HOME
DETAILS

കരുതലിന്റെ കരംനീട്ടിയവര്‍ ക്വാറന്റൈനിലാണ്: രക്ഷകരെ കാത്ത് ദുരന്തമുഖം

  
backup
August 09 2020 | 05:08 AM

karipur-airport-story-abouut-kondoty-nativers-new-latest-2020
മഞ്ചേരി: വിമാന ദുരന്തമുണ്ടായ കരിപ്പൂരില്‍ രക്ഷാദൗത്യത്തിന് കുതിച്ചെത്തിയ കാവല്‍ഭടന്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതോടെ നാട് ഒന്നടങ്കം പ്രാര്‍ഥനയില്‍. വിമാനാപകടം മാത്രമല്ല, പ്രളയമുഖത്തും റോഡില്‍ ചിതറുന്ന ജീവനുകള്‍ക്കും കാരുണ്യപ്രവര്‍ത്തിക്കുള്ള നാണയത്തുട്ടുകള്‍ ശേഖരിക്കാനും മുന്നില്‍ നില്‍ക്കാറുള്ളത് ഈ മനുഷ്യരാണ്. 
 
അവര്‍ നാടിനു വേണ്ടി നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകുന്നതോടെ പ്രതിസന്ധിഘട്ടങ്ങളില്‍ ഓടിയെത്താന്‍ ആളുണ്ടാവുമെന്ന പ്രതീക്ഷയാണ് ഇല്ലാതാവുന്നത്. ഊരും പേരും ജാതിയും മതവും തിരക്കാതെ ജീവനുവേണ്ടി നിലവിളിച്ചവരെയും കൊണ്ട് ഓടിയവര്‍ക്ക് കൊവിഡിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്. ലോകം ഒന്നടങ്കം അകലംപാലിച്ച മഹാമാരിക്കു മുന്നില്‍ മലപ്പുറത്തുകാര്‍ 200 ജീവനുകളെ ചേര്‍ത്തുപിടിച്ചപ്പോള്‍ ഒരുവേള വൈറസ് പോലും തോറ്റുപോയി.
 
സമൂഹവ്യാപന ഭീതിയുടെ സാഹചര്യത്തില്‍നിന്ന് സാമൂഹിക അകലം പാലിച്ച് കരുതലോടെ നീങ്ങിയ കൊണ്ടോട്ടിക്കാര്‍ കരുതലിന്റെ കരംനീട്ടിയതിന്റെ പേരിലാണ് ക്വാറന്റൈനില്‍ പോയത്. ലോകത്തു തന്നെ ഇത്ര അഭിമാനത്തോടുകൂടെ ക്വാറന്റൈനില്‍ പ്രവേശിച്ചത് മലപ്പുറത്തുകാര്‍ മാത്രമായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍, ട്രോമാകെയര്‍, വിഖായ, വൈറ്റ് ഗാര്‍ഡ്, സിവില്‍ഡിഫന്‍സ്, ഇ.ആര്‍.എഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എല്ലാവരും മനസറിഞ്ഞ് കാരുണ്യം ചൊരിയുന്നവരാണ്.
 
കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ മുടങ്ങാത്ത സേവനം കാഴ്ചവച്ചവര്‍. ദുരന്തവാര്‍ഷികമെന്നോണം വീണ്ടും പ്രകൃതിയുടെ വികൃതികള്‍ തേടിയെത്തുമ്പോള്‍ രക്ഷകവേഷമണിഞ്ഞ് കാത്തിരിക്കുകയായിരുന്നവര്‍. ഇതിനിടയിലാണ് അപ്രതീക്ഷിതമായ ആകാശദുരന്തവും ഒട്ടും ആഗ്രഹിക്കാത്ത വിശ്രമവും.പ്രകൃതിദുരന്തത്തെ നേരിടാന്‍ രൂപീകരിച്ച ദുരന്തനിവാരണ സേനയിലെ അംഗങ്ങളില്‍ പലരും കരിപ്പൂരിന്റെ ദുരന്തമുഖത്ത് സജീവമായിരുന്നു. 
 
ഇവരെല്ലാം ക്വാറന്റൈനിലാണ്. ഇനി നാടിന് കാവലിരിക്കാന്‍ ഇവര്‍ തിരിച്ചുവരണം. കരിപ്പൂരിലെന്ന പോലെ കവളപ്പാറ ഉള്‍പ്പടെയുള്ള ഉരുള്‍പൊട്ടല്‍ മേഖലയിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതിന് മുന്‍പ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ നാട്ടുകാരായിരുന്നു. 
അവര്‍ ഇനി നമുക്ക് വേണ്ടിയുള്ള വിശ്രമത്തിലാണ്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയും ആരോഗ്യവകുപ്പിനെ അറിയ്ക്കുകയും ചെയ്തത് മാതൃകയാക്കേണ്ട മറ്റൊരു ജാഗ്രതയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി

Kerala
  •  21 hours ago
No Image

വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട

National
  •  21 hours ago
No Image

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

International
  •  a day ago
No Image

പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡി​ഗോ

bahrain
  •  a day ago
No Image

ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

Kerala
  •  a day ago
No Image

പഹല്‍ഗാമില്‍ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ ധീരതയെ സ്മരിച്ച് ദൃക്‌സാക്ഷികള്‍

latest
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്‍

National
  •  a day ago
No Image

അൽ നഖീലിൽ നിന്ന് സൗത്ത് അൽ ധൈതിലേക്ക് ബസ് സർവിസ് ആരംഭിച്ച് റാസ് അൽ ഖൈമ

uae
  •  a day ago
No Image

ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍ ; ഹൈക്കമ്മീഷണറെ വിളിച്ചു വരുത്താന്‍ ഇന്ത്യ, ഇസ്‌ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടിയേക്കും | Pahalgam Terror Attack  

National
  •  a day ago