HOME
DETAILS

മുല്ലപ്പെരിയാറിനു പിന്നാലെ മംഗളാദേവിയിലും കേരളത്തിന് നിയന്ത്രണം നഷ്ടമാകുന്നു

  
Web Desk
April 19 2019 | 05:04 AM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8

കട്ടപ്പന: മുല്ലപ്പെരിയാറിനു പിന്നാലെ മംഗളാദേവിയും കൈപ്പിടിയിലൊതുക്കി തമിഴ്‌നാട്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ കൂടിയാലോചനകള്‍ ഇക്കുറി നടന്നത് തമിഴ്‌നാട്ടില്‍ മാത്രമാണ്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നെന്ന് ആരോപണം ശക്തമാണ്.
വര്‍ഷങ്ങളായി തേക്കടിയില്‍ നടന്നു വന്നിരുന്ന കുടിയാലോചന യോഗം ഉപേക്ഷിച്ചാണ് ഇടുക്കി ജില്ലാ കലക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട്ടില്‍ പോയി ചര്‍ച്ച നടത്തിയത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇരട്ട വോട്ട് തടയാനെന്ന പേരിലാണ് കമ്പത്ത് യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ വച്ച് മംഗളാദേവി ഉത്സവകാര്യങ്ങളും തീരുമാനിക്കുകയായിരുന്നു.
ഇരു സംസ്ഥാനങ്ങളും സംയുക്തതമായാണ് വര്‍ഷങ്ങളായി മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി ഉത്സവം നടത്തുന്നത്. ഇതിനായി ഇടുക്കി, തേനി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലിസ്, വനം, ആരോഗ്യം, പഞ്ചായത്ത് ഉള്‍പ്പടെ ഉദ്യോഗസ്ഥരുടെയും കുമളി, തേക്കടി ക്ഷേത്ര കമ്മിറ്റികള്‍, സന്നദ്ധ സംഘടനകള്‍, തമിഴ്‌നാട് കണ്ണകി ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവരുടെ യോഗം പതിവായി ചേര്‍ന്നിരുന്നു. ഇക്കുറി ഇതെല്ലാം ഒഴിവാക്കി തമിഴ്‌നാട് അധികൃതരെയും കണ്ണകി ട്രസ്റ്റ് ഭാരവാഹികളെയും മാത്രം വിളിച്ചു ചേര്‍ത്താണ് കാര്യങ്ങള്‍ തീരുമാനിച്ചത്.ഉത്സവ ദിനത്തില്‍ മംഗളാദേവി ക്ഷേത്രത്തിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനും ഇടുക്കി ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകരേയും മംഗളാദേവിയില്‍ പ്രവേശിപ്പിക്കുകയുള്ളുവെന്നാണ് പുതിയ നിലപാട്. മുല്ലപ്പെരിയാറിനു പിന്നാലെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മംഗളാദേവിയിലും വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്തിയത് തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണെന്നാണ് സൂചന.
ഇതിനിടെ, ഉത്സവം സംബന്ധിച്ച് വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന കീഴ് വഴക്കങ്ങള്‍ ലംഘിക്കുകയും കൂടിയാലോചനകള്‍ ഇല്ലാതാക്കി തമിഴ്‌നാടിന്റെ തീരുമാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന കേരളത്തിലെ റവന്യൂ വനം ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ക്ഷേത്ര കമ്മറ്റിഭാരവാഹികളും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  a day ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  a day ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  a day ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  a day ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  a day ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  a day ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  a day ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  a day ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  a day ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  a day ago