HOME
DETAILS

ഹോളോബ്രിക്‌സ് കമ്പനി സ്ഥാപിക്കുന്നയിടത്ത് മതില്‍ കെട്ടാന്‍ ശ്രമം; ആത്മഹത്യാ ഭീഷണിയുമായി ദമ്പതികള്‍

  
backup
April 15, 2017 | 7:44 PM

%e0%b4%b9%e0%b5%8b%e0%b4%b3%e0%b5%8b%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5


കാട്ടാക്കട:  ഹോളോ ബ്രിക്‌സ് കമ്പനി സ്ഥാപിക്കുന്ന സ്ഥലം ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍  മതില്‍കെട്ടി തിരിക്കാനുള്ള വസ്തു ഉടമയുടെ ശ്രമത്തില്‍ പ്രതിഷേധിച്ച്  സമീപവാസികളായ ദമ്പതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ഭര്‍ത്താവ് മരത്തിനു മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ടും ഭാര്യ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചുമാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കട്ടയ്‌ക്കോട് വില്ലുടുംപാറ സ്വദേശി സോമന്‍ (57), ഭാര്യ ലത (45) എന്നിവരാണ് ഇന്നലെ രാവിലെ ഏഴു മണിയോടെ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്.
ഹോളോ ബ്രിക്‌സ് കമ്പനി ആരംഭിക്കാന്‍ പോകുന്ന സ്ഥലത്തിന് ചുറ്റും പൊലിസിന്റെ സംരക്ഷണയില്‍ മതില്‍ കെട്ടാനായിരുന്നു വസ്തു ഉടമയുടെ നീക്കം.  എന്നാല്‍ ഈ പുരയിടത്തിലെ കിണര്‍ വസ്തുവിന്റെ മുന്‍ ഉടമ പൊതു ജനങ്ങള്‍ക്കായി വിട്ടുനല്കിയിട്ടുള്ളതാണെന്നും ഈ കിണറില്‍ നിന്നും വെള്ളമെടുക്കുന്നതിന് പ്രദേശവാസികള്‍ക്ക് വഴി വിട്ടുനല്‍കണമെന്നുമാവശ്യപ്പെട്ട്  പ്രദേശവാസികള്‍  രംഗത്തെത്തി. ഇത് അംഗീകരിക്കാന്‍ വസ്തു ഉടമ തയാറാകാത്തതോടെ  വാക്കേറ്റമായി.  ഇതിനിടയിലാണ് ദമ്പതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാട്ടാക്കട സി.ഐ  അനുരൂപ്, എസ്.ഐ.ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസും ഫയര്‍ ഫോഴ്‌സും ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിന്മാറാന്‍ തയ്യാറായില്ല.
 പ്രതിഷേധം നീണ്ടതോടെ കാട്ടാക്കട അഡിഷണല്‍ തഹസില്‍ദാര്‍ ഷീജാബീഗത്തിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത ഉള്‍പ്പടെയുള്ള ജന പ്രതിനിധികളും കാട്ടാക്കട സി.ഐ അനുരൂപ്, എസ് ഐ ബിജു കുമാര്‍, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.  നാളെ രാവിലെ ഇരു വിഭാഗവുമായി അഡീഷണല്‍ തഹസില്‍ദാര്‍ താലൂക്ക് ഓഫീസില്‍ വച്ച് ചര്‍ച്ച നടത്താനും രേഖകള്‍ പരിശോധിച്ച് തീരുമാനം എടുക്കാമെന്നും ധാരണയായി. തുടര്‍ന്നാണ് ദമ്പതികള്‍ പിന്തിരിഞ്ഞത്.
കമ്പനി തുടങ്ങിയാല്‍  പരിസരത്തു ജലക്ഷാമവും മലിനീകരണവും രൂക്ഷമാകുമെന്നു  കാണിച്ച് പഞ്ചായത്തു സെക്രട്ടറി, ആര്‍.ഡി.ഒ, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ  കമ്പനി തുടങ്ങാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. മനുഷ്യാവകാശ കമ്മിഷനും സമാന ഉത്തരവിറക്കി.  എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്  പരാതിക്കാരെ അവഗണിച്ചു സ്വകാര്യ വ്യക്തിക്ക് കമ്പനി തുടങ്ങുന്നതിന്  അനുവാദം നല്‍കി. തുടര്‍ന്ന് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയിരുന്നു.  പ്രദേശവാസികള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസ് പടിക്കല്‍ കിടപ്പുസമരം വരെ നടത്തി.ഇതിനിടയിലാണ് സ്വകാര്യ കമ്പനി ഉടമ ഹൈക്കോടതി ഉത്തരവുമായി കമ്പനി തുടങ്ങുന്ന സ്ഥലത്ത് മതില്‍ കെട്ടാന്‍ എത്തിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസൽഖൈമയിൽ പരീക്ഷയ്ക്ക് പോകുന്ന വഴി കാർ ട്രക്കുമായി കൂട്ടിയിടിച്ച് 18-കാരന് ദാരുണാന്ത്യം

uae
  •  2 days ago
No Image

വര്‍ക്കലയില്‍ വയോധികര്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍; സഹോദരനും സഹോദരഭാര്യയും ഒരുമിച്ചായിരുന്നു താമസം

Kerala
  •  2 days ago
No Image

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

Kerala
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഓരുങ്ങി സര്‍ക്കാര്‍; കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകളും ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ സൗഹൃദ സൗകര്യങ്ങളും

Kerala
  •  2 days ago
No Image

'ബി.ജെ.പിയെ ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കും' -ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്  മറുപടിയുമായി സി.ജെ.പി വക്താവ്

National
  •  2 days ago
No Image

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

Saudi-arabia
  •  2 days ago
No Image

സഊദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

Saudi-arabia
  •  2 days ago
No Image

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരക്കൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിക്ക് ലൈംഗികാതിക്രമം; കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  2 days ago
No Image

'ചിലര്‍ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും'; വിരമിക്കല്‍ ദിനത്തില്‍ എ ജയതിലകിനെതിരെ വീണ്ടും എന്‍ പ്രശാന്ത്

Kerala
  •  2 days ago