HOME
DETAILS

തെരഞ്ഞെടുപ്പ് ചര്‍ച്ചയുമായി മറുനാട്ടുകാരും

  
backup
March 28, 2019 | 2:11 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81

കണ്ണൂര്‍: രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടില്‍ അമരുമ്പോള്‍ വ്യാപാരത്തിനിടയിലെ ചെറിയ ഇടവേളകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ സജീവമാക്കുകയാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നു കരകൗശല മേളയിലെത്തിയവര്‍.
മോദി സര്‍ക്കാരിന്റെ കാലം കഴിഞ്ഞാല്‍ മാത്രമേ ജനങ്ങള്‍ക്കു നല്ലകാലം വരൂവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലയെന്ന നിലപാടിലാണു കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ആരംഭിച്ച കരകൗശല മേളയിലെ കച്ചവടക്കാരനായ രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ഗുഫ്രാന്‍.  കേരളത്തിലെ സര്‍ക്കാരുകളും മോദി സര്‍ക്കാരും തമ്മിലുള്ള താരതമ്യമാണ് ഇവരുടെ ചര്‍ച്ചകളിലേറെയും. യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവരെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണു ഗുഫ്രാനും സംഘവും നടത്തിയത്. അന്ധവിശ്വാസങ്ങളില്‍ മുഴുകുന്ന ചിലരാണു നാട് ഭരിക്കുന്നതെന്ന ആരോപണവുമുണ്ട്. ജോലിക്കായി അലയുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടു പക്കുവടയും ചായയും ഉണ്ടാക്കി ജീവിക്കാന്‍ പറയുന്ന സര്‍ക്കാരാണു നമ്മുടേത്. കഴിഞ്ഞ 15 വര്‍ഷമായി കേരളത്തില്‍ താനും കൂട്ടുകാരും കച്ചവടം ചെയ്തുവരികയാണ്. ഇവിടെ സമാധാനപരമായ ജീവിതമാണ്.
നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളും വികസനമുരടിപ്പും പുറംലോകം അറിയാതിരിക്കാന്‍ അവിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു പണവും ഭക്ഷണവും നല്‍കുന്നുണ്ടെന്നും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും മോദി സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നും ഗുഫ്രാനു സംശയം.  മേളയിലുള്ളവരില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത രാഷ്ട്രീയനിലപാടാണ്. ഗുഫ്രാന്‍ കനയ്യകുമാറിന്റെയും ഡല്‍ഹി സ്വദേശി മുഹമ്മദ് അംജദ് രാഹുല്‍ഗാന്ധിയുടെയും വലിയ ആരാധകരാണ്. എന്നിരുന്നാലും കേരളത്തിലെ ജീവിതരീതി ഇവര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഇവിടെയുള്ള സമാധാന അന്തരീക്ഷം തുടര്‍ന്നും ഉണ്ടാവണമെന്ന ഗുഫ്രാന്റെ അഭിപ്രായത്തോടു ബീഹാര്‍ സ്വദേശി ലാലും അംജദും മറ്റുള്ളവരും യോജിച്ചു.  നാടുകറങ്ങുന്ന ഇവരുടെ ഇടയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോഴും ഇത്തവണത്തെ സംസ്ഥാനത്തെ ചൂട് അസഹനീയമാണെന്ന അഭിപ്രായവും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  21 days ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  21 days ago
No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  21 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  21 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  21 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  21 days ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  21 days ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  21 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  21 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  21 days ago