HOME
DETAILS

പ്ലാസ്മ തെറാപ്പിയിലൂടെ കേരളത്തില്‍ ആദ്യ കൊവിഡ് മുക്തി മലപ്പുറത്ത്: വിനീതിലൂടെ ജീവിതത്തിലേക്ക് സൈനുദ്ദീന്‍ ബാഖവി

  
Web Desk
June 27 2020 | 05:06 AM

plasma-therapy-success-in-malappuram-2020

മഞ്ചേരി: മഹാമാരിക്കാലത്തും നിലയ്ക്കാത്ത പരസ്പരാശ്രയത്വത്തിന്റെ കൈത്തലം നീട്ടി വിനീത്. ഒടുവില്‍ സ്‌നേഹക്കരുതലിന്റെ ഫലം വന്നപ്പോള്‍ വിനീത് ജീവിതത്തില്‍ ആദ്യമായി നിറഞ്ഞുചിരിച്ചു, മനസ്സറിഞ്ഞ്. ആ വാര്‍ത്ത കേട്ടപ്പോള്‍ അത്രമേല്‍ സന്തോഷം വന്നുചേര്‍ന്നെന്നു വിനീത് പറയുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗിയില്‍ നടത്തിയ പ്ലാസ്മ തെറാപ്പി ചികിത്സ ആദ്യമായി വിജയം കണ്ടപ്പോള്‍ എടപ്പാള്‍ കോലൊളുമ്പ് കല്ലൂര്‍ വീട്ടില്‍ വിനീത് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

തന്റെ പ്ലാസ്മ കൊണ്ട് മറ്റൊരാള്‍ ജീവിതം തിരിച്ചുപിടിക്കുമ്പോള്‍ ആരാണ് സന്തോഷിക്കാതിരിക്കുക-വിനീത് ചോദിക്കുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃത്താലയിലെ പടിഞ്ഞാറങ്ങാടി ഒതളൂര്‍ സൈനുദ്ദീന്‍ ബാഖവി(50)ക്കാണ് പ്ലാസ്മ നല്‍കിയത്. ചികിത്സ സമ്പൂര്‍ണ വിജയം കാണുകയും സൈനുദ്ദീന്‍ ബാഖവി ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു മടങ്ങുകയും ചെയ്തു.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായി വിജയിച്ചത് മഞ്ചേരിയിലാണ്. അതാകട്ടെ, മലപ്പുറത്തിന്റെ പാരമ്പര്യം അരക്കിട്ടുറപ്പിക്കുന്ന മതസൗഹാര്‍ദത്തിന്റെ ആവര്‍ത്തനവുമായി. മസ്‌ക്കറ്റില്‍നിന്ന് കഴിഞ്ഞ ആറിനു നാട്ടിലെത്തിയ സൈനുദ്ദീന്‍ ബാഖവിക്ക് 13 നാണു രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ചതിനാല്‍ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. അത്യാസന്ന നിലയിലായതോടെ പ്ലാസ്മ തെറാപ്പിയല്ലാതെ മറ്റു മാര്‍ഗമില്ലെന്നായി.

ചികിത്സയ്ക്ക് സമാന രക്തഗ്രൂപ്പിലുള്ള കൊവിഡ് ഭേദമായവരുടെ രക്തമാണു വേണ്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് രോഗം ഭേദമായവരുടെ പട്ടിക പരിശോധിച്ച് വിനീതിനെ കണ്ടെത്തുകയായിരുന്നു. നേരത്തെ, ചെന്നൈയില്‍ നിന്ന് വന്ന വിനീതിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായി നിരീക്ഷണത്തില്‍ കഴിയവെയാണ് മലപ്പുറം നോഡല്‍ ഓഫിസര്‍ ഡോ.ഷിനാസ് ബാബുവിന്റെ വിളി വിനീതിനെ തേടിയെത്തിയത്.
പൂര്‍ണമനസോടെ ഉടന്‍ തന്നെ വിനീത് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് തിരിച്ചു.
ഇന്നലെ പൂര്‍ണ ആരോഗ്യവാനായി സൈനുദ്ദീന്‍ ബാഖവി ആശുപത്രി വിട്ടപ്പോള്‍ കുടുംബം വിനീതിനെ ചേര്‍ത്തുപിടിച്ച് നന്ദി പറഞ്ഞു. വിനീതിന്റെ കൈപിടിച്ച് പ്രാര്‍ഥനയെന്നും കൂടെയുണ്ടാകുമെന്ന് ബാഖവിയുടെ ഉറപ്പും. എല്ലാം കണ്ടും കേട്ടും നിന്ന ശേഷം വിനീതിന്റെ ചോദ്യം 'ഇത് അത്ര വലിയ കാര്യമാണോ, ഞാന്‍ കുറച്ചു രക്തമല്ലേ കൊടുത്തുള്ളൂ'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  28 minutes ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  an hour ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  2 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  2 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  2 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  3 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  3 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  3 hours ago