HOME
DETAILS

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

  
Web Desk
December 15, 2024 | 3:34 AM

Maharashtra Cabinet Expansion Key Portfolios Decided After Prolonged Discussions

മുംബൈ: വാദങ്ങളും അവകാശവാദങ്ങളും നിറഞ്ഞ നീണ്ട 20 ദിവസത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ അധികാരത്തര്‍ക്കത്തില്‍ തീരുമാനമായെന്ന് സൂചന. മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കുമെന്നാണ് വിവരം. നാഗ്പൂരിലെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. വകുപ്പ് വിഭജനത്തിലും ഭിന്നതയൊതുങ്ങി ധാരണയായെന്നാണ് സൂചന. 


തിങ്കളാഴ്ചയാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. വകുപ്പുകളിന്‍മേലും മന്ത്രിസ്ഥാനത്തെ ചൊല്ലിയും മഹായുതി സഖ്യത്തിലെ രൂക്ഷമായ ഭിന്നത കാരണമാണ് മന്ത്രിസഭാ വികസനം നീണ്ടത്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കം കാരണം തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ മന്ത്രിസഭാ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞെങ്കിലും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കം കാരണം സത്യപ്രതിജ്ഞ അനിശ്ചിതമായി നീളുകയായിരുന്നു. 

ആഭ്യന്തരം, റവന്യൂ, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാടിലായിരുന്നു ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. എന്നാല്‍ ആഭ്യന്തരവും റവന്യൂ വകുപ്പും വിട്ടുനല്‍കാനാകില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഡല്‍ഹിയിലും മുംബൈയിലും നിരവധി തവണ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തിലെത്താനായില്ല. ശൈത്യകാല സമ്മേളനത്തിന് മുമ്പായി മന്ത്രിസഭ വികസിപ്പിച്ചില്ലെങ്കില്‍ വലിയ നാണക്കേടാവുമെന്ന ഘട്ടമെത്തിയപ്പോഴാണ് ബി.ജെ.പി കേന്ദ്ര നേതാക്കള്‍ ഇടപെട്ട് ഏകനാഥ് ഷിന്‍ഡെയെ അനുനയിപ്പിച്ചത്.

മൂന്ന് പാര്‍ട്ടികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആഭ്യന്തരം, റവന്യൂ, ജലവിഭവം, ഗ്രാമീണ വികസനം, കൃഷി, സാമൂഹ്യ നീതി, പിന്നോക്ക ക്ഷേമം എന്നീ വകുപ്പുകള്‍ ബി.ജെ.പിക്കും നഗര വികസനം, വ്യവസായം, എക്‌സൈസ്, പൊതുമരാമത്ത്, ജലവിതരണം, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ശിവസേനയ്ക്ക് നല്‍കാനുമാണ് ധാരണ. എന്‍.സി.പിക്ക് ധനകാര്യം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഭവനം, സഹകരണം എന്നീ വകുപ്പുകളും ലഭിച്ചേക്കും. അതേസമയം, ആഭ്യന്തരം, റവന്യൂ വകുപ്പുകളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ശിവസേനയെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

 

After 20 days of intense deliberations, the Maharashtra government is set to expand its cabinet. Key portfolios like Home, Revenue, and Urban Development have been finalized among BJP, Shiv Sena, and NCP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നട മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരളം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി 

Kerala
  •  15 hours ago
No Image

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഫെബ്രുവരി 1 വരെ കാത്തിരിക്കൂ

auto-mobile
  •  16 hours ago
No Image

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ സ്വദേശീയ ഭക്ഷണവും ഉല്‍പ്പന്നങ്ങളും ഉറപ്പാക്കണമെന്ന് എംപിമാര്‍

bahrain
  •  16 hours ago
No Image

ഷാർജയിൽ പട്ടാപ്പകൽ കാർ മോഷണം: വാഹനത്തിന് പിന്നാലെ പാഞ്ഞ് ഉടമ; ഒടുവിൽ കള്ളന് കിട്ടിയത് എട്ടിന്റെ പണി

uae
  •  16 hours ago
No Image

ബഹ്‌റൈനില്‍ ബാപ്‌കോ എനര്‍ജീസ് ഗോള്ഫ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

bahrain
  •  16 hours ago
No Image

ട്രാക്കിൽ തൊടാതെ പറക്കും ട്രെയിൻ; ഇത്തിഹാദ് റെയിലിന്റെ മാഗ്ലെവ് പരീക്ഷണം വിജയകരം

uae
  •  17 hours ago
No Image

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് റഷ്യന്‍ സംഘം ഒമാനില്‍; റോയല്‍ ഓഫീസ് മന്ത്രി സ്വീകരിച്ചു

oman
  •  17 hours ago
No Image

സഭയിലെ ദൃശ്യങ്ങൾ നൽകില്ലെന്ന് ഷംസീർ; പരസ്യമായി വെല്ലുവിളിക്കുന്നത് ഉചിതമല്ലെന്ന് ഗവർണർ ; സ്പീക്കർക്കെതിരെ രാജ്ഭവൻ

Kerala
  •  17 hours ago
No Image

മാധ്യമ സ്ഥാപനങ്ങള്‍ക്കുളള ലൈസന്‍സിംഗ് അവസാന തീയതി വീണ്ടും ഓര്‍മ്മപ്പെടുത്തി; ഒമാന്‍ മാധ്യമ മന്ത്രാലയം

oman
  •  17 hours ago
No Image

ഉത്തരേന്ത്യന്‍ യുവാക്കള്‍ ജോലി തേടി തമിഴ്‌നാട്ടിലേക്ക് വരുന്നു; ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തട്ടിപ്പെന്ന് തോല്‍ തിരുമാളവന്‍

National
  •  17 hours ago