HOME
DETAILS

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

  
Farzana
December 15 2024 | 03:12 AM

Maharashtra Cabinet Expansion Key Portfolios Decided After Prolonged Discussions

മുംബൈ: വാദങ്ങളും അവകാശവാദങ്ങളും നിറഞ്ഞ നീണ്ട 20 ദിവസത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ അധികാരത്തര്‍ക്കത്തില്‍ തീരുമാനമായെന്ന് സൂചന. മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കുമെന്നാണ് വിവരം. നാഗ്പൂരിലെ നിയമസഭാ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. വകുപ്പ് വിഭജനത്തിലും ഭിന്നതയൊതുങ്ങി ധാരണയായെന്നാണ് സൂചന. 


തിങ്കളാഴ്ചയാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. വകുപ്പുകളിന്‍മേലും മന്ത്രിസ്ഥാനത്തെ ചൊല്ലിയും മഹായുതി സഖ്യത്തിലെ രൂക്ഷമായ ഭിന്നത കാരണമാണ് മന്ത്രിസഭാ വികസനം നീണ്ടത്. മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കം കാരണം തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ മന്ത്രിസഭാ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞെങ്കിലും ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കം കാരണം സത്യപ്രതിജ്ഞ അനിശ്ചിതമായി നീളുകയായിരുന്നു. 

ആഭ്യന്തരം, റവന്യൂ, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാടിലായിരുന്നു ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. എന്നാല്‍ ആഭ്യന്തരവും റവന്യൂ വകുപ്പും വിട്ടുനല്‍കാനാകില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഡല്‍ഹിയിലും മുംബൈയിലും നിരവധി തവണ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തിലെത്താനായില്ല. ശൈത്യകാല സമ്മേളനത്തിന് മുമ്പായി മന്ത്രിസഭ വികസിപ്പിച്ചില്ലെങ്കില്‍ വലിയ നാണക്കേടാവുമെന്ന ഘട്ടമെത്തിയപ്പോഴാണ് ബി.ജെ.പി കേന്ദ്ര നേതാക്കള്‍ ഇടപെട്ട് ഏകനാഥ് ഷിന്‍ഡെയെ അനുനയിപ്പിച്ചത്.

മൂന്ന് പാര്‍ട്ടികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആഭ്യന്തരം, റവന്യൂ, ജലവിഭവം, ഗ്രാമീണ വികസനം, കൃഷി, സാമൂഹ്യ നീതി, പിന്നോക്ക ക്ഷേമം എന്നീ വകുപ്പുകള്‍ ബി.ജെ.പിക്കും നഗര വികസനം, വ്യവസായം, എക്‌സൈസ്, പൊതുമരാമത്ത്, ജലവിതരണം, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ശിവസേനയ്ക്ക് നല്‍കാനുമാണ് ധാരണ. എന്‍.സി.പിക്ക് ധനകാര്യം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഭവനം, സഹകരണം എന്നീ വകുപ്പുകളും ലഭിച്ചേക്കും. അതേസമയം, ആഭ്യന്തരം, റവന്യൂ വകുപ്പുകളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ശിവസേനയെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.

 

After 20 days of intense deliberations, the Maharashtra government is set to expand its cabinet. Key portfolios like Home, Revenue, and Urban Development have been finalized among BJP, Shiv Sena, and NCP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

Saudi-arabia
  •  4 days ago
No Image

ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  4 days ago
No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  4 days ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  4 days ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  4 days ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  4 days ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  4 days ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  4 days ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  4 days ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  4 days ago