HOME
DETAILS

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

  
Web Desk
December 15, 2024 | 3:34 AM

Maharashtra Cabinet Expansion Key Portfolios Decided After Prolonged Discussions

മുംബൈ: വാദങ്ങളും അവകാശവാദങ്ങളും നിറഞ്ഞ നീണ്ട 20 ദിവസത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ അധികാരത്തര്‍ക്കത്തില്‍ തീരുമാനമായെന്ന് സൂചന. മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കുമെന്നാണ് വിവരം. നാഗ്പൂരിലെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. വകുപ്പ് വിഭജനത്തിലും ഭിന്നതയൊതുങ്ങി ധാരണയായെന്നാണ് സൂചന. 


തിങ്കളാഴ്ചയാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. വകുപ്പുകളിന്‍മേലും മന്ത്രിസ്ഥാനത്തെ ചൊല്ലിയും മഹായുതി സഖ്യത്തിലെ രൂക്ഷമായ ഭിന്നത കാരണമാണ് മന്ത്രിസഭാ വികസനം നീണ്ടത്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കം കാരണം തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ മന്ത്രിസഭാ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞെങ്കിലും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കം കാരണം സത്യപ്രതിജ്ഞ അനിശ്ചിതമായി നീളുകയായിരുന്നു. 

ആഭ്യന്തരം, റവന്യൂ, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാടിലായിരുന്നു ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. എന്നാല്‍ ആഭ്യന്തരവും റവന്യൂ വകുപ്പും വിട്ടുനല്‍കാനാകില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഡല്‍ഹിയിലും മുംബൈയിലും നിരവധി തവണ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തിലെത്താനായില്ല. ശൈത്യകാല സമ്മേളനത്തിന് മുമ്പായി മന്ത്രിസഭ വികസിപ്പിച്ചില്ലെങ്കില്‍ വലിയ നാണക്കേടാവുമെന്ന ഘട്ടമെത്തിയപ്പോഴാണ് ബി.ജെ.പി കേന്ദ്ര നേതാക്കള്‍ ഇടപെട്ട് ഏകനാഥ് ഷിന്‍ഡെയെ അനുനയിപ്പിച്ചത്.

മൂന്ന് പാര്‍ട്ടികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആഭ്യന്തരം, റവന്യൂ, ജലവിഭവം, ഗ്രാമീണ വികസനം, കൃഷി, സാമൂഹ്യ നീതി, പിന്നോക്ക ക്ഷേമം എന്നീ വകുപ്പുകള്‍ ബി.ജെ.പിക്കും നഗര വികസനം, വ്യവസായം, എക്‌സൈസ്, പൊതുമരാമത്ത്, ജലവിതരണം, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ശിവസേനയ്ക്ക് നല്‍കാനുമാണ് ധാരണ. എന്‍.സി.പിക്ക് ധനകാര്യം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഭവനം, സഹകരണം എന്നീ വകുപ്പുകളും ലഭിച്ചേക്കും. അതേസമയം, ആഭ്യന്തരം, റവന്യൂ വകുപ്പുകളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ശിവസേനയെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

 

After 20 days of intense deliberations, the Maharashtra government is set to expand its cabinet. Key portfolios like Home, Revenue, and Urban Development have been finalized among BJP, Shiv Sena, and NCP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  7 hours ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  8 hours ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  8 hours ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  8 hours ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  8 hours ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  8 hours ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  8 hours ago
No Image

എസ്.ഐ.ആർ ഹിയറിങ്ങിനിടെ അപകടം: ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായി, ദുരന്തത്തിനിടയിലും യുവാവിനെ വിളിച്ചുവരുത്തി അധികൃതർ

National
  •  9 hours ago
No Image

വ്യക്തിയധിഷ്ഠിത-നാസ്തിക ജീവിതവീക്ഷണങ്ങൾ സമൂഹം തള്ളിക്കളയണം; സമസ്ത പ്രമേയം

samastha-centenary
  •  9 hours ago