HOME
DETAILS

ലൈംഗിക അരാജകത്വത്തിന് വളമാകുന്ന വിധി

  
backup
September 07 2018 | 18:09 PM

%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95-%e0%b4%85%e0%b4%b0%e0%b4%be%e0%b4%9c%e0%b4%95%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b3

പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗ ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് ഭരണഘടനാ വ്യവസ്ഥകളുടെ പിന്തുണ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും അതുണ്ടാക്കിയേക്കാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക രാജ്യത്ത് വ്യാപകമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പില്‍ സ്വവര്‍ഗ ലൈംഗിക ബന്ധത്തെ പ്രകൃതിവിരുദ്ധ ലൈംഗികതയായി കണക്കാക്കി കുറ്റകരമാക്കുന്ന വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. സ്വവര്‍ഗരതി കുറ്റകരമാക്കുന്നത് ഭരണഘടനയുടെ 14, 15, 19, 21 വകുപ്പുകളുടെ ലംഘനമാണെന്നാണ് ഭരണഘടനാ ബെഞ്ചിന്റെ കണ്ടെത്തല്‍. വിവേചനമില്ലായ്മ, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, അന്തസോടെയുള്ള ജീവിതം എന്നീ മൗലികാവകാശങ്ങള്‍ സംബന്ധിച്ച വകുപ്പുകളാണിവ.

ഭരണഘടനാ വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമവുമൊക്കെ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടുള്ള ഈ വിധിയില്‍ കോടതിയെ കുറ്റപ്പെടുത്താനാവില്ല. നിയമങ്ങളുടെയും വകുപ്പുകളുടെയും മുന്നിലെത്തുന്ന തെളിവുകളുടെയും വാദങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിലാണ് കോടതികള്‍ വിധി പറയുന്നത്. എന്നാല്‍ നിയമങ്ങളും കോടതി വിധികളുമൊക്കെ നടപ്പാക്കുമ്പോള്‍ അതുണ്ടാക്കിയേക്കാവുന്ന സാമൂഹ്യ, ധാര്‍മിക പ്രത്യാഘാതങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ വിധി ലൈംഗിക അരാജകത്വത്തിനും അതുവഴി സാമൂഹ്യ, കുടുംബ ബന്ധങ്ങളുടെ ശൈഥില്യത്തിനും ഇടവരുത്താന്‍ സാധ്യത ഏറെയാണ്. അതുകൊണ്ടു തന്നെ ഈ വിധി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
പ്രകൃതിക്ക് അതിന്റേതായൊരു നിയമാവലിയുണ്ട്. പ്രപഞ്ചത്തിലെ സകല ജീവിസമൂഹങ്ങളും നിലനില്‍ക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. രാഷ്ട്രങ്ങളുടെ നിയമവ്യവസ്ഥകള്‍ കൊണ്ടോ കോടതി വിധികള്‍ കൊണ്ടോ മാറ്റിമറിക്കാവുന്നതല്ല അത്. അങ്ങനെ മാറ്റിമറിച്ചാല്‍ തന്നെ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കും. ജീവി വിഭാഗങ്ങളിലെ ആണും പെണ്ണും തമ്മിലുള്ള ആകര്‍ഷണവും പ്രണയവും ലൈംഗികതയുമൊക്കെ ആ പ്രകൃതിനിയമത്തിന്റെ ഭാഗമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ജീവികളുടെ വംശപരമ്പരയും അക്കൂട്ടത്തില്‍ സവിശേഷ ജീവിയായ മനുഷ്യന്റെ സാമൂഹ്യ, കുടുംബ ബന്ധങ്ങളുമൊക്കെ നിലനില്‍ക്കുന്നത്. അതിനു വിരുദ്ധമാണ് സ്വവര്‍ഗ ലൈംഗികത എന്നത് ലോകമെങ്ങും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. വിവിധ മതങ്ങളും മതാടിസ്ഥാനത്തിലുള്ളതല്ലാത്ത മറ്റു പരിഷ്‌കൃത സമൂഹങ്ങളുമൊക്കെ സ്വവര്‍ഗ ലൈംഗികതക്കു വിലക്കേര്‍പ്പെടുത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നതിനു കാരണവും ഇതാണ്.
സ്വവര്‍ഗരതിക്കു നിയമസാധുത നല്‍കണമെന്നു വാദിക്കുന്ന വളരെ ചെറിയൊരു വിഭാഗം ആളുകള്‍ അതിനു ന്യായീകരണമായി ഉയര്‍ത്തിപ്പിടിക്കുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശമാണ്. ഭൂരിപക്ഷത്തിന്റെ സദാചാര സങ്കല്‍പങ്ങള്‍ ന്യൂനപക്ഷത്തിനു മേല്‍ അടിച്ചേല്‍പിക്കരുതെന്നും അവര്‍ വാദിക്കുന്നു. വാദം തത്വത്തില്‍ ശരിയാണെന്നു തോന്നാമെങ്കിലും അവകാശങ്ങളെല്ലാം വിവേചനമില്ലാതെ അംഗീകരിക്കാനാവില്ല. സമൂഹത്തിന് ഹാനികരമാകുന്ന അവകാശങ്ങള്‍ക്ക് ചില പരിമിതികള്‍ ഏര്‍പ്പെടുത്തേണ്ടത് സാമൂഹ്യഘടനയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. മയക്കുമരുന്നും ലൈംഗിക വ്യാപാരവുമൊക്കെ നിയമവിധേയമാക്കണമെന്നു വാദിക്കുന്നവരും സമൂഹത്തിലുണ്ട്. എന്നാല്‍ അതിനൊന്നും നമ്മുടെ നാട്ടില്‍ നിയമ സാധുത നല്‍കിയിട്ടില്ല.
സ്വവര്‍ഗാനുരാഗം ആരുടെയും കുറ്റമല്ലെന്നും അതു ചിലരില്‍ കാണുന്ന ജൈവിക സവിശേഷതയാണെന്നുമുള്ള അവരുടെ വാദം തീര്‍ത്തും തള്ളിക്കളയാനാകില്ല. ചില വ്യക്തികള്‍ ജനിച്ചുവളര്‍ന്ന സവിശേഷ ചുറ്റുപാടും മാനസികവും ജനിതകവുമായ ചില വ്യത്യസ്തതകളും അവരെ സ്വവര്‍ഗാനുരാഗികളാക്കി മാറ്റുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അത് അവരുടെ അവകാശമായി കണ്ട് അവരെ ആ വഴിക്കു വിടാന്‍ പരിഷ്‌കൃത സമൂഹങ്ങള്‍ക്കാവില്ല. അത്തരം ആളുകളെ കണ്ടെത്തി ശാരീരികവും മാനസികവുമായ ചികിത്സകള്‍ നല്‍കി അവരെ സാധാരണ സാമൂഹ്യജീവിതത്തിന്റെ ഭാഗമാക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കേണ്ടത്.
ഇതൊന്നും കണക്കിലെടുക്കാതെ സ്വവര്‍ഗ രതിക്കു നിയമസാധുത നല്‍കുന്നത് മനുഷ്യസമൂഹത്തിന്റെ ഭാവിക്കു കടുത്ത ഭീഷണിയായിരിക്കും സൃഷ്ടിക്കുക. സാമൂഹ്യാന്തരീക്ഷം വഷളാക്കാനും കുടുംബബന്ധങ്ങള്‍ ശിഥിലമാക്കാനും അതു കാരണമാകുമെന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ തന്നെ സജീവമായ ലൈംഗിക മാഫിയകളടക്കമുള്ള സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ വളര്‍ച്ചക്ക് അതു വളമാകുകയും ചെയ്യും.
ഭരണഘടനയുടെ ചില വകുപ്പുകളനുസരിച്ചാണ് സുപ്രിം കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ അതിനു പ്രതിവിധി കണ്ടെത്താന്‍ ശ്രമിക്കേണ്ടതുണ്ട്. വ്യക്തികളുടെ ന്യായമായ മൗലികാവകാശങ്ങള്‍ക്കു കോട്ടം തട്ടാതെ തന്നെ സ്വവര്‍ഗരതി പോലുള്ള സാമൂഹ്യ തിന്മകള്‍ വിലക്കിക്കൊണ്ട് ബന്ധപ്പെട്ട വകുപ്പുകളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്റും തയാറാകേണ്ടതുണ്ട്. രാജ്യത്തെ മഹാഭൂരിപക്ഷം ജനതയുടെ പിന്തുണ അതിനു ലഭിക്കുമെന്നുറപ്പാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  2 months ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  2 months ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  2 months ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  2 months ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  2 months ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  2 months ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  2 months ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  2 months ago