HOME
DETAILS

ബി.ജെ.പിയുടെ ക്ഷണം തള്ളി അണ്ണാ ഹസാരെ; 'നിങ്ങള്‍ അധികാരത്തിലെത്തിയിട്ട് എന്തു കാര്യമുണ്ടായി?'

  
backup
August 29, 2020 | 7:07 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%85

മുംബൈ: ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരിനെതിരേ പാര്‍ട്ടി നടത്താനിരിക്കുന്ന പ്രക്ഷോഭത്തിലേക്ക് അണ്ണാ ഹസാരെയെ ക്ഷണിച്ച ബി.ജെ.പി വെട്ടില്‍.
ക്ഷണം നിരസിച്ച ഹസാരെ, ഈ ക്ഷണം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പരാജയമാണെന്ന് ആരോപിക്കുകയും 2014ല്‍ നിങ്ങള്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തു ആശാവഹമായ മാറ്റങ്ങളൊന്നും ഉണ്ടായതായി താന്‍ കരുതുന്നില്ലെന്നും തുറന്നടിച്ചു.
ഡല്‍ഹി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ കത്തിനുള്ള മറുപടിയിലായിരുന്നു ഹസാരെയുടെ വിമര്‍ശനം.
ഡല്‍ഹി സര്‍ക്കാരിനെതിരേ അഴിമതിയടക്കം ആരോപിച്ചു നടത്താനിരിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായിരുന്നു ബി.ജെ.പി അണ്ണാ ഹസാരെയെ ക്ഷണിച്ചത്. താങ്കള്‍ ഒരിക്കല്‍കൂടി ഡല്‍ഹിയിലെത്തി അഴിമതിക്കെതിരേ പോരാടണമെന്നായിരുന്നു ബി.ജെ.പി ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഈ ക്ഷണം അപ്രതീക്ഷിതമാണെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഇത്തരത്തില്‍ ഒരു ദരിദ്രനോട് ആവശ്യമുന്നയിക്കുന്നത് പാര്‍ട്ടിയുടെ പരാജയമാണെന്നും ഹസാരെ മറുപടി നല്‍കി. രാജ്യത്തിന്റെ ഭാവി നന്നാക്കുന്ന കാര്യത്തില്‍ ഒരു പാര്‍ട്ടിയെയും തനിക്കു വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.
2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടായില്ലെന്നു പറഞ്ഞ ഹസാരെ, അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പി മോശമല്ലെന്നും സൂചിപ്പിച്ചു. അധികാരം കൈയിലുണ്ടായിട്ടും ഇത്തരം ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായി നീങ്ങാത്തതെന്താണെന്നും ഹസാരെ ചോദിച്ചു. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന നിങ്ങള്‍ സ്വന്തം തെറ്റുകള്‍ തിരുത്താനോ മനസിലാക്കാനോ തയാറാകാത്തത് എന്താണെന്നും ഹസാരെ ചോദിക്കുന്നുണ്ട്. 2011 മുതല്‍ ഡല്‍ഹിയില്‍ ഹസാരെയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം 2014ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നു പുറത്താക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരും പിന്നീട് ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുടിന്റെ വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ; ആരോപണം തള്ളി സെലൻസ്കി

International
  •  a day ago
No Image

പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു; വിവാഹ സൽക്കാരത്തിന് എത്തിച്ച സാധനങ്ങൾ അ​​ഗ്നിക്കിരയായി

Kerala
  •  a day ago
No Image

ബേക്കൽ ഫെസ്റ്റിൽ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

177 പന്തിൽ ചരിത്രം കുറിച്ചു: ഇതിഹാസ താരത്തിന്റേ 33 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പാകിസ്ഥാൻ ടെസ്റ്റ് ടീം നായകൻ

Cricket
  •  a day ago
No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  a day ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a day ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  a day ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a day ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  a day ago