HOME
DETAILS

തെരഞ്ഞെടുപ്പ് ചര്‍ച്ചയുമായി മറുനാട്ടുകാരും

  
backup
March 28, 2019 | 2:11 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81

കണ്ണൂര്‍: രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടില്‍ അമരുമ്പോള്‍ വ്യാപാരത്തിനിടയിലെ ചെറിയ ഇടവേളകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ സജീവമാക്കുകയാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നു കരകൗശല മേളയിലെത്തിയവര്‍.
മോദി സര്‍ക്കാരിന്റെ കാലം കഴിഞ്ഞാല്‍ മാത്രമേ ജനങ്ങള്‍ക്കു നല്ലകാലം വരൂവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലയെന്ന നിലപാടിലാണു കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ ആരംഭിച്ച കരകൗശല മേളയിലെ കച്ചവടക്കാരനായ രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ഗുഫ്രാന്‍.  കേരളത്തിലെ സര്‍ക്കാരുകളും മോദി സര്‍ക്കാരും തമ്മിലുള്ള താരതമ്യമാണ് ഇവരുടെ ചര്‍ച്ചകളിലേറെയും. യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവരെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണു ഗുഫ്രാനും സംഘവും നടത്തിയത്. അന്ധവിശ്വാസങ്ങളില്‍ മുഴുകുന്ന ചിലരാണു നാട് ഭരിക്കുന്നതെന്ന ആരോപണവുമുണ്ട്. ജോലിക്കായി അലയുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോടു പക്കുവടയും ചായയും ഉണ്ടാക്കി ജീവിക്കാന്‍ പറയുന്ന സര്‍ക്കാരാണു നമ്മുടേത്. കഴിഞ്ഞ 15 വര്‍ഷമായി കേരളത്തില്‍ താനും കൂട്ടുകാരും കച്ചവടം ചെയ്തുവരികയാണ്. ഇവിടെ സമാധാനപരമായ ജീവിതമാണ്.
നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങളും വികസനമുരടിപ്പും പുറംലോകം അറിയാതിരിക്കാന്‍ അവിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു പണവും ഭക്ഷണവും നല്‍കുന്നുണ്ടെന്നും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും മോദി സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നും ഗുഫ്രാനു സംശയം.  മേളയിലുള്ളവരില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത രാഷ്ട്രീയനിലപാടാണ്. ഗുഫ്രാന്‍ കനയ്യകുമാറിന്റെയും ഡല്‍ഹി സ്വദേശി മുഹമ്മദ് അംജദ് രാഹുല്‍ഗാന്ധിയുടെയും വലിയ ആരാധകരാണ്. എന്നിരുന്നാലും കേരളത്തിലെ ജീവിതരീതി ഇവര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഇവിടെയുള്ള സമാധാന അന്തരീക്ഷം തുടര്‍ന്നും ഉണ്ടാവണമെന്ന ഗുഫ്രാന്റെ അഭിപ്രായത്തോടു ബീഹാര്‍ സ്വദേശി ലാലും അംജദും മറ്റുള്ളവരും യോജിച്ചു.  നാടുകറങ്ങുന്ന ഇവരുടെ ഇടയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോഴും ഇത്തവണത്തെ സംസ്ഥാനത്തെ ചൂട് അസഹനീയമാണെന്ന അഭിപ്രായവും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  8 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  8 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  8 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  8 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  8 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  8 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  8 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  8 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  8 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  8 days ago