ദുരിതാശ്വാസമായി ലഭിച്ച സാധനങ്ങള്‍ പങ്കുവെച്ച് കാടിന്റെ മക്കള്‍
കുമളി : ദുരിതാശ്വാസ ക്യാംപില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ സാധനങ്ങള്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്കി കാടിന്റെ മക്കള്‍ മാതൃകയാകുന്നു. കുമളി പളിയക്കുടി ആദിവാസി കോളനിയിലെ ആളുകളാണ് മനുഷ്യത്വത്തിന്റെ മുഖം സമൂഹത്തിനു മുമ്പില്‍ വ്യക്തമാക്കുന്നത്.
ശക്തമായ മഴയെ തുടര്‍ന്ന് പളിയക്കുടി കോളനിയില്‍ ഉരുള്‍ പൊട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കോളനിയില്‍ പളിയക്കുടി നിവാസികള്‍ക്കായി ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിരുന്നു. ക്യാമ്പിലൂടെ നല്കിയ അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇവര്‍ ദുരിത മേഖലയില്‍ എത്തിക്കുന്നതിനായി വനം വകുപ്പിന് കൈമാറിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ ആദിവാസി വാച്ചര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ജലപ്രളയം ദുരിതം വിതച്ച മേഖലകളില്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയിരുന്നു. ഇപ്പോഴും ദുരിത ജലം ഇറങ്ങിയിട്ടില്ലാത്ത മേഖലകളിലെ ജനങ്ങള്‍ ആഹാരത്തിനും ശുദ്ധജലത്തിനും വേണ്ടി കഷ്ടപ്പെടുന്നത് ആദിവാസി വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മനസ്സിലാക്കിയിരുന്നു. സേവനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയവര്‍ ഇക്കാര്യം കുടിയിലെ മറ്റുള്ളവരോട് പങ്കുവെച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് മറ്റു മേഖലയില്‍ ഉണ്ടായ ദുരിതത്തിന്റെ ഒരംശംപോലും നേരിടേണ്ടി വന്നിരുന്നില്ലെന്ന് മനസ്സിലാക്കിയതിനാലാണ് അവര്‍ തങ്ങള്‍ക്കു ലഭിച്ച സാധനങ്ങള്‍ ദുരിത മേഖലയിലേക്ക് നല്കാന് സന്നദ്ധത അറിയിച്ചത്.
ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസി കോളനിയില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങി. 325 കിലോ അരി 60 കിലോയോളം വരുന്ന പഞ്ചസാര, പയര്‍, പരിപ്പ് എന്നീ ഭക്ഷ്യ വസ്തുക്കളും പായ, പുതപ്പ് എന്നിവയുമാണ് ആദിവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ആദിവാസി വികസന വകുപ്പ് പൊതുജനങ്ങളും വിവിധ സന്നദ്ധ സംഘടനകളും നല്കിയ സാധനങ്ങളാണിവ. പെരിയാര്‍ കടുവാ സങ്കേതത്തിലെ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് യോഹന്നാന് ചെയര്മാന് വി ശശി, വൈസ് ചെയര്മാന് രാജാത്തി ശശി, അംഗങ്ങളായ എം ചന്ദ്രന്, മാണിക്യം, വകുപ്പ് ഉദ്യോഗസ്ഥരായ മാത്യുജോണ്‍, ശ്രീരാജ്, അജിമോന്, ടി. കെ ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അടുത്ത ദിവസം തന്നെ വനംവകുപ്പിലെ ചെലവില്‍ ഈ സാധനങ്ങള്‍ ചെങ്ങന്നൂരിലെ ദുരിത പ്രദേശങ്ങളില്‍ എത്തിച്ചു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
2 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാം, സെൽഫിക്കായി 8 എംപി ഫ്രണ്ട് ക്യാമറ, അൽകാടെൽ വി3 സീരീസ് യു.എ.ഇ വിപണിയിൽ പുറത്തിറക്കി
uae
• 7 days agoഇൻഡിഗോ വിമാനങ്ങളുടെ കൂട്ട റദ്ദാക്കൽ: ഡിസംബറിൽ ദുരിതത്തിലായത് 9.82 ലക്ഷം യാത്രക്കാർ; പ്രവാസികളെയും ഗുരുതരമായി ബാധിച്ചു
National
• 7 days agoവാരണാസിയിൽ ബിജെപിക്കെതിരെ കോൺഗ്രസിൻ്റെ ‘സംവിധാൻ സംവാദ് മഹാപഞ്ചായത്ത്’; ഫെബ്രുവരി 8-ന് നിർണ്ണായക വെളിപ്പെടുത്തലുകൾ
National
• 7 days agoപ്രഷർ വാഷർ ഉപയോഗിച്ച് വീടിന്റെ തറ വൃത്തിയാക്കുന്നതിനിടെ അപകടം; വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
Kerala
• 7 days agoശബരി റെയിൽ പദ്ധതി: പകുതി ചെലവ് സംസ്ഥാനം വഹിക്കും; നിർണ്ണായക തീരുമാനവുമായി മന്ത്രിസഭ
Kerala
• 7 days agoദുബൈയിലെ സ്കൂളുകളിൽ ഇനി എഐ വിപ്ലവം: 80,000 വിദ്യാർത്ഥികൾക്ക് എഐ സാക്ഷരതാ പരിപാടി; ലോക ഗവൺമെന്റ് ഉച്ചകോടിയിൽ നിർണ്ണായക പ്രഖ്യാപനം
uae
• 7 days agoദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യ; ഇഷാൻ കിഷൻ തകർപ്പൻ ഫോമിൽ, സഞ്ജുവിന് അവസരമില്ല
Cricket
• 7 days agoകണ്ണൂരിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
Kerala
• 7 days agoമദ്യപിച്ചുള്ള ഡ്രൈവിംഗ്: ലൈസൻസ് സസ്പെൻഷൻ കാലാവധി രണ്ട് വർഷം വരെയാകാം; ലൈസൻസ് തെറിച്ചത് 3,305 പേർക്ക്
Kerala
• 7 days agoഇന്റർനാഷണൽ സിറ്റിയിൽ പാർക്കിംഗ് ദുരിതത്തിന് അന്ത്യം; പെയ്ഡ് പാർക്കിംഗ് വന്നതോടെ നിരത്തുകൾ ഒഴിഞ്ഞു, താമസക്കാർക്ക് ആശ്വാസം
uae
• 7 days ago22 വർഷത്തെ ഇടവേള, 20 മിനിറ്റ് നീണ്ട വാദം, അഭിഭാഷകയുടെ കുപ്പായമണിഞ്ഞ് മമത; സുപ്രിം കോടതിയിൽ തീപ്പൊരി വാദം
National
• 7 days agoആന്തരിക മൂല്യങ്ങളിലൂടെയാണ് വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടത്: ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്ദി
Kerala
• 7 days agoകുവൈത്തിൽ പ്രവാസികൾക്ക് നേരെ വാഹനം ഇടിച്ചുകയറ്റി; ഒരാൾ കൊല്ലപ്പെട്ടു, സ്വദേശി പൗരൻ അറസ്റ്റിൽ
Kuwait
• 7 days agoവനിതാ ഉദ്യോഗസ്ഥയെ കയറിപ്പിടിച്ചു; പത്തനംതിട്ടയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ
crime
• 7 days agoകേരളത്തിൽ നിന്നും മോഷണം പോയ 40 മൊബൈൽ ഫോണുകൾ തമിഴ്നാട്ടിലും ആന്ധ്രയിലും; ഉടമകൾക്ക് തിരികെ നൽകി പൊലിസ്
Kerala
• 7 days agoഅനിൽ അംബാനി ഗ്രൂപ്പ് വായ്പാ തട്ടിപ്പ്: ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; അന്വേഷണത്തിന് പ്രത്യേക സംഘം
Kerala
• 7 days agoയുഎഇയിൽ ഇൻഫ്ലുവൻസ വ്യാപിക്കുന്നു; പനിയിൽ നിന്ന് രക്ഷനേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ
uae
• 7 days agoനേതൃത്വത്തെ അണികൾ തിരുത്തണം; സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങി; കണ്ണൂരിൽ വൻ ജനപങ്കാളിത്തം
Kerala
• 7 days agoവീഴാത്ത കോട്ട, തോൽക്കാത്ത വീര്യം; സ്വന്തം തട്ടകത്തിൽ ചരിത്രമെഴുതി സണ്ടർലാൻഡ് കുതിപ്പ്; In-Depth Story
'സ്റ്റേഡിയം ഓഫ് ലൈറ്റിൽ' ഈ സീസണിൽ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല എന്നത് സണ്ടർലാൻഡിനെ ഭയപ്പെടേണ്ട ടീമാക്കി മാറ്റുന്നു. 49,000-ത്തോളം കാണികളെ ഉൾക്കൊള്ളുന്ന ഈ സ്റ്റേഡിയത്തിൽ ഓരോ മത്സരവും ഒരു യുദ്ധക്കളം പോലെയാണ്...