HOME
DETAILS

ഇമ്രാന്റെ മോദി അനുകൂല പ്രസ്താവനക്കു പിന്നില്‍ കോണ്‍ഗ്രസെന്ന് നിര്‍മലാ സീതാരാമന്‍

  
backup
April 17 2019 | 22:04 PM

%e0%b4%87%e0%b4%ae%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b5%82%e0%b4%b2-%e0%b4%aa%e0%b5%8d

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്ത്. നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നു പുറത്താക്കാനായി ചില കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനില്‍ പോയി സഹായം തേടിയിട്ടുണ്ടെന്നും നിര്‍മല ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


എന്തുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഇമ്രാന്‍ നടത്തിയതെന്ന് എനിക്ക് അറിയില്ല. കോണ്‍ഗ്രസിന്റെ ചില പ്രധാന നേതാക്കള്‍ മോദിയെ പുറത്താക്കാന്‍ പാകിസ്താന്റെ സഹായം തേടിയിട്ടുണ്ട്. മോദിയെ പുറത്താക്കാന്‍ ഞങ്ങളെ സഹായിക്കൂവെന്ന് അവര്‍ പാകിസ്താനിലെത്തി അഭ്യര്‍ഥിക്കുകയായിരുന്നു. ഇതുതീര്‍ത്തും എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ബി.ജെ.പിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ അല്ല. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പാകിസ്താന്റെ സഹായം അഭ്യര്‍ഥിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ ഉണ്ട്. അവരുടെ ആ ശ്രമങ്ങളുടെ ഭാഗം തന്നെയാണോ ഇമ്രാന്‍ ഖാന്റെ പ്രസ്താവനയെന്നാണ് എന്റെ ആശങ്ക- നിര്‍മല പറഞ്ഞു.


കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ തീവ്രവലതുപക്ഷ കക്ഷികളുടെ ആരോപണം ഭയന്ന് കശ്മിര്‍ വിഷയത്തില്‍ അനുകൂല നീക്കത്തിനു മടിക്കുമെന്നും എന്നാല്‍ നരേന്ദ്ര മോദി ജയിക്കുകയാണെങ്കില്‍ അങ്ങനെയാവില്ലെന്നും മോദിയുടെ വരവ് കശ്മിരില്‍ ചര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നുമായിരുന്നു ഇമ്രാന്റെ പ്രസ്താവന. ഇമ്രാന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മോദിക്കെതിരെ കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും രംഗത്തുവരുന്നതിനിടെയാണ് നിര്‍മലയുടെ പ്രസ്താവന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തക്കൊതി തീരാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്

International
  •  34 minutes ago
No Image

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

International
  •  an hour ago
No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  an hour ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  2 hours ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  3 hours ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  3 hours ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  4 hours ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  4 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  4 hours ago