ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല
തൃശ്ശൂര്‍ : ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. ശത്രുതാപരമായ നിലപാടാണ് കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത്. കേന്ദ്രം വയനാടിന് വേണ്ടി എന്ത് സഹായം ചെയ്തുവെന്നതാണ് പ്രധാനം. ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പണം ചോദിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, ആ തീരുമാനം തിരിച്ചെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കോൺഗ്രസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദ വിഷയങ്ങളിലും ചെന്നിത്തല പ്രതികരിച്ചു. പി.വി അൻവര്‍ കോൺഗ്രസിലേക്ക് എന്ന വാര്‍ത്തകളെ തള്ളിയ ചെന്നിത്തല, തന്റെ അറിവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.
ചാണ്ടി ഉമ്മനെ നിരുത്സാഹപ്പെടുത്താൻ പാടില്ല. അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ മകനാണ്, വളർന്നു വരുന്ന നേതാവാണ്. അദ്ദേഹത്തോട് സംസാരിച്ചെന്നും, പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട്ടെ എംപി എംകെ രാഘവൻ പാർട്ടിക്ക് മുതൽക്കൂട്ടാണെന്ന് ചെന്നിത്തല വ്യക്തമാക്കി. കണ്ണൂര്‍ പ്രശ്നം പരിഹരിക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം അക്കാര്യത്തിൽ തീരുമാനമുണ്ടാകും. രണ്ട് ജില്ലകൾ തമ്മിലുള്ള പ്രശ്നമായി ഇത് വ്യാഖ്യാനിക്കേണ്ടതില്ലെന്നും. രാമനിലയത്തിൽ വച്ച് എംകെ രാഘവനുമായി സൗഹൃദ സംഭാഷണം നടത്തിയെന്നും ചെന്നിത്തല പറഞ്ഞു.
Ramesh Chennithala has criticized the Centre's decision on Kerala disaster relief, calling it "unfortunate" and accusing the Centre of adopting a hostile stance towards the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."