HOME
DETAILS

നിരൂപണ പ്രതിഭ

  
backup
July 17, 2018 | 6:57 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%82%e0%b4%aa%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad

മേനാചേരി പുത്തന്‍പള്ളിയില്‍ പോള്‍ എം.പി പോള്‍ എന്നപേരില്‍ മലയാള സാഹിത്യരംഗത്ത് നിറഞ്ഞു നിന്നിരുന്ന പ്രതിഭയായിരുന്നു. മലയാള ഗദ്യകാരന്‍, വിമര്‍ശകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശോഭിച്ച അദ്ദേഹം മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ കൂടിയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ എം.പി പോളിനെക്കുറിച്ച് 'എം.പി പോള്‍' എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്.

ഗദ്യശൈലിയിലെ സവിശേഷത

പ്രൗഢവും പ്രസന്നവുമായ മലയാള ഗദ്യശൈലി കൈരളിക്കു സമ്മാനിച്ച ഇദ്ദേഹം, നിരൂപണ സാഹിത്യത്തില്‍ ആധുനിക മാനദണ്ഡങ്ങളും വീക്ഷണങ്ങളും പ്രയോഗിച്ചുള്ള ഒരു വിമര്‍ശന സരണിയാണ് സ്വീകരിച്ചത്.
മലയാള സാഹിത്യ വിമര്‍ശനത്തിന് ആധുനിക പരിപ്രേക്ഷ്യം നല്‍കിയ അദ്ദേഹത്തിന് വിശ്വസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്നു. പാശ്ചാത്യ സാഹിത്യ വിമര്‍ശന ശൈലികള്‍ മലയാളത്തിലേക്കു പറിച്ചുനട്ടു. പ്രൗഢവും സരസവുമായ ഗദ്യശൈലിക്കുടമയായിരുന്നു പോള്‍. ഇംഗ്ലിഷ് അധ്യാപകനായിരുന്ന അദ്ദേഹം ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു രൂപം നല്‍കാന്‍ ശ്രമിച്ചിരുന്നു.
പാശ്ചാത്യ സാഹിത്യകൃതികളുടെ പാശ്ചാത്തലത്തില്‍ പോള്‍ രചിച്ച ഗ്രന്ഥങ്ങളാണ് നോവല്‍ സാഹിത്യവും ചെറുകഥാ പ്രസ്ഥാനവും. ഗദ്യസാഹിത്യത്തിലെ നൂതന പ്രസ്ഥാനങ്ങളായ നോവലിനെയും ചെറുകഥയെയും പറ്റി ആദ്യമായുണ്ടായ ലക്ഷണമൊത്ത ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. ഗദ്യഗതി, സാഹിത്യ വിചാരം, സൗന്ദര്യനിരീക്ഷണം, കാവ്യദര്‍ശനം തുടങ്ങിയ കൃതികളും പോളിന്റെതായി ഇറങ്ങിയിട്ടുണ്ട്. പോള്‍ ഈ രണ്ടു ഗ്രന്ഥങ്ങളും രചിക്കുന്ന വേളയില്‍ ചെറുകഥയും നോവലും കൗമാരത്തിലെത്തിയിട്ടേയുണ്ടായിരുന്നുള്ളു.

ആദ്യകാലജീവിതം

മലയാളത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച എം.പി. പോള്‍, 1904 മെയ് ഒന്നിന് എറണാകുളം ജില്ലയിലെ പുത്തന്‍ പള്ളിയിലാണ് ജനിച്ചത്. പ്രാഥമിക പഠനത്തിനു ശേഷം തൃശ്ശിനാപള്ളി സെന്റ് ജോസഫ്‌സ് കോളേജില്‍ ചരിത്രത്തില്‍ ബിരുദം നേടി. 1926 മുതല്‍ രണ്ടു വര്‍ഷം ഇതേ കോളേജില്‍ അധ്യാപകനായി.
1929 ല്‍ ഇംഗ്ലിഷില്‍ എം.എ ബിരുദമെടുത്തു.1934ല്‍ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക് മാന്‍സ് കോളേജില്‍ ചേര്‍ന്നെങ്കിലും അഭിപ്രായഭിന്നത കാരണം പിരിഞ്ഞു പോന്നു. അവിടെ ഒരു ട്യൂട്ടോറിയല്‍ കോളേജ് സ്ഥാപിച്ചു.'എം.പി. പോള്‍സ് ട്യൂട്ടോറിയല്‍ കോളജ് ശ്രദ്ധനേടിയ സമാന്തര വിദ്യാഭ്യാസ സംരംഭമായിരുന്നു. 1947 വരെ ട്യൂട്ടോറിയല്‍ കോളേജുമായി കഴിഞ്ഞ പോള്‍ തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു.


സമാന്തര വിദ്യാഭ്യാസ സംരംഭം

അര്‍ഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം രൂപീകരിക്കുന്നതിനു മുന്‍കൈയെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. തിരുച്ചിറപ്പള്ളി കോളേജിലാണ് ആദ്യം ജോലി ചെയ്തത്. അന്ന് ഐ.സി.എസ്. പരീക്ഷയില്‍ ഒന്‍പതാമത്തെ റാങ്ക് ലഭിച്ചിരുന്നു, ആദ്യത്തെ ആറു പേര്‍ക്കു മാത്രമേ ജോലി ലഭിച്ചുള്ളു. അദ്ദേഹം തൃശൂരിലെത്തി സെന്റ് തോമസ് കോളജ്, തൃശൂര്‍, എസ്.ബി. കോളജ്, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകനായും സേവനമനുഷ്ഠിച്ചു. കേരള സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപകാധ്യാപകനായി.

അന്ത്യവിശ്രമം തെമ്മാടിക്കുഴിയില്‍

പള്ളിയേയും പട്ടക്കാരേയും വിമര്‍ശിച്ചുവെന്ന പേരില്‍ പോള്‍ കോളേജില്‍ നോട്ടപ്പുള്ളിയായി. അദ്ദേഹത്തെ കോളേജില്‍ നിന്ന് പുറത്താക്കി. കള്ളപ്രചാരണങ്ങള്‍ അഴിച്ചു വിട്ട് സാമുദായിക ഭ്രഷ്ട് വരെ ആവശ്യപ്പെട്ടു. ഈ വിരോധം മരണശേഷവും തുടര്‍ന്നു. ജീവിതകാലം മുഴുവന്‍ സഭയുടെ എതിര്‍പ്പു നേരിടേണ്ടിവന്നു. 1952 ജൂലൈ 12 ന് തിരുവനന്തപുരത്ത് അന്തരിച്ച ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ ക്രിസ്തീയ വൈദികര്‍ ആരും പങ്കെടുത്തില്ല. സഭാ വിരോധികള്‍ക്കു നീക്കിവച്ച തെമ്മാടിക്കുഴിയില്‍ പോളിനെ സംസ്‌കരിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  3 days ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  3 days ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  3 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  3 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  3 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  3 days ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ജീവികള്‍;  ജെറ്റ് വിമാനത്തെപ്പോലും തോല്‍പ്പിക്കുന്ന ശബ്ദം..! ഹൗളര്‍ മങ്കി മുതല്‍ സ്‌പേം വെയ്ല്‍ വരെ

Kerala
  •  3 days ago
No Image

അതിവേ​ഗ റെയിൽപാത വരും; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ

Kerala
  •  3 days ago
No Image

'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ്പി'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് നടപടി നേരിട്ട സി.പി.ഒയുടെ 'മരണമൊഴി' ഫെയ്‌സ്ബുക്കിൽ

Kerala
  •  3 days ago