HOME
DETAILS

ബി.ജെ.പിയുടെ ക്ഷണം തള്ളി അണ്ണാ ഹസാരെ; 'നിങ്ങള്‍ അധികാരത്തിലെത്തിയിട്ട് എന്തു കാര്യമുണ്ടായി?'

  
backup
August 29, 2020 | 7:07 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%85

മുംബൈ: ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരിനെതിരേ പാര്‍ട്ടി നടത്താനിരിക്കുന്ന പ്രക്ഷോഭത്തിലേക്ക് അണ്ണാ ഹസാരെയെ ക്ഷണിച്ച ബി.ജെ.പി വെട്ടില്‍.
ക്ഷണം നിരസിച്ച ഹസാരെ, ഈ ക്ഷണം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പരാജയമാണെന്ന് ആരോപിക്കുകയും 2014ല്‍ നിങ്ങള്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തു ആശാവഹമായ മാറ്റങ്ങളൊന്നും ഉണ്ടായതായി താന്‍ കരുതുന്നില്ലെന്നും തുറന്നടിച്ചു.
ഡല്‍ഹി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ കത്തിനുള്ള മറുപടിയിലായിരുന്നു ഹസാരെയുടെ വിമര്‍ശനം.
ഡല്‍ഹി സര്‍ക്കാരിനെതിരേ അഴിമതിയടക്കം ആരോപിച്ചു നടത്താനിരിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായിരുന്നു ബി.ജെ.പി അണ്ണാ ഹസാരെയെ ക്ഷണിച്ചത്. താങ്കള്‍ ഒരിക്കല്‍കൂടി ഡല്‍ഹിയിലെത്തി അഴിമതിക്കെതിരേ പോരാടണമെന്നായിരുന്നു ബി.ജെ.പി ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഈ ക്ഷണം അപ്രതീക്ഷിതമാണെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഇത്തരത്തില്‍ ഒരു ദരിദ്രനോട് ആവശ്യമുന്നയിക്കുന്നത് പാര്‍ട്ടിയുടെ പരാജയമാണെന്നും ഹസാരെ മറുപടി നല്‍കി. രാജ്യത്തിന്റെ ഭാവി നന്നാക്കുന്ന കാര്യത്തില്‍ ഒരു പാര്‍ട്ടിയെയും തനിക്കു വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.
2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടായില്ലെന്നു പറഞ്ഞ ഹസാരെ, അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പി മോശമല്ലെന്നും സൂചിപ്പിച്ചു. അധികാരം കൈയിലുണ്ടായിട്ടും ഇത്തരം ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായി നീങ്ങാത്തതെന്താണെന്നും ഹസാരെ ചോദിച്ചു. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന നിങ്ങള്‍ സ്വന്തം തെറ്റുകള്‍ തിരുത്താനോ മനസിലാക്കാനോ തയാറാകാത്തത് എന്താണെന്നും ഹസാരെ ചോദിക്കുന്നുണ്ട്. 2011 മുതല്‍ ഡല്‍ഹിയില്‍ ഹസാരെയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം 2014ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നു പുറത്താക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരും പിന്നീട് ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  a month ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  a month ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  a month ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  a month ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  a month ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  a month ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  a month ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  a month ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  a month ago