HOME
DETAILS

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

  
Web Desk
December 15, 2024 | 3:34 AM

Maharashtra Cabinet Expansion Key Portfolios Decided After Prolonged Discussions

മുംബൈ: വാദങ്ങളും അവകാശവാദങ്ങളും നിറഞ്ഞ നീണ്ട 20 ദിവസത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ അധികാരത്തര്‍ക്കത്തില്‍ തീരുമാനമായെന്ന് സൂചന. മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കുമെന്നാണ് വിവരം. നാഗ്പൂരിലെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. വകുപ്പ് വിഭജനത്തിലും ഭിന്നതയൊതുങ്ങി ധാരണയായെന്നാണ് സൂചന. 


തിങ്കളാഴ്ചയാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. വകുപ്പുകളിന്‍മേലും മന്ത്രിസ്ഥാനത്തെ ചൊല്ലിയും മഹായുതി സഖ്യത്തിലെ രൂക്ഷമായ ഭിന്നത കാരണമാണ് മന്ത്രിസഭാ വികസനം നീണ്ടത്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കം കാരണം തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ മന്ത്രിസഭാ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞെങ്കിലും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കം കാരണം സത്യപ്രതിജ്ഞ അനിശ്ചിതമായി നീളുകയായിരുന്നു. 

ആഭ്യന്തരം, റവന്യൂ, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാടിലായിരുന്നു ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. എന്നാല്‍ ആഭ്യന്തരവും റവന്യൂ വകുപ്പും വിട്ടുനല്‍കാനാകില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഡല്‍ഹിയിലും മുംബൈയിലും നിരവധി തവണ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തിലെത്താനായില്ല. ശൈത്യകാല സമ്മേളനത്തിന് മുമ്പായി മന്ത്രിസഭ വികസിപ്പിച്ചില്ലെങ്കില്‍ വലിയ നാണക്കേടാവുമെന്ന ഘട്ടമെത്തിയപ്പോഴാണ് ബി.ജെ.പി കേന്ദ്ര നേതാക്കള്‍ ഇടപെട്ട് ഏകനാഥ് ഷിന്‍ഡെയെ അനുനയിപ്പിച്ചത്.

മൂന്ന് പാര്‍ട്ടികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആഭ്യന്തരം, റവന്യൂ, ജലവിഭവം, ഗ്രാമീണ വികസനം, കൃഷി, സാമൂഹ്യ നീതി, പിന്നോക്ക ക്ഷേമം എന്നീ വകുപ്പുകള്‍ ബി.ജെ.പിക്കും നഗര വികസനം, വ്യവസായം, എക്‌സൈസ്, പൊതുമരാമത്ത്, ജലവിതരണം, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ശിവസേനയ്ക്ക് നല്‍കാനുമാണ് ധാരണ. എന്‍.സി.പിക്ക് ധനകാര്യം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഭവനം, സഹകരണം എന്നീ വകുപ്പുകളും ലഭിച്ചേക്കും. അതേസമയം, ആഭ്യന്തരം, റവന്യൂ വകുപ്പുകളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ശിവസേനയെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

 

After 20 days of intense deliberations, the Maharashtra government is set to expand its cabinet. Key portfolios like Home, Revenue, and Urban Development have been finalized among BJP, Shiv Sena, and NCP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന്റെ വമ്പൻ റെക്കോർഡിനൊപ്പം വൈഭവ്; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  2 days ago
No Image

ഇന്ത്യൻ പ്രവാസികൾക്ക് വമ്പൻ നേട്ടം: ഒമാനി റിയാലിന് 233 രൂപ; നാട്ടിലേക്ക് പണം അയക്കാൻ വൻതിരക്ക്

uae
  •  2 days ago
No Image

രാഹുലിനെതിരെ കടുത്ത തീരുമാനമില്ല; ഉചിതമായ നടപടി ഉചിതമായ സമയത്തെന്ന് കെ.പി.സി.സി പ്രസിഡന്റ്

Kerala
  •  2 days ago
No Image

റായ്പൂരിൽ ഇന്ത്യക്ക് ബാറ്റിംഗ്; രണ്ട്‌ സൂപ്പർതാരങ്ങളെ കളത്തിലിറക്കി പ്രോട്ടിയാസ്

Cricket
  •  2 days ago
No Image

ലൈസൻസില്ലാത്ത സ്ഥാപനം ഫിനാൻഷ്യൽ റെ​ഗുലേറ്ററി ബോഡിയെന്ന പേരിൽ പ്രവർത്തിക്കുന്നു; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വാസുവിന് ജാമ്യമില്ല 

Kerala
  •  2 days ago
No Image

ഇനി മിനിറ്റുകൾക്കുള്ളിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം; ഫോറൻസിക് സാധ്യതകൾ വികസിപ്പിച്ച് ദുബൈ പൊലിസ്

uae
  •  2 days ago
No Image

ബലാത്സംഗ ശ്രമം തടഞ്ഞ് ഹീറോ ഹംസ; സഊദി വിദ്യാർഥിയെ പ്രശംസിച്ച് ബ്രിട്ടനിലെ കോടതിയും പൊലിസും

Saudi-arabia
  •  2 days ago
No Image

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡിയില്‍ വിട്ടു

Kerala
  •  2 days ago
No Image

ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി; വിജയ് ഹസാരെ ട്രോഫിയിൽ കോഹ്‌ലി ഡൽഹിക്കായി കളത്തിൽ ഇറങ്ങും

Cricket
  •  2 days ago

No Image

നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമല്ല: ഉമർ ഖാലിദ് കേസിൽ വാദത്തിനിടെ സിബൽ

National
  •  2 days ago
No Image

പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍, എസ്.ഐ.ആറില്‍ ഒമ്പത്, പത്ത് തീയതികളില്‍ ചര്‍ച്ച 

National
  •  2 days ago
No Image

കോടിയുടെ പി.ജി സീറ്റിൽ പ്രവേശനം നേടുന്നത് 'ദരിദ്രർ'; മെഡിക്കൽ പി.ജി യോഗ്യത നേടിയ ഇ.ഡബ്ല്യു.എസ് വിഭാഗം സ്വകാര്യസ്ഥാപനങ്ങളിൽ കോടികൾ നൽകി പഠിക്കുന്നു

Kerala
  •  2 days ago
No Image

തീവ്രവാദമില്ല; ഭീഷണിക്ക് പിന്നിൽ സീറ്റ് തർക്കം; ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാജയപ്പെട്ട സന്യാസി മുസ്‌ലിങ്ങളെ ഭീകരരാക്കി 

National
  •  2 days ago