HOME
DETAILS

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

  
September 24, 2024 | 5:29 AM

special-branch-report-that-adgp-interfered-in-pooram-regulations

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി എ.ഡി.ജി.പി അജിത്കുമാര്‍ ഇടപെട്ട് മാറ്റങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ട്. പൂരം നിയന്ത്രണങ്ങളില്‍ എ.ഡി.ജി.പി ഇടപെട്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിനായി പൂരത്തിന് മൂന്ന് ദിവസം മുന്‍പ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. പൂരസ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങള്‍ വരുത്താന്‍ ഇത് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പൂരദിവസം തൃശൂരിലുണ്ടായിരുന്ന അദ്ദേഹം പ്രശ്‌നം രൂക്ഷമായതോടെ 2 തവണ പൂരസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പുലര്‍ച്ചെ മൂന്നരയോടെ മടങ്ങി. ഇതിനു ശേഷം അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ആക്ഷേപമുണ്ട്. എ.ഡി.ജി.പി തങ്ങിയത് തൃശൂര്‍ പൊലീസ് അക്കാദമിയിലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അതേസമയം, തൃശൂര്‍ പൂരം അലങ്കോലമായത് സംബന്ധിച്ച് എ.ഡി.ജി.പി അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരേ സി.പി.ഐ വിമര്‍ശനം ശക്തമാക്കുന്നതിനിടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടാനൊരുങ്ങുകയാണ് സര്‍ക്കാര്‍. 1200 പേജുള്ള റിപ്പോര്‍ട്ടിലെ ഏതാനും ഭാഗങ്ങള്‍ പുറത്തുവരികയും അത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സി.പി.ഐ നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ട് എ.ഡി.ജി.പി അജിത് കുമാര്‍ തിടുക്കപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, ആഭ്യന്തര സെക്രട്ടറി കൂടി കണ്ടശേഷം ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തും. അതിനുശേഷമാകും റിപ്പോര്‍ട്ട് എന്ന് പുറത്തുവിടണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.

റിപ്പോര്‍ട്ട് സംബന്ധിച്ച് സി.പി.ഐ നേതാവും തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ് സുനില്‍കുമാര്‍ സംസ്ഥാന പൊലിസ് മേധാവിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിനുള്ള മറുപടിയെന്ന നിലയില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്ന സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശത്തൂടെ പറന്ന് സൈൻ ബോർഡിൽ ഇടിച്ചു കയറിയ ഥാർ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾക്ക് പിന്നിലെ കള്ളത്തരം പുറത്ത്

auto-mobile
  •  15 hours ago
No Image

യുവ സഹകരണത്തിന് പുതുചുവട്; ഗള്‍ഫ് അലുമിനി മീറ്റ് സംഘടിപ്പിച്ചു

bahrain
  •  15 hours ago
No Image

താനിപ്പോഴും ഇടത് പക്ഷത്ത്; യുഡിഎഫിലേക്ക് ചേക്കേറുമെന്ന ആരോപണങ്ങൾ തള്ളി പി.കെ ശശി

Kerala
  •  15 hours ago
No Image

അനാഥർക്ക് കൈത്താങ്ങായി അബുദബി; 'മദർ ഓഫ് ദി നേഷൻ' എൻഡോവ്‌മെന്റ് പദ്ധതിക്ക് തുടക്കമായി

uae
  •  15 hours ago
No Image

നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം; പുതിയ നിയമനം ആലപ്പുഴയിൽ

Kerala
  •  15 hours ago
No Image

വിശുദ്ധ മാസത്തെ മാനിക്കണം; ഉപവാസം ലംഘിച്ചാല്‍ കടുത്ത നടപടി

bahrain
  •  16 hours ago
No Image

യുഎഇയിൽ വീട് വാങ്ങാൻ പ്ലാനുണ്ടോ? ഈ 7 തെറ്റുകൾ നിങ്ങളുടെ ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയേക്കാം!

uae
  •  16 hours ago
No Image

എപ്സ്റ്റിന്‍ ഫയല്‍ വിവാദം: ബ്രിട്ടിഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍

International
  •  16 hours ago
No Image

വെളിച്ചത്തിൽ പൊതിഞ്ഞ് ഷാർജയിലെ പുതിയ പള്ളി; റമദാനിൽ വിശ്വാസികൾക്ക് സവിശേഷാനുഭവം

uae
  •  16 hours ago
No Image

വാഹനാപകടത്തിൽ പരുക്കേറ്റവർക്ക് 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; കേന്ദ്ര സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു; തുക അനുവദിക്കുന്നത് എങ്ങനെ?

National
  •  16 hours ago