HOME
DETAILS

സൈനിക തലവന്മാര്‍ റോഹിംഗ്യന്‍ ആക്രമണത്തില്‍ പങ്കാളികളെന്ന് ആംനെസ്റ്റി

  
backup
June 28 2018 | 06:06 AM

%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%a4%e0%b4%b2%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d


ലണ്ടന്‍: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്തുന്നതില്‍ മ്യാന്‍മര്‍ സൈനിക തലവന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം പങ്കാളികളാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട്. മനുഷ്യത്വ വിരുദ്ധവും ആസൂത്രിതവുമായി ആക്രമണങ്ങളാണ് സൈന്യത്തിന്റെ കീഴില്‍ നടത്തിയതെന്നും ഇവര്‍ക്കെതിരേ അന്താരാഷ്ട്ര കോടതി നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആംനെസ്റ്റി റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെടുന്നുണ്ട്.
സൈനിക കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ആങ് ഹ്ലാങ് ഉള്‍പ്പെടെ 12 മുതിര്‍ന്ന സൈനികര്‍ മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആസൂത്രിതമായാണ് റാഖൈന്‍ പ്രദേശത്ത് ആക്രമണം നടത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ സൈന്യം ആസൂത്രിതമായ കൊലപ്പെടുത്തി. കുറ്റകൃത്യങ്ങള്‍ സൈന്യത്തിന് നിയന്ത്രിക്കാവുന്നതായിരുന്നു. എന്നാല്‍ അവര്‍ അതിന് ശ്രമിച്ചില്ല. അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ മനുഷ്യത്വത്തിന് എതിരേയുള്ള ആസൂത്രിത ആക്രമണമാണ് അവിടെ നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും അതിര്‍ത്തിയിലെ സൈന്യവുമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ നിയമപാലകര്‍ പരാജയപ്പെട്ടു. 186 പേജുള്ള റിപ്പോര്‍ട്ടില്‍ റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണത്തിലെ ആസൂത്രണം സംബന്ധിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്. റോഹിംഗ്യകള്‍ക്കെതിരേ പീഡനം, കൊലപാതകം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏഴ് സൈനിക തലവന്‍മാര്‍ക്കെതിരേ കഴിഞ്ഞാഴ്ച യൂറോപ്യന്‍ യൂനിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
സൈനിക കമാന്‍ഡര്‍ ഇന്‍ ചീഫ് ആങ് ഹ്ലാങ്ങ് ഉപരോധ പട്ടികയിലുണ്ടായിരുന്നില്ല. എന്നാല്‍ ഉപരോധമേര്‍പ്പെട്ട ആറ് സൈനിക തലവന്മാര്‍ക്കെതിരേ ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മ്യാന്‍മറിലും ബംഗ്ലാദേശിലുമുള്ള റോഹിംഗ്യകള്‍ക്കിടയില്‍ 2017 സെപ്റ്റംബര്‍ മുതല്‍ 2018 ജൂണ്‍ വരെനടത്തിയ 400 അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് ആംനെസ്റ്റി റിപ്പോര്‍ട്ട് തയാറാക്കിയത്. റോഹിംഗ്യകള്‍ക്കെതിരേ നടന്ന മ്യാന്‍മറിലെ റാഖൈന്‍ പ്രദേശങ്ങളില്‍ നടന്ന ആക്രമണത്തെ വംശഹത്യയെന്നാണ് യു.എന്‍ വിശേഷിപ്പിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  40 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago