HOME
DETAILS

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

  
Web Desk
September 24, 2024 | 2:02 AM

Will Sri Lanka Shift Toward China Concerns Over Adanis Investments Loom

കൊളംബോ: ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷക്കാരനായ അനുര കുമാര ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ വിദേശനയം എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയോടെ അയൽ രാജ്യമായ ഇന്ത്യ. ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയെന്നത് തന്നെയായിരിക്കും ദിസനായകെ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് മറികടക്കാൻ ഇന്ത്യയെയാണോ ചൈനയെയാണോ കൂട്ടുപിടിക്കുക എന്നതാണ് പ്രധാനം. മുൻ ശ്രീലങ്കൻ ഭരണാധികാരികൾ തുടർന്നുവന്ന ശക്തമായ ബന്ധം ദിസനായകെ തുടരുമോ എന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

ഇന്ത്യയിലെ വ്യവസായ പ്രമുഖനായ അദാനിയുടെ അദാനി ഗ്രൂപ്പിന് ശ്രീലങ്കയിലുള്ള കാറ്റാടി ഊർജ പദ്ധതി പീപിൾസ് ലിബറേഷൻ ഫ്രണ്ട് (ജെ.വി.പി) അധികാരത്തിലേറിയാൽ റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് ദിസനായകെ പ്രസ്താവിച്ചിരുന്നു. എന്നാൽ പദ്ധതി റദ്ദാക്കുന്നത് എല്ലാ വശവും പരിശോധിച്ചാകുമെന്നാണ് ദിസനായകെ ഇപ്പോൾ പറയുന്നത്. ചൈനീസ് പദ്ധതികളെക്കുറിച്ചും പരിശോധന നടത്തുമെന്ന് ജെ.വി.പി നേതൃത്വം (ജനത വിമുക്തി പെരുമുന) വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശ്രീലങ്കയുമായുള്ള സഹകരണം ശക്തമായി കൊണ്ടുപോകാൻ ദിസനായകെയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം വിവാദത്തിലായ അദാനി ഗ്രൂപ്പിന്റെ കാറ്റാടി വൈദ്യുതി പദ്ധതി ശ്രീലങ്കയുടെ ഊർജ പരമാധികാരം ലംഘിക്കുന്നുവെന്ന് നേരത്തെ ദിസനായകെ വിമർശിച്ചിരുന്നു. അതേസമയം രാജ്യത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ പദ്ധതി സഹായിക്കുമെന്ന് അതിർത്തി കടന്നുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന സിലോൺ ചേംബർ ഓഫ് കൊമേഴ്‌സ് ദിസനായകെയോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഹമ്പൻടോട്ട തുറമുഖം, കൊളംബോ തുറമുഖ നഗര പദ്ധതി തുടങ്ങിയ ചില ചൈനീസ് പദ്ധതികളുടെ നടത്തിപ്പിലെ അഴിമതിയെക്കുറിച്ചും സുതാര്യതയില്ലായ്മയെക്കുറിച്ചും ദിസനായകെയ്ക്ക് ആശങ്കയുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്നാണ് ജെ.വി.പി നേതൃത്വത്തിന്റെ നിലപാട്.

ദിസനായകെ ചൈനയുമായി കൂടുതൽ ശക്തമായ ബന്ധമുണ്ടാക്കാൻ ഇടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ ഇന്ത്യയെ ഭീഷണിപ്പെടുത്താൻ തന്റെ രാജ്യത്തിന്റെ കടലും കരയും വ്യോമാതിർത്തിയും ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ദിസനായകെ അടുത്തിടെ പറഞ്ഞിരുന്നു.

അതേസമയം ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ദിസനായകെയുടെ നിലപാടുകൾ ചൈനീസ് അനുകൂലമാണ്. രാജപക്‌സെ കാലം മുതൽ ശ്രീലങ്ക ചൈനീസ് ചായ്‌വ് കൂടുതൽ പ്രകടിപ്പിച്ച് വരുകയും ചെയ്തിരുന്നു. കൊളംബോ പോർട്ട് സിറ്റി, ഹൻബാൻതോട പോർട്ട്, ഉൾപ്പെടെയുള്ള വിവാദ പദ്ധതികളും സാമ്പത്തിക സഹായങ്ങളും ഇതിന്റെ ബാക്കിപത്രങ്ങളാണ്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ശ്രീലങ്കയുടെ സ്ഥാനമാണ് മേഖലയിൽ ഈ ദ്വീപ് രാഷ്ട്രത്തിന്റെ പ്രാധാന്യം നിശ്ചയിക്കുന്നത്. ഇന്തോ പസഫിക് ദക്ഷിണേഷ്യൻ മേഖലയിൽ ചൈന സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണിത്്.

ശ്രീലങ്കയിൽ സ്വാധീനം ഉറപ്പിക്കാൻ ഇന്ത്യയും ചൈനയും കാലങ്ങളായി ശ്രമിച്ചുവരുന്നുണ്ട്. ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും ഇരു രാജ്യങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. 2006 - 2022 കാലഘട്ടത്തിൽ ആയിരം കോടി ഡോളറിലധികമാണ് ഗ്രാന്റായും വായ്പയായും അനുവദിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിനായിരുന്നു പണം നൽകിയത്. ഇതേകാലയളവിൽ നൂറ് കോടിയിലധികം ഡോളർ യു.എസ് സഹായവും ശ്രീലങ്കയ്ക്ക് ലഭിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ലങ്കയെ സഹായിച്ചതിൽ ഇന്ത്യയുടെ പങ്കും വലുതാണ്. 400 കോടി ഡോളർ സഹായമാണ് ഈവർഷമാദ്യം വരെ ഇന്ത്യ ശ്രീലങ്കയ്ക്ക് നീക്കിവച്ചത്. ഇന്ത്യൻ ഇടപെടലുകളാണ് ബംഗ്ലാദേശിന് സമാനമായ പ്രസിന്ധിയിലേക്ക് എത്താതെ ശ്രീലങ്കയിൽ സംരക്ഷിച്ചതും. ശ്രീലങ്ക ചൈനയ്ക്ക് പാട്ടത്തിന് നൽകിയ ഹമ്പൻടോട്ട തുറമുഖം സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന ആശങ്ക ഇന്ത്യക്കുണ്ട്്. എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്നാണ് ശ്രീലങ്കൻ നിലപാട്.

With the election of leftist leader Anura Kumara Dissanayake, Sri Lanka faces crucial foreign policy choices. The focus is on whether to align more with India or China amid ongoing economic challenges and potential impacts on Adani's investments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലൻസിന് ഇന്ധനം നൽകാൻ വിസമ്മതിച്ചു; ചികിത്സ വൈകി രോഗി മരിച്ചു; പമ്പിനെതിരെ നടപടിക്ക് ഉത്തരവ്

National
  •  a month ago
No Image

കായംകുളത്ത് വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി അധികൃതര്‍ ആന്റിവെനം നല്‍കിയില്ലെന്ന് കുടുംബത്തിന്റെ ആരോപണം

Kerala
  •  a month ago
No Image

വിഴിഞ്ഞത്തെ മരണം: വില്ലനായത് മീൻമുട്ടയിലെ 'മറൈൻ ടോക്സിൻ'; ഹോട്ടൽ ഭക്ഷണത്തിന് കുഴപ്പമില്ലെന്ന് രാസപരിശോധനാ റിപ്പോർട്ട്

Kerala
  •  a month ago
No Image

ബുക്ക് ചെയ്ത ബസ് തകരാറിലായി; ബാങ്ക് മാനേജർക്ക് മീറ്റിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല; പരാതിക്ക് പിന്നാലെ 40,000 രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ് 

Kerala
  •  a month ago
No Image

പൊള്ളിപ്പിടഞ്ഞ് കേരളം; പാലക്കാട് തൃശൂര്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: കൊല്ലത്ത് പിന്‍വലിച്ചു

Weather
  •  a month ago
No Image

മദ്യലഹരിയില്‍ നടക്കുന്നതിനിടയില്‍ പാമ്പിന്‍കുഞ്ഞിനെ പോക്കറ്റിലിട്ടു; അതിഥിത്തൊഴിലാളിക്ക് പാമ്പുകടിയേറ്റു

Kerala
  •  a month ago
No Image

എട്ടു വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ല; ഗുരുതര ആരോപണവുമായി കുടുംബം 

Kerala
  •  a month ago
No Image

'ഉദ്യോഗത്തില്‍ ഇരുന്നപ്പോഴും തെറ്റ് ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ' എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്' വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ആര്‍. ശ്രീലേഖ

Kerala
  •  a month ago
No Image

ഡയപ്പര്‍ കത്തിക്കുന്നതിനിടെ നൈറ്റിയില്‍ തീപടര്‍ന്നു; കോട്ടയത്ത് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  a month ago
No Image

മൂക്ക് പൊത്താതെ തലസ്ഥാനത്ത് നടക്കാന്‍ പറ്റാത്ത അവസ്ഥ; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി 

Kerala
  •  a month ago