HOME
DETAILS

വിജയിയെ ആദ്യമേ അറിയുമെങ്കിലും ഉ.കൊറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു

  
backup
March 10, 2019 | 9:26 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d

 

പോങ്യാങ്: വിജയിയെ നേരത്തെ അറിയാമെങ്കിലും ഉത്തരകൊറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു. ഡെമോക്രാറ്റിക് പീപിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയയില്‍ കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ആധിപത്യമാണ്. എന്നാല്‍ സുപ്രിം പീപിള്‍സ് അംസബ്ലിയിലേക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാറുണ്ട്.


ബാലറ്റ് പേപ്പറില്‍ ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രമെ ഉണ്ടാവുകയുള്ളൂ. തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ ഉ.കൊറിയന്‍ തലസ്ഥാനമായ പോങ്യാങില്‍ ഉത്സവാന്തരീക്ഷമായിരുന്നു. വോട്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായുള്ള റിബണുകളും കൊടികളും തോരണങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ പോളിങ് 99.97 ശതമാനമായിരുന്നു. 686 മണ്ഡലങ്ങളാണുള്ളത്. രാജ്യത്തെ ചില സീറ്റുകള്‍ ന്യൂനപക്ഷ പാര്‍ട്ടികളായ കൊറിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, കൊണ്ടോയിസ്റ്റ് കൊണ്ടോഗു പാര്‍ട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 20ാം നൂറ്റാണ്ടില്‍ കൊറിയയില്‍ സ്വാധീനമുണ്ടാക്കിയ മത മുന്നേറ്റങ്ങളുടെ ഭാഗമാണ് ഈ രണ്ട് പാര്‍ട്ടികളും. വിദേശത്തുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്‍, മുത്തച്ഛന്‍ കിം ഇല്‍ സങ് എന്നിവരുടെ ചിത്രങ്ങള്‍ മുഴുവന്‍ ബാലറ്റ് പെട്ടികളിലുമുണ്ട്. ബാലറ്റ് പേപ്പറിലൂടെയാണ് വോട്ട് രേഖപ്പെടുത്തുക.
ഉത്തരകൊറിയന്‍ പൗരന്മാര്‍ തങ്ങളുടെ സര്‍ക്കാരിനെ സംബന്ധിച്ച് വിദേശമാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അനുകൂലമായി മാത്രമെ പ്രതികരിക്കാറുള്ളൂ. മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ ഉ.കൊറിയയില്‍ തെരഞ്ഞെടുപ്പ് നടപടികളും ഭരണകൂട ഇടപെടലുകളും പൂര്‍ണമായി പുറംലോകം അറിയാറില്ല. വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചതിനാല്‍ വളരെയധികം സന്തോഷമുണ്ടെന്ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയ 18 കാരന്‍ കുക് ഡയ് കോന്‍ എ.എഫ്.പിയോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷദ്വീപിൽ വാഹന നിയന്ത്രണം റമദാൻ വരെ നീട്ടി; മദ്യവില്പനയിൽ ഇളവ് നൽകിയതിനെതിരെ പ്രതിഷേധം ശക്തം

National
  •  11 days ago
No Image

ദുബൈയില്‍ മക്കള്‍ക്ക് ബൈക്ക് നല്‍കുന്ന രക്ഷിതാക്കള്‍ ജാഗ്രത; വന്‍ പിഴയും ജയില്‍ ശിക്ഷയും കാത്തിരിക്കുന്നു

uae
  •  11 days ago
No Image

കോഴിക്കോട് വലിയങ്ങാടി അപകടത്തിൽ മരണം മൂന്നായി; രണ്ടുപേർ ഗുരുതരവസ്ഥയിൽ, അപകടമുണ്ടായത് കോർപറേഷൻ കെട്ടിടത്തിൽ

Kerala
  •  11 days ago
No Image

സൈന്യത്തെ പുനഃസംഘടിപ്പിച്ചു, ഇന്ത്യയിലെ ഉപദേഷ്ടാവിനെ തിരികെ വിളിച്ചു;  നിര്‍ണായക നീക്കവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്‍ 

International
  •  11 days ago
No Image

മുസ്‌ലിമാണെന്ന് മനസ്സിലായതോടെ വിതരണം ചെയ്ത ബ്ലാങ്കറ്റ് തിരികെ വാങ്ങി ബി.ജെ.പി നേതാവ്; മോദിയെ അധിക്ഷേപിക്കുന്നവരെന്ന് വിശദീകരണം

National
  •  11 days ago
No Image

വീണ്ടും തേജസ് യുദ്ധവിമാനം അപകടത്തില്‍പെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  11 days ago
No Image

യാത്രികര്‍ക്കായി ഇക്കുറിയും സജീവമാണ് വിഖായയുടെ ഇഫ്താര്‍ ടെന്റുകള്‍

Kerala
  •  11 days ago
No Image

കുത്തിവെപ്പിന് പിന്നാലെ രണ്ടര വയസുകാരിയുടെ മരണം; ചികിത്സാപിഴവെന്ന പരാതിയില്‍ കേസെടുത്തു, മരണം ഇഞ്ചക്ഷന്‍ മൂലമല്ലെന്ന് ഡോക്ടര്‍

Kerala
  •  11 days ago
No Image

നിയമസഭ ഇന്നും പ്രക്ഷുബ്ധം; നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

Kerala
  •  11 days ago
No Image

വാഹനത്തിന് മുകളില്‍ ഇരുന്നും വിന്‍ഡോയിലൂടെ പുറത്തേക്ക് തലയിട്ടും യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ട്രാഫിക് വിഭാഗം

qatar
  •  11 days ago