HOME
DETAILS

തെരഞ്ഞെടുപ്പ് ചര്‍ച്ചയുമായി മറുനാട്ടുകാരും

  
backup
March 28, 2019 | 2:11 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81

കണ്ണൂര്‍: രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടില്‍ അമരുമ്പോള്‍ വ്യാപാരത്തിനിടയിലെ ചെറിയ ഇടവേളകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ സജീവമാക്കുകയാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നു കരകൗശല മേളയിലെത്തിയവര്‍.
മോദി സര്‍ക്കാരിന്റെ കാലം കഴിഞ്ഞാല്‍ മാത്രമേ ജനങ്ങള്‍ക്കു നല്ലകാലം വരൂവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലയെന്ന നിലപാടിലാണു കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ആരംഭിച്ച കരകൗശല മേളയിലെ കച്ചവടക്കാരനായ രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ഗുഫ്രാന്‍.  കേരളത്തിലെ സര്‍ക്കാരുകളും മോദി സര്‍ക്കാരും തമ്മിലുള്ള താരതമ്യമാണ് ഇവരുടെ ചര്‍ച്ചകളിലേറെയും. യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവരെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണു ഗുഫ്രാനും സംഘവും നടത്തിയത്. അന്ധവിശ്വാസങ്ങളില്‍ മുഴുകുന്ന ചിലരാണു നാട് ഭരിക്കുന്നതെന്ന ആരോപണവുമുണ്ട്. ജോലിക്കായി അലയുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടു പക്കുവടയും ചായയും ഉണ്ടാക്കി ജീവിക്കാന്‍ പറയുന്ന സര്‍ക്കാരാണു നമ്മുടേത്. കഴിഞ്ഞ 15 വര്‍ഷമായി കേരളത്തില്‍ താനും കൂട്ടുകാരും കച്ചവടം ചെയ്തുവരികയാണ്. ഇവിടെ സമാധാനപരമായ ജീവിതമാണ്.
നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളും വികസനമുരടിപ്പും പുറംലോകം അറിയാതിരിക്കാന്‍ അവിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു പണവും ഭക്ഷണവും നല്‍കുന്നുണ്ടെന്നും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും മോദി സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നും ഗുഫ്രാനു സംശയം.  മേളയിലുള്ളവരില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത രാഷ്ട്രീയനിലപാടാണ്. ഗുഫ്രാന്‍ കനയ്യകുമാറിന്റെയും ഡല്‍ഹി സ്വദേശി മുഹമ്മദ് അംജദ് രാഹുല്‍ഗാന്ധിയുടെയും വലിയ ആരാധകരാണ്. എന്നിരുന്നാലും കേരളത്തിലെ ജീവിതരീതി ഇവര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഇവിടെയുള്ള സമാധാന അന്തരീക്ഷം തുടര്‍ന്നും ഉണ്ടാവണമെന്ന ഗുഫ്രാന്റെ അഭിപ്രായത്തോടു ബീഹാര്‍ സ്വദേശി ലാലും അംജദും മറ്റുള്ളവരും യോജിച്ചു.  നാടുകറങ്ങുന്ന ഇവരുടെ ഇടയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോഴും ഇത്തവണത്തെ സംസ്ഥാനത്തെ ചൂട് അസഹനീയമാണെന്ന അഭിപ്രായവും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?'; രാഹുലിനെതിരായ പരാതിയില്‍ അതിജീവിതയെ അപമാനിച്ച് ശ്രീലേഖ

Kerala
  •  7 days ago
No Image

ദേശീയ ദിനാഘോഷം: സ്റ്റണ്ട്, സ്പ്രേ, ഓവർക്രൗഡിംഗ്, അനധികൃത മോഡിഫിക്കേഷൻ എന്നിവ പാടില്ല; റാസ് അൽ ഖൈമയിൽ കർശന സുരക്ഷാ പരിശോധന

uae
  •  7 days ago
No Image

സീബ്രാ ലൈനിൽ പേടിപ്പിച്ചാൽ ലൈസൻസ് പോകും: കാൽനടക്കാർക്ക് പ്രഥമാവകാശം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala
  •  7 days ago
No Image

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം മരിച്ചു; വെടിയുതിര്‍ത്തയാള്‍ അഫ്ഗാനില്‍ യു.എസിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍

National
  •  7 days ago
No Image

'വണ്ടർകിഡ്' കാബ്രാളിൻ്റെ ഗോൾഡൻ ടച്ചിൽ ചരിത്രം കുറിച്ച് പോർച്ചുഗൽ; ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം പറങ്കിപ്പടക്ക്

Football
  •  7 days ago
No Image

14-കാരിയോട് ലൈംഗികാതിക്രമം, പ്രതിക്ക് 4 വർഷം കഠിനതടവ്

crime
  •  7 days ago
No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  7 days ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  7 days ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  7 days ago
No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  7 days ago