HOME
DETAILS

പളനിസാമി-ഒ.പി.എസ് പക്ഷങ്ങള്‍ വിട്ടുവീഴ്ചക്കില്ല

  
Web Desk
May 02 2017 | 19:05 PM

%e0%b4%aa%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%92-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99


ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കി അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച വഴിതെറ്റി. ഇരുപക്ഷവും തമ്മിലുള്ള ഉപാധികളെചൊല്ലിയുള്ള തര്‍ക്കമാണ് ലയന സാധ്യത തടസപ്പെടാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പക്ഷവും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകളുമായി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി വീണ്ടും മൂര്‍ച്ഛിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതോടെ പനീര്‍ശെല്‍വത്തെ വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നാണ് ഇന്നലെ പളനിസാമി വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാര്‍ട്ടി പുറത്താക്കിയ ശശികലയും ടി.ടി.വി ദിനകരനും ഉള്‍പ്പെട്ടതാണ് ഒ.പി.എസ് പക്ഷത്തെ ചര്‍ച്ചയില്‍ നിന്ന് പിന്തിരിപ്പിച്ചത്. ശശികലയെ പാര്‍ട്ടി ജന.സെക്രട്ടറിയായും ടി.ടി.വി ദിനകരനെ ഡെപ്യൂട്ടി ജന. സെക്രട്ടറിയുമെന്ന് വ്യക്തമാക്കിയുള്ള സത്യവാങ്മൂലമാണ് പളനിസാമി പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്. എന്നാല്‍ പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ പക്ഷത്തെയും എങ്ങനെ വിശ്വസിക്കും. തങ്ങള്‍ ഉപാധി രഹിത ചര്‍ച്ചക്ക് തയാറായിട്ടും ചിലര്‍ തടസം നില്‍ക്കുകയാണ്-പളനി സാമി ആരോപിച്ചു.
പരസ്പരമുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌ന പരിഹാരങ്ങള്‍ സാധ്യമാകൂ. സര്‍ക്കാരും പാര്‍ട്ടിയും നന്നായി പ്രവര്‍ത്തിക്കണമെന്നാണ് തങ്ങളുടെ പക്ഷം ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ സമര്‍പ്പിച്ച പട്ടികയില്‍ പനീര്‍ശെല്‍വത്തിന്റെ പേരാണ് ചേര്‍ക്കേണ്ടത്. എന്നാല്‍ അവരെ എങ്ങനെ വിശ്വസിക്കുമെന്ന് പളനിസാമി ചോദിച്ചു.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ലയന ചര്‍ച്ചയില്ലെന്ന് പനീര്‍ശെല്‍വം ക്യാംപ് വ്യക്തമാക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കൂട്ടരും തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ നടപടി എടുത്തില്ലെങ്കില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനാണ് ഒ.പി.എസ് ക്യാംപിന്റെ തീരുമാനം. ചര്‍ച്ചക്കായി രൂപീകരിച്ച ഏഴംഗ കമ്മിറ്റിയെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.
കടുത്ത നീക്കമെന്ന നിലയില്‍ അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാന്‍ സംസ്ഥാന വ്യാപകമായി പ്രചാരണ പദ്ധതി തുടങ്ങാന്‍ പനീര്‍ശെല്‍വം പക്ഷം തീരുമാനിച്ചിട്ടുണ്ട്. ശക്തമായ ജനപിന്തുണയുണ്ടെന്നതാണ് പളനിസാമി പക്ഷത്തിന്റെ ശക്തി. അത് തിരിച്ചറിയുന്നതുകൊണ്ട് പളനി സാമിയും കൂട്ടരും സമവായ ചര്‍ച്ചയില്‍ നിന്ന് പിന്നോക്കം പോകില്ലെന്നാണ് വിവരം.
ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണവും ശശികലയെയും ടി.ടി.വി ദിനകരനെയും ഔദ്യോഗികമായി പുറത്താക്കിയതിന്റെ രേഖകളുമാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ മുഖ്യ ആവശ്യങ്ങള്‍. ശശികലയുടെ ബാനറുകള്‍ അടക്കം അണ്ണാഡി.എം.കെ ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും മറ്റ് നടപടികളില്‍ തീരുമാനമെടുക്കാത്തതാണ് ലയന ചര്‍ച്ചയില്‍ നിന്ന് പിന്നോക്കം പോകാന്‍ പനീര്‍ശെല്‍വം പക്ഷത്തെ പ്രേരിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  6 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  7 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  7 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  7 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago