kerala
  •  7 days ago
No Image

പാലക്കാട് പതിവ് പോലെ വാഹന പരിശോധന; പുതുനഗരം ടൗണില്‍ വക്കീലിന്റെ കിയ സെല്‍റ്റോസ് കാര്‍ തപ്പിയപ്പോള്‍ കിട്ടിയത് അരക്കിലോ കഞ്ചാവ്

Kerala
  •  7 days ago
No Image

പീഡനപരാതിയില്‍ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  7 days ago
No Image

പരാതികളിൽ പുനഃപരിശോധന; പൊലിസ് മർദനങ്ങളുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിക്കും

Kerala
  •  7 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം

uae
  •  7 days ago
No Image

ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ സംഘത്തെ ജയ്ശ്രീറാം വിളിപ്പിച്ചു; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു

National
  •  7 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  7 days ago
No Image

സൗദിയില്‍ കാണാതായ പ്രവാസി യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍; മരണകാരണം ഹൃദയാഘാതം

Saudi-arabia
  •  7 days ago
No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  7 days ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  7 days ago

No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  7 days ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  7 days ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  7 days ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  7 days ago