HOME
DETAILS

തെരഞ്ഞെടുപ്പ് ചര്‍ച്ചയുമായി മറുനാട്ടുകാരും

  
backup
March 28, 2019 | 2:11 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81

കണ്ണൂര്‍: രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടില്‍ അമരുമ്പോള്‍ വ്യാപാരത്തിനിടയിലെ ചെറിയ ഇടവേളകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ സജീവമാക്കുകയാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നു കരകൗശല മേളയിലെത്തിയവര്‍.
മോദി സര്‍ക്കാരിന്റെ കാലം കഴിഞ്ഞാല്‍ മാത്രമേ ജനങ്ങള്‍ക്കു നല്ലകാലം വരൂവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലയെന്ന നിലപാടിലാണു കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ആരംഭിച്ച കരകൗശല മേളയിലെ കച്ചവടക്കാരനായ രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ഗുഫ്രാന്‍.  കേരളത്തിലെ സര്‍ക്കാരുകളും മോദി സര്‍ക്കാരും തമ്മിലുള്ള താരതമ്യമാണ് ഇവരുടെ ചര്‍ച്ചകളിലേറെയും. യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവരെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണു ഗുഫ്രാനും സംഘവും നടത്തിയത്. അന്ധവിശ്വാസങ്ങളില്‍ മുഴുകുന്ന ചിലരാണു നാട് ഭരിക്കുന്നതെന്ന ആരോപണവുമുണ്ട്. ജോലിക്കായി അലയുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടു പക്കുവടയും ചായയും ഉണ്ടാക്കി ജീവിക്കാന്‍ പറയുന്ന സര്‍ക്കാരാണു നമ്മുടേത്. കഴിഞ്ഞ 15 വര്‍ഷമായി കേരളത്തില്‍ താനും കൂട്ടുകാരും കച്ചവടം ചെയ്തുവരികയാണ്. ഇവിടെ സമാധാനപരമായ ജീവിതമാണ്.
നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളും വികസനമുരടിപ്പും പുറംലോകം അറിയാതിരിക്കാന്‍ അവിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു പണവും ഭക്ഷണവും നല്‍കുന്നുണ്ടെന്നും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും മോദി സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നും ഗുഫ്രാനു സംശയം.  മേളയിലുള്ളവരില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത രാഷ്ട്രീയനിലപാടാണ്. ഗുഫ്രാന്‍ കനയ്യകുമാറിന്റെയും ഡല്‍ഹി സ്വദേശി മുഹമ്മദ് അംജദ് രാഹുല്‍ഗാന്ധിയുടെയും വലിയ ആരാധകരാണ്. എന്നിരുന്നാലും കേരളത്തിലെ ജീവിതരീതി ഇവര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഇവിടെയുള്ള സമാധാന അന്തരീക്ഷം തുടര്‍ന്നും ഉണ്ടാവണമെന്ന ഗുഫ്രാന്റെ അഭിപ്രായത്തോടു ബീഹാര്‍ സ്വദേശി ലാലും അംജദും മറ്റുള്ളവരും യോജിച്ചു.  നാടുകറങ്ങുന്ന ഇവരുടെ ഇടയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോഴും ഇത്തവണത്തെ സംസ്ഥാനത്തെ ചൂട് അസഹനീയമാണെന്ന അഭിപ്രായവും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  7 days ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  7 days ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  7 days ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  7 days ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  7 days ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  7 days ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  7 days ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  7 days ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  7 days ago