HOME
DETAILS

കരുതലിന്റെ കരംനീട്ടിയവര്‍ ക്വാറന്റൈനിലാണ്: രക്ഷകരെ കാത്ത് ദുരന്തമുഖം

  
Web Desk
August 09 2020 | 05:08 AM

karipur-airport-story-abouut-kondoty-nativers-new-latest-2020
മഞ്ചേരി: വിമാന ദുരന്തമുണ്ടായ കരിപ്പൂരില്‍ രക്ഷാദൗത്യത്തിന് കുതിച്ചെത്തിയ കാവല്‍ഭടന്‍മാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതോടെ നാട് ഒന്നടങ്കം പ്രാര്‍ഥനയില്‍. വിമാനാപകടം മാത്രമല്ല, പ്രളയമുഖത്തും റോഡില്‍ ചിതറുന്ന ജീവനുകള്‍ക്കും കാരുണ്യപ്രവര്‍ത്തിക്കുള്ള നാണയത്തുട്ടുകള്‍ ശേഖരിക്കാനും മുന്നില്‍ നില്‍ക്കാറുള്ളത് ഈ മനുഷ്യരാണ്. 
 
അവര്‍ നാടിനു വേണ്ടി നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകുന്നതോടെ പ്രതിസന്ധിഘട്ടങ്ങളില്‍ ഓടിയെത്താന്‍ ആളുണ്ടാവുമെന്ന പ്രതീക്ഷയാണ് ഇല്ലാതാവുന്നത്. ഊരും പേരും ജാതിയും മതവും തിരക്കാതെ ജീവനുവേണ്ടി നിലവിളിച്ചവരെയും കൊണ്ട് ഓടിയവര്‍ക്ക് കൊവിഡിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്. ലോകം ഒന്നടങ്കം അകലംപാലിച്ച മഹാമാരിക്കു മുന്നില്‍ മലപ്പുറത്തുകാര്‍ 200 ജീവനുകളെ ചേര്‍ത്തുപിടിച്ചപ്പോള്‍ ഒരുവേള വൈറസ് പോലും തോറ്റുപോയി.
 
സമൂഹവ്യാപന ഭീതിയുടെ സാഹചര്യത്തില്‍നിന്ന് സാമൂഹിക അകലം പാലിച്ച് കരുതലോടെ നീങ്ങിയ കൊണ്ടോട്ടിക്കാര്‍ കരുതലിന്റെ കരംനീട്ടിയതിന്റെ പേരിലാണ് ക്വാറന്റൈനില്‍ പോയത്. ലോകത്തു തന്നെ ഇത്ര അഭിമാനത്തോടുകൂടെ ക്വാറന്റൈനില്‍ പ്രവേശിച്ചത് മലപ്പുറത്തുകാര്‍ മാത്രമായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍, ട്രോമാകെയര്‍, വിഖായ, വൈറ്റ് ഗാര്‍ഡ്, സിവില്‍ഡിഫന്‍സ്, ഇ.ആര്‍.എഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എല്ലാവരും മനസറിഞ്ഞ് കാരുണ്യം ചൊരിയുന്നവരാണ്.
 
കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ മുടങ്ങാത്ത സേവനം കാഴ്ചവച്ചവര്‍. ദുരന്തവാര്‍ഷികമെന്നോണം വീണ്ടും പ്രകൃതിയുടെ വികൃതികള്‍ തേടിയെത്തുമ്പോള്‍ രക്ഷകവേഷമണിഞ്ഞ് കാത്തിരിക്കുകയായിരുന്നവര്‍. ഇതിനിടയിലാണ് അപ്രതീക്ഷിതമായ ആകാശദുരന്തവും ഒട്ടും ആഗ്രഹിക്കാത്ത വിശ്രമവും.പ്രകൃതിദുരന്തത്തെ നേരിടാന്‍ രൂപീകരിച്ച ദുരന്തനിവാരണ സേനയിലെ അംഗങ്ങളില്‍ പലരും കരിപ്പൂരിന്റെ ദുരന്തമുഖത്ത് സജീവമായിരുന്നു. 
 
ഇവരെല്ലാം ക്വാറന്റൈനിലാണ്. ഇനി നാടിന് കാവലിരിക്കാന്‍ ഇവര്‍ തിരിച്ചുവരണം. കരിപ്പൂരിലെന്ന പോലെ കവളപ്പാറ ഉള്‍പ്പടെയുള്ള ഉരുള്‍പൊട്ടല്‍ മേഖലയിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതിന് മുന്‍പ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ നാട്ടുകാരായിരുന്നു. 
അവര്‍ ഇനി നമുക്ക് വേണ്ടിയുള്ള വിശ്രമത്തിലാണ്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയും ആരോഗ്യവകുപ്പിനെ അറിയ്ക്കുകയും ചെയ്തത് മാതൃകയാക്കേണ്ട മറ്റൊരു ജാഗ്രതയാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  37 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago