ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
കർണാടകയിലെ ഹാസൻ ജില്ലയിൽ യുവാക്കൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ ഞെട്ടിക്കുന്ന വർധനവ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഹൃദയാഘാതം മൂലം മരണം സംഭവിച്ച 18 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു അന്വേഷണത്തിന് ഉത്തരവിട്ടു.
“ഹാസൻ ജില്ലയിൽ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 18 ഹൃദയാഘാത കേസുകളാണ്. ആരോഗ്യ വകുപ്പ് ഇത് ഗൗരവമായി കാണുന്നു,” ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ജയദേവ ഹൃദയ വിജ്ഞാന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ച് ഹൃദയാഘാത കേസുകളുടെ വർധനവ് അന്വേഷിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജീവിതശൈലി, ഭക്ഷണരീതികൾ, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, ഡിജിറ്റൽ ആസക്തി എന്നിവ കാരണം യുവാക്കളിൽ ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെട്ടെന്നുള്ള ഹൃദയാഘാതം തടയാൻ സംസ്ഥാന സർക്കാർ പുനീത് രാജ്കുമാർ ഹൃദയ ജ്യോതി പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നിരുന്നാലും, ഹാസനിലെ സംഭവങ്ങൾ യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്ന പ്രവണതയെക്കുറിച്ച് സമഗ്രമായ ഗവേഷണത്തിന്റെ ആവശ്യകതയെ എടുത്തുകാണിക്കുന്നുവെന്ന് റാവു സമ്മതിച്ചു.
ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ ഹാസനിൽ 21 പേർക്ക് ഹൃദയാഘാതം ഉണ്ടായി, എല്ലാ ഇരകളും 30 മുതൽ 55 വയസ്സിനിടയിലുള്ളവരാണ്. തിങ്കളാഴ്ച മാത്രം മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ജയദേവ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സി.എൻ. രവീന്ദ്രയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം, ഹാസനിൽ ഒന്നിലധികം ഹൃദയാഘാത കേസുകളുടെ കാരണങ്ങൾ പരിശോധിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
കൂടാതെ, ഗ്രാമപ്രദേശങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ട് ജില്ലയിലുടനീളം ഇസിജി, രക്തസമ്മർദ്ദ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ആരോഗ്യ വകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
A shocking surge in heart attack deaths has been reported in Karnataka's Hassan district, with 22 fatalities in just 40 days, mostly among young and middle-aged individuals. The Karnataka government has ordered a thorough investigation into the matter, led by Health Minister Dinesh Gundu Rao. An expert committee, chaired by the Director of Jayadeva Institute of Cardiovascular Sciences and Research, will analyze the cases and submit recommendations to prevent such deaths. Possible causes include poor lifestyle choices, stress, and genetic factors ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."