HOME
DETAILS

പുറമ്പോക്ക് ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്ദേശ്യമില്ല: കാനം

  
backup
May 10, 2019 | 8:47 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%ad%e0%b5%82%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%b0

 

തിരുവനന്തപുരം: പുറമ്പോക്ക് ഭൂമി ഭൂരഹിതര്‍ക്ക് വിതരണംചെയ്യണമെന്ന അഭിപ്രായമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
അങ്ങനെ വിതരണം ചെയ്തതു കൊണ്ട് കേരളത്തിലെ ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. അതിന് നിയമനിര്‍മാണമാണ് വേണ്ടത്. തോട്ടം മേഖലയിലെ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കുന്ന കാര്യവും ഇപ്പോള്‍ എല്‍.ഡി.എഫിന്റെ പരിഗണനയിലില്ല.
തിരുവനന്തപുരം എം.എന്‍.വി.ജി അടിയോടി ഹാളില്‍ നടന്ന ദലിത് ആദിവാസി മഹാസഖ്യത്തിന്റെ നേതൃസംഗമവും രണ്ടാം ഭൂപരിഷ്‌കരണ ചര്‍ച്ചാസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിത് ആദിവാസി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി ലഭ്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തെരഞ്ഞെടുപ്പുകാലത്ത് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും എന്നത് വെറും വാഗ്ദാനമായി ശേഷിക്കാതെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സര്‍ക്കാര്‍ 1000 ദിവസം പിന്നിട്ടതോടെ 1,07,000 പേര്‍ക്കാണ് കേരളത്തില്‍ പട്ടയം കൊടുത്തിട്ടുള്ളത്.
ലൈഫ് പദ്ധതി വഴി ഭൂമിയുള്ളവര്‍ക്ക് വീട് വച്ചുകൊടുക്കുന്നതും പുരോഗമിക്കുകയാണ്. എല്ലാവര്‍ക്കും ഭൂമി, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നതിനൊപ്പം തൊഴില്‍ കൂടി ലഭ്യമാകുന്ന വികസനമാണ് നമുക്കാവശ്യമെന്നും കാനം പറഞ്ഞു.
ദലിത് ആദിവാസി മഹാസഖ്യം പ്രസിഡന്റ് പി.കെ രാജീവ് അധ്യക്ഷത വഹിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  21 hours ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  a day ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  a day ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  a day ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  a day ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  a day ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  a day ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  a day ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  a day ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  a day ago